...
Home Entertainments ഒൻപത് ദിവസം; 77 കോടി കടന്ന് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’

ഒൻപത് ദിവസം; 77 കോടി കടന്ന് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’

സിനിമ രണ്ടുഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യപകുതി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടം തോന്നിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയാകട്ടെ അടിയോ ഇടിയോ വെട്ടോ ഇല്ലാതെ മനോഹരമായൊരു ത്രില്ലര്‍ സ്വഭാവത്തിലും ചെയ്തിരിക്കുന്നു.

434

ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ബാസ്‌കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 77 കോടി രൂപയുടെ വന്‍ കളക്ഷന്‍ നേടിയിരിക്കുന്നു. കേരളത്തിലും ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ്. ഇതിനോടകം സംസ്ഥാനത്ത് 13 കോടി രൂപയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിനം 175 സ്‌ക്രീനുകളില്‍ പ്രദര്‍ശനം ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200-ലധികം സ്‌ക്രീനുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം.

കുടുംബം പോറ്റാന്‍ പാടുപെടുന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കായ ബാസ്‌ക്കറിന്റെ കഥയാണ ചിത്രം് പറയുന്നത്.സാമ്പത്തിക തട്ടിപ്പിന്റെ അഴിയാക്കുരുക്കുകളിലൂടെയാണ് ഓരോ നിമിഷവും കടന്നു പോകുന്നതെങ്കിലും ഭാസ്‌ക്കര്‍ കുമാറെന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ ഒരു തട്ടിപ്പുകാരനോ ആളുകളെ വഞ്ചിക്കുന്നവനോ ആണെന്ന് ഒരാള്‍ക്കും തോന്നില്ല.

മാത്രമല്ല, അയാള്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളാണെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് അയാള്‍ ഓടി നടക്കുന്നതെന്നും കാഴ്ചക്കാര്‍ക്ക് തോന്നുകയും ചെയ്യും.ദുല്‍ഖര്‍ സല്‍മാന്‍, മീനാക്ഷി ചൗധരി , ആയിഷ ഖാന്‍, ഹൈപ്പര്‍ ആദി , രാജ്കുമാര്‍ കാസിറെഡ്ഡി, പി. സായ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിഭാധനരായ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത് .

സിനിമ രണ്ടുഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യപകുതി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടം തോന്നിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയാകട്ടെ അടിയോ ഇടിയോ വെട്ടോ ഇല്ലാതെ മനോഹരമായൊരു ത്രില്ലര്‍ സ്വഭാവത്തിലും ചെയ്തിരിക്കുന്നു. 1980കളുടെ അവസാനവും 1990കളുടെ ആദ്യവുമാണ് ഭാസ്‌ക്കറിന്റെ കഥ കടന്നുപോകുന്നത്. സാമ്പത്തിക രംഗത്തിന്റേയും ബാങ്കിംഗ് മേഖലയുടേയും ഓഹരി വിപണിയുടേയും കെട്ടുപാടുകളും സങ്കീര്‍ണതകളുമില്ലാതെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ തയ്യാറാക്കിയ തിരക്കഥയും അതിനേക്കാള്‍ എളുപ്പത്തില്‍ സംവദിക്കുന്ന ദൃശ്യങ്ങളുമാണ് ചിത്രത്തിലുളളത്.

സംവിധായകന്‍ വെങ്കി അറ്റ്ലൂരി ദുല്‍ഖറിന് ആഗ്രഹിക്കുന്നൊരു മടങ്ങിവരവാണ് ലക്കി ഭാസ്‌ക്കറില്‍ നല്‍കിയത്.വ്യത്യസ്ത പ്രായത്തിലുള്ള ഭാസ്‌ക്കറിനെ ദുല്‍ഖറിന്റെ വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകളിലൂടെ മാത്രം അവതരിപ്പിക്കാനായിട്ടുണ്ട് സിനിമയ്ക്ക്. കോളജില്‍ പഠിക്കുന്ന ഭാസ്‌ക്കറും ഏഴു വയസ്സുകാരന്‍ കുട്ടിയുടെ അച്ഛനായ ഭാസ്‌ക്കറും തമ്മിലുള്ള രൂപപരിണാമവും പ്രായവ്യത്യാസവും മുടിയുടെ മാത്രം മാറ്റത്തിലൂടെ മനോഹരമായി കൊണ്ടുവന്നിരിക്കുന്നു.

സിതാര എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ലക്കി ഭാസ്‌ക്കര്‍ നിര്‍മിച്ചത്.നിമിഷ് രവി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ഒറിജിനല്‍ സ്‌കോറും സൗണ്ട് ട്രാക്കും ഒരുക്കിയിരിക്കുന്നത് .

ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളില്‍ ആണ് ചിത്രം ഇറങ്ങിയിരിക്കുന്നത്.100 കോടി രൂപയാണ് ബജറ്റെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചതവെങ്കി അറ്റ്ലൂരി മികച്ചൊരു ദുല്‍ഖര്‍ സല്‍മാന്‍ എന്റര്‍ടെയ്നറാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.