നടനും തമിഴ് വെട്രി കഴഗം (ടിവികെ) നേതാവുമായ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് ശേഷമുള്ള ആദ്യ തിരിച്ചടി നേരിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അദ്ദേഹത്തിനെതിരെ പോലീസിൽ പരാതി ലഭിച്ചു. ഡിഎംകെ അഭിഭാഷകൻ എൻ. മുരളീകൃഷ്ണൻ ഇതുസംബന്ധിച്ച് തിരുച്ചി എസ്പി ഓഫീസിൽ പരാതി നൽകുകയായിരുന്നു .
സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് വിജയ് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി മുരളീകൃഷ്ണൻ ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് വിജയ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. വിജയ്ക്കെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ സംഭവവികാസത്തിന് പ്രാധാന്യമുണ്ട് . ഡിഎംകെ വീണ്ടും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, എൻഡിഎ സഖ്യം ഇത്തവണ എന്ത് വിലകൊടുത്തും വിജയിക്കാൻ ദൃഢനിശ്ചയിച്ചിരിക്കുകയാണ് . അതേസമയം, തന്റെ പുതിയ പാർട്ടിയുമായി തിരഞ്ഞെടുപ്പ് മത്സരരംഗത്തിറങ്ങാനും ശക്തി കാണിക്കാനും വിജയ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ പരാതി അദ്ദേഹത്തിന് രാഷ്ട്രീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കരുത്തപ്പെടുന്നുണ്ട്.



