ഇനിയും നാലു വർഷം കൂടി കാത്തിരിക്കാൻ കോൺഗ്രസുകാർക്ക് ക്ഷമയില്ല

എസ് എഫ് ഐ ക്കാരെ പുറത്താക്കി ഷട്ടറിട്ട ശേഷം ആരാണ് എം പി ഓഫീസ് അടിച്ചു തകർത്തത്? എസ് എഫ് ഐക്കാർ പോയ ശേഷം ആരാണ് ഗാന്ധിജിയുടെ ചിത്രമടക്കം വലിച്ചെറിഞ്ഞത് ? എസ് എഫ് ഐ ക്കാരില്ലാതിരുന്ന എം പി ഓഫീസിൽ ആരാണ് അക്രമം അഴിച്ചുവിട്ടത്? ഉത്തരം ദൽഹിയിൽ നിന്നും വയനാടൻ ചുരത്തിലൂടെ വരുന്ന കാറ്റിലുണ്ട്

| എസ് സുധീപ്

കേരളത്തിലെ ക്രമസമാധാനനില തകരണം എന്ന ഒരേയൊരു അജണ്ട മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. പത്തു കൊല്ലം തുടർച്ചയായി കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിനു പുറത്താകുക എന്നതു കോൺഗ്രസിനു സങ്കല്പിക്കാനാകാത്ത കാര്യമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ രണ്ടക്കം തികയ്ക്കാൻ കഴിയുക എന്നതിനപ്പുറം യാതൊരു പ്രതീക്ഷയും ഒരു കോൺഗ്രസുകാരനുമില്ല.

അല്ലെങ്കിലും കേന്ദ്രത്തിൽ ഭരണം കിട്ടിയിട്ട് സാദാ കോൺഗ്രസുകാരന് ഒരു കാര്യവുമില്ല. കേരള ഭരണം കിട്ടിയാലേ പൊലീസ് സ്റ്റേഷൻ ഭരിക്കാനും പത്രാസ് കാണിക്കാനും കഴിയൂ. അതിനായി ഇനിയും നാലു വർഷം കൂടി കാത്തിരിക്കാൻ കോൺഗ്രസുകാർക്കു ക്ഷമയില്ല. സ്വപ്ന വിവാദം ചീറ്റിപ്പോയി.
അമിതാവേശവും അതിരു കടന്ന പ്രതിഷേധങ്ങളും കോൺഗ്രസിനെ പരിഹാസ്യമാക്കി.
പക്ഷേ രണ്ടാം വിമോചന സമരമെന്ന സ്വപ്നം ഉപേക്ഷിക്കാൻ കോൺഗ്രസിനു കഴിയില്ല. അതാണ് ഏക പ്രതീക്ഷ.

അപ്പോഴാണ് എസ് എഫ് ഐക്കാർ പ്രകടനം നടത്തുന്നതും വയനാട്ടിലെ കോൺഗ്രസ് നേതാവും അമേഥിയിൽ വരെ തോറ്റയാളും വയനാട്ടിലെ എം പിയുമായ രാഹുൽ എന്നയാളുടെ കസേരയിൽ വാഴ വച്ചിട്ടു പോകുന്നതും. ഇതാണ് സംഭവിച്ചത്. സി പി എം നേതാവ് അരുൺ കുമാർ, സംഭവം നടന്ന ഉടനെയുള്ള മാതൃഭൂമി ടി വി യുടെ ലൈവ് വീഡിയോ പങ്കുവച്ച് പറഞ്ഞ കാര്യങ്ങളാണ് യഥാർത്ഥ വസ്തുതകൾ.

എം പിയുടെ ഓഫീസ് മുറിയിൽ ഒരു ഫയൽ പോലും താഴെ വീണിട്ടില്ല. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ട്. രാഹുലിന്റെ ഫോട്ടോയ്ക്കു പോലും ഒരു പോറലില്ല. ഒരു കസേര പോലും നിരതെറ്റിയിട്ടില്ല. ആകെയുള്ള മാറ്റം കസേരയിൽ വാഴയിരിക്കുന്നതാണ്. എസ് എഫ് ഐ ക്കാരെ പുറത്താക്കിയെന്നും ഷട്ടറിട്ടു കഴിഞ്ഞെന്നും ആ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

എസ് എഫ് ഐ ക്കാരെ പുറത്താക്കി ഷട്ടറിട്ട ശേഷം ആരാണ് എം പി ഓഫീസ് അടിച്ചു തകർത്തത്? എസ് എഫ് ഐക്കാർ പോയ ശേഷം ആരാണ് ഗാന്ധിജിയുടെ ചിത്രമടക്കം വലിച്ചെറിഞ്ഞത് ? എസ് എഫ് ഐ ക്കാരില്ലാതിരുന്ന എം പി ഓഫീസിൽ ആരാണ് അക്രമം അഴിച്ചുവിട്ടത്? ഉത്തരം ദൽഹിയിൽ നിന്നും വയനാടൻ ചുരത്തിലൂടെ വരുന്ന കാറ്റിലുണ്ട്… കെ പി സി സി-ഡി സി സി ഓഫീസുകളിൽ നിന്നും കന്റോൺമെന്റ് ഹൗസിൽ നിന്നും വീശുന്ന കാറ്റിലുണ്ട്. ഒന്നാം വിമോചന സമരകാലത്ത് ശവക്കല്ലറകൾ പണിത നേരത്ത് രക്തസാക്ഷികളെ കിട്ടിയതിൽ ആഹ്ലാദിച്ചവരുടെ ചിരി നിറഞ്ഞ കാറ്റിലുണ്ട്.

വിമോചന സമരക്കാർ അക്രമം അഴിച്ചുവിട്ടു പ്രകോപനം സൃഷ്ടിച്ചതെങ്ങനെയാണെന്ന് വിമോചന സമര നേതാവായിരുന്ന ഫാദർ വടക്കൻ തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്. അങ്കമാലിയിലും വരന്തരപ്പള്ളിയിലും നടന്ന കുഴപ്പങ്ങൾക്ക് ഉത്തരവാദികൾ വിമോചന സമരക്കാരായിരുന്നു. ഫാദർ വടക്കൻ: (എൻ്റെ കുതിപ്പും കിതപ്പും) “അങ്കമാലിയിൽ മദ്യപിച്ചു ബോധംകെട്ടു നൂറുകണക്കിനാളുകൾ പൊലീസ് സ്റ്റേഷനിലേയ്ക്കു തുരുതുരാ കല്ലെറിഞ്ഞപ്പോൾ സഹികെട്ട പൊലീസുകാർ വെടിവച്ചതാണ്. വരന്തരപ്പള്ളിയിൽ വിമോചന സമരക്കാരിൽപ്പെട്ട ചില ചട്ടമ്പികൾ കുടിച്ചു കുന്നുംകായയായി ഒരു കമ്യൂണിസ്റ്റ് ജാഥയെ കടന്നാക്രമിക്കുകയാണുണ്ടായത്. രക്ഷയില്ലെന്നു വന്നപ്പോൾ അവർ കഠാരയെടുത്തു കാച്ചി, ആറേഴുപേർ മരിച്ചു.”

ചരിത്രം ആവർത്തിക്കാനായി കാത്തിരിക്കുന്നവരുണ്ട്. അങ്കമാലിയും വരന്തരപ്പള്ളിയുമൊക്കെ രംഗത്തെത്താൻ കാത്തിരിക്കുകയാണ്. അതിന്റെ മുന്നോടിയാണ് ഇൻഡിഗോ വിമാന നാടകവും വയനാടുമൊക്കെ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...