ബിജെപിയുടെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ ഞായറാഴ്ച സംസ്ഥാനത്തെ പാർട്ടി ബ്രാഹ്മണ നേതാക്കളുമായി ചെറിയ സമ്മേളനം നടത്തി. അവരെക്കൂടി ബിജെപിയുടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങൾ ബിജെപിക്ക് അനുകൂലമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, പ്രധാൻ തന്റെ വസതിയിൽ മൂന്ന് മണിക്കൂറിലധികം മാരത്തൺ മീറ്റിംഗ് നടത്തുകയായിരുന്നു. അതിൽ ഒരു ഡസനിലധികം ബ്രാഹ്മണ നേതാക്കൾ പങ്കെടുത്തു എന്നാണ് വിവരം
ബ്രാഹ്മണരിലെ നിർണായക വിഭാഗം വോട്ടർമാരിലേക്ക് എത്തിച്ചേരാനും ഉയർന്ന ജാതിയിൽ നിന്നുള്ള പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഉൾപ്പെടെയുള്ള വിവിധ ക്ഷേമ നടപടികൾ പങ്കിടാനും പാർട്ടിയുടെ ബ്രാഹ്മണ നേതാക്കളുടെ ഒരു അനൗപചാരിക കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
പ്രധാൻ്റെ വസതിയിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ സംസ്ഥാനത്തെ പ്രമുഖരായ ബ്രാഹ്മണ നേതാക്കളും ജിതിൻ പ്രസാദ, രമാപതി ത്രിപാഠി, നിരവധി എംപിമാർ, ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ, സംസ്ഥാന കാബിനറ്റ് മന്ത്രിമാരായ ശ്രീകാന്ത് ശർമ്മ, ബ്രിജേഷ് പഥക് എന്നിവരും പങ്കെടുത്തു.



