ബംഗ്ലാദേശിലാകെ വ്യാപക നാശം വിതച്ച് സിട്രാംഗ് ചുഴലിക്കാറ്റ്. രാജ്യത്തെ ആറ് ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇതിൽ ഭൂരിഭാഗം പേരും മരങ്ങൾ വീണാണ് മരിച്ചത്, മറ്റുചിലർ കെട്ടിടങ്ങൾ തകർന്നും മുങ്ങിമരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം പതിനായിരത്തോളം വീടുകൾക്ക് ഇതുവരെ കേടുപാടുകൾ സംഭവിച്ചതായും 6,000 ഹെക്ടറിലധികം (15,000 ഏക്കർ) കൃഷി നശിച്ചതായും സർക്കാർ അറിയിച്ചു. ആയിരക്കണക്കിന് മത്സ്യബന്ധന പദ്ധതികളും ഒലിച്ചുപോയി. തെക്കൻ തീരദേശ ജില്ലയായ ഭോലയിൽ വേലിയേറ്റം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം 20,000 പേർ കുടുങ്ങിയതായി യുണൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് വാർത്താ ഏജൻസി അറിയിച്ചു.
ഇന്ന് ഉച്ചയോടെ കൊടുങ്കാറ്റ് ദുർബലമായി, പരമാവധി കാറ്റ് മണിക്കൂറിൽ 65 കിലോമീറ്റർ (40 മൈൽ) വേഗതയിലും 85 കിലോമീറ്റർ (53 മൈൽ) വരെ വേഗതയിലും കാറ്റ് വീശുകയും ചെയ്തു. മരങ്ങൾ വീണ് വിതരണ ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ വൈദ്യുത തൂണുകൾ തകരുകയോ ചെയ്‌തതിനെത്തുടർന്ന് മൊത്തം 48 ദശലക്ഷം ഉപയോക്താക്കളിൽ 8 ദശലക്ഷത്തോളം പേർക്ക് വൈദ്യുതി ഇല്ലെന്ന് വൈദ്യുതി, ധാതു വിഭവശേഷി ജൂനിയർ മന്ത്രി നസ്‌റുൽ ഹമീദ് പറഞ്ഞു.
രാജ്യത്തുടനീളം പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി ദുരന്ത നിവാരണ, ദുരിതാശ്വാസ ജൂനിയർ മന്ത്രി ഏനാമുർ റഹ്മാൻ പറഞ്ഞു. 576 ക്യാമ്പുകളിലായി ഏകദേശം 28,000 ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്.പ്രതികൂല കാലാവസ്ഥയെത്തുടർന്ന്, ബരിഷാൽ, ചിറ്റഗോംഗ്, കോക്‌സ് ബസാർ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ തിങ്കളാഴ്ച ഉച്ച മുതൽ സര്‍വീസ് നിർത്തിവച്ചു



