ബിജെപിക്ക് ഇന്ത്യ ഭരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ട് ആവശ്യമില്ല

കൌ ബെൽറ്റ് എന്നറിയപ്പെടുന്ന മൂന്ന് നാല് സംസ്ഥാനങ്ങളിലെ നാല് കലാപങ്ങൾ മാത്രം മതി എന്ത് പ്രതിപക്ഷ ഐക്യത്തേയും അതിജീവിച്ച് ബിജെപിക്ക് രാജ്യം ഭരിക്കാൻ.

| ശ്രീകാന്ത് പികെ

2019 – ൽ നമ്മുടെ പുതിയ പാർലിമെന്റ് കെട്ടിടം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പ്രൊജക്റ്റ് പ്രധാന മന്ത്രി ഉൽഘാടനം ചെയ്യുകയും നിലവിൽ പണി പുരോഗമിക്കുകയും ചെയ്യുകയാണല്ലോ. ഏകദേശം 20,000 കോടി മുതൽമുടക്കുള്ള ആ പദ്ധതിയിൽ ആയിരം കോടി രൂപയോളം പുതിയ പാർലിമെന്റ് കെട്ടിടത്തിന് മാത്രം വേണ്ടിയാണ് ചെലവാക്കുന്നത്.

പരമാവധി 550 എം.പിമാർക്ക് ഇരിക്കാവുന്ന നിലയിലാണ് നിലവിലെ ലോകസഭാ കെട്ടിടത്തിലെ സീറ്റിങ്ങ് കപ്പാസിറ്റി. ഭരണ ഘടനയുടെ ആർട്ടിക്കിൾ 81 – ലാണ് നമ്മുടെ സഭകളിലെ എം.പിമാരുടെ എണ്ണത്തെ കുറിച്ചും അവർക്കുള്ള സീറ്റിങ്ങുകളെ കുറിച്ചുമൊക്കെ പറയുന്നത്. അത് പ്രകാരം ഓരോ പത്ത് വർഷത്തേയും സെൻസസ് അനുസരിച്ച് രാജ്യത്തെ പോപ്പുലേഷനനുസൃതമായുള്ള മാറ്റങ്ങൾ പാർലിമെന്റ് സീറ്റുകളുടെ എണ്ണത്തിലും കൊണ്ട് വരണമെന്നാണ്. അത് പ്രകാരം 1971 – വരെ നമ്മുടെ പാർലിമെന്റ് സീറ്റുകളിൽ ജനസംഖ്യാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വന്നു.

എന്നാൽ 1971- ലെ സെൻസസിന് ശേഷം രാജ്യത്തിന്റെ ജനസംഖ്യ അതിവേഗം വളരുകയാണെന്നും അതിനാൽ തന്നെ ജനസംഖ്യാനുസൃതമായ പാർലിമെന്റ് സീറ്റുകൾ എന്നത് പ്രായോഗികമല്ലെന്നും മനസിലാക്കി. അത് കൊണ്ട് തന്നെ രാജ്യത്ത് പോപ്പുലേഷൻ നിയന്ത്രണത്തിനായി കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. കൂടാതെ 1976-ൽ അടുത്ത ഇരുപത്തി അഞ്ച് വർഷക്കാലത്തേക്ക് ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പാർലിമെന്റ് സീറ്റുകൾ എന്നത് നിർത്തി വെക്കുകയും 1971 – ലെ സെൻസസ് പ്രകാരമുള്ള സീറ്റുകൾ നില നിർത്തുകയും ചെയ്തു.

എന്നാൽ വിദ്യാഭ്യാസ – സാമൂഹിക – സാമ്പത്തിക – മാനവ വിഭവശേഷി രംഗങ്ങളിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ, വിശേഷിച്ചും കേരളവും തമിഴ് നാടുമൊക്കെ, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കുകയും തങ്ങളുടെ സംസ്ഥാനത്തെ ജനസംഖ്യാ വളർച്ച കുറച്ചു കൊണ്ടു വരികയും ചെയ്തു. എന്നാൽ വിദ്യാഭ്യാസ – സാമൂഹിക പുരോഗതിയാർജ്ജിക്കാത്ത വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ, വിശേഷിച്ചും യു.പി ബിഹാർ പോലുള്ളവ, ഈ നിയന്ത്രണം നടപ്പിലാക്കാൻ സാധിക്കാതെ ജനസംഖ്യ വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കുകയും ചെയ്തു.

ഈ അന്തരം ഉള്ളത് കൊണ്ട് തന്നെ ജനസംഖ്യാ പരമായി പാർലിമെന്റ് സീറ്റുകൾ വിഭജിച്ചാൽ പോപ്പുലേഷൻ നിയന്ത്രണം നടപ്പിലാക്കിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലിമെന്റ് സീറ്റുകൾ കുറയുകയും, ഉയർന്ന ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്യും എന്നത് മനസിലാക്കി 2001- ൽ വീണ്ടും 25 വർഷത്തേക്ക് കൂടി ഇത് നീട്ടാൻ തീരുമാനിച്ചു.

ആ കാലാവധി വരുന്ന 2026-ൽ അവസാനിക്കും. എന്നാൽ ഈ കാലയളവിനുള്ളിൽ കേരളവും തമിഴ് നാടും അടക്കം ഏതാണ്ട് എല്ലാ സൗത്ത് ഇന്ത്യൻ സ്റ്റേറ്റുകളും ജീവിത നിലവാര സൂചിക വികസിപ്പിക്കുകയും ജനസംഖ്യാ വളർച്ചയിൽ കാര്യമായ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ അപ്പോഴും അതേ യു.പി, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഇന്ന് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യയെ മാറ്റാൻ കാര്യമായ പങ്കു വഹിച്ചു.

പുതിയ സെൻട്രൽ വിസ്ത പ്രൊജക്റ്റ് പ്രകാരമുള്ള പാർലിമെന്റ് മന്ദിരത്തിലെ ലോകസഭാ കെട്ടിടത്തിൽ 880-ലധികം എം.പിമാർക്ക് ഇരിക്കാവുന്ന സീറ്റിങ് കപ്പാസിറ്റിയുണ്ട്. പുതിയ സെൻസസ് പ്രകാരം ലോക്‌സഭാ സീറ്റുകൾ വിഭജിക്കുമ്പോൾ 820-840 സീറ്റുകൾ വരെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്, അതിൽ യു.പിയിൽ മാത്രം 120 സീറ്റുകളോളമുണ്ടാകും. കൂടാതെ ഒട്ടുമിക്ക നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റുകൾ വർദ്ധിക്കുമ്പോഴും ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലെ സീറ്റ് നില തന്നെ തുടരും.

അതായത് മൂന്നോ നാലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കൊണ്ട് മാത്രം 28 സംസ്ഥാനങ്ങളും യൂണിയൻ ടെറിട്ടറികളും ഭരിക്കാൻ ഒരു പാർടിക്ക് സാധിക്കും, നമ്മൾ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ട് പോലും അതിന് ആവശ്യമില്ലാതെ വരും.

കർണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുള്ള ചർച്ചയിൽ ഒത്തൊരുമിച്ച് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താം എന്നാണ് പൊതുവെയുയർന്ന വാദങ്ങൾ, അത് സത്യവുമാണ്. എന്നാൽ എല്ലാ ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളും ജനാധിപത്യ വിശ്വാസികളും ആദ്യം എതിർക്കേണ്ടത് ജനസംഖ്യാ പരമായി പാർലിമെന്റ് സീറ്റുകൾ വീതം വെക്കാൻ പോകുന്ന ഈ പരിപാടിയെയാണ്.

അതിന് ഭരണഘടനാ ഭേദഗതി വരുത്തണമെങ്കിൽ അതിനായുള്ള പ്രവർത്തനങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ കൌ ബെൽറ്റ് എന്നറിയപ്പെടുന്ന മൂന്ന് നാല് സംസ്ഥാനങ്ങളിലെ നാല് കലാപങ്ങൾ മാത്രം മതി എന്ത് പ്രതിപക്ഷ ഐക്യത്തേയും അതിജീവിച്ച് ബിജെപിക്ക് രാജ്യം ഭരിക്കാൻ. തെക്കേ ഇന്ത്യയും കിഴക്കൻ ഇന്ത്യയുമൊക്കെ അപ്പ കഷണങ്ങൾക്ക് വേണ്ടി കൈ നീട്ടുന്ന അടിമകൾ മാത്രമായി കൂടുതൽ പരുങ്ങലോടെ തുടരും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...