ആരിഫ് മുഹമ്മദ് ഖാൻ; ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് വേദിയിൽ ഖാനെ വിമർശിച്ചത് രാഗേഷാണ്. തുടർന്ന് ജനം ഖാനെ ഇറക്കി വിട്ടു. വിസിക്ക് പുന:നിയമനം കിട്ടി. ആ പക മൂന്നു വർഷങ്ങൾക്കിപ്പുറവും ഖാൻ കൊണ്ടു നടക്കുകയാണ്.

| എസ് സുധീപ്

ആരിഫ് ഖാന് കണ്ണൂർ വിസിയോടും രാഗേഷിനോടും വ്യക്തി-രാഷ്ട്രീയ വൈരാഗ്യങ്ങളാണുള്ളത്. കണ്ണൂർ വിസി ക്രിമിനലാണെന്ന ഖാന്റെ കളവായ ആരോപണം 2019 -ലെ കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിൽ ഖാനെതിരെ ജനം പരസ്യമായി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സംഘപരിവാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തി നിൽക്കുന്ന കാലം. ചരിത്ര കോൺഗ്രസിൽ ചരിത്രകാരനായ ഇർഫാൻ ഹബീബ് പൗരത്വ ദേദഗതിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സംസാരിച്ചു.

ഹബീബ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സെക്രട്ടറിയായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് അക്കാദമിക് വിസിറ്റിംഗ് പ്രൊഫസർ. പൗരത്വ വിഷയത്തിൽ കേന്ദ്രത്തെ നേരിട്ടും പൗരത്വ ഭേദഗതിയിൽ സംഘ പരിവാറിനു വേണ്ടി നിലകൊള്ളുന്ന ഗവർണർ ഖാനെ പരോക്ഷമായും വിമർശിച്ചാണ് അന്ന് എം പി ആയിരുന്ന കെ കെ രാഗേഷ് ആ വേദിയിൽ സംസാരിച്ചത്.

തുടർന്നു സംസാരിച്ച സംഘപരിവാറുകാരനും ന്യൂനപക്ഷ വിരുദ്ധനുമായ ഗവർണർ ഖാൻ തന്റെ സംഘപരിവാർ നിലപാടുകൾ ആവർത്തിച്ചു. സദസ് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഹബീബ് ഗവർണറുടെ അടുത്തെത്തി പറഞ്ഞു:

  • ഇങ്ങനെയെങ്കിൽ നിങ്ങൾ ഗോഡ്‌സെയെ ഉദ്ധരിക്കൂ. ഖാൻ, ഹബീബിനു നേരെ അക്രോശിച്ച ശേഷം പ്രസംഗിക്കാൻ ശ്രമിച്ചു. പക്ഷേ സദസ് പ്രതിഷേധം തുടർന്നു. ഖാന് പ്രസംഗം നിർത്തി വേദി വിട്ടു പോകേണ്ടി വന്നു.

ഇതിലൊന്നും കണ്ണൂർ വിസി പങ്കാളിയല്ല. പക്ഷേ വിസി സംഘപരിവാറിന്റെ ശത്രുവാണ്. ജാമിയ മിലിയ സർവകലാശാലയിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനും ഇന്ത്യൻ ഹിസ്റ്ററി കൗൺസിൽ മെമ്പർ സെക്രട്ടറിയുമായിരുന്നു കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. മോദി സർക്കാർ ചരിത്രത്തെ കാവിവൽക്കരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം മോദി സർക്കാരുമായി കലഹിച്ച് മെമ്പർ സെക്രട്ടറി സ്ഥാനം രാജിവച്ചു. അന്നു മുതൽക്കേ അദ്ദേഹത്തെ സംഘപരിവാർ ലക്ഷ്യമിട്ടിരിക്കുന്നതാണ്.

അതിനു ശേഷം സംഘപരിവാർ എതിർപ്പ് നിലനിൽക്കെ ഇടതു സർക്കാരിന്റെ കാലത്ത് അദ്ദേഹം കണ്ണൂർ വിസിയായി. തുടർന്ന് പുന:നിയമനവും നൽകി. അന്നേരം ഖാൻ പൊട്ടിത്തെറിച്ചു. പക്ഷേ കോടതി ആ പുന:നിയമനം ശരിവച്ചു. സംഘപരിവാറിന്റെ ഏജന്റാണ് ഖാൻ. കെ കെ രാഗേഷും കണ്ണൂർ വിസിയും സംഘപരിവാർ വിരുദ്ധരും. അവരോട് ഖാന് തീർത്താൽ തീരാത്ത പകയാണ്.

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് വേദിയിൽ ഖാനെ വിമർശിച്ചത് രാഗേഷാണ്. തുടർന്ന് ജനം ഖാനെ ഇറക്കി വിട്ടു. വിസിക്ക് പുന:നിയമനം കിട്ടി. ആ പക മൂന്നു വർഷങ്ങൾക്കിപ്പുറവും ഖാൻ കൊണ്ടു നടക്കുകയാണ്. രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തിൽ മനസിൽ കൊണ്ടു നടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഖാൻ.

തന്റെ വ്യക്തി വൈരാഗ്യം കണ്ണൂർ വിസിയോടും കെ കെ രാഗേഷിന്റെ ഭാര്യയോടും അയാൾ തീർക്കുകയാണ്. ഇതെല്ലാം ഇപ്പോൾ വിളിച്ചു പറഞ്ഞു നമ്മെ പഴയതൊക്കെയും ഓർമ്മിപ്പിച്ചത് ഖാൻ തന്നെയാണ്. ചരിത്ര കോൺഗ്രസിൽ വച്ച് ജനം ഇറക്കിവിട്ടയാളാണ് ഖാൻ. ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ! ചരിത്രം അയാളെ രേഖപ്പെടുത്തുന്നത് അങ്ങനെയാവും.

ചരിത്ര കോൺഗ്രസിന്റെയും രാജ്ഭവൻ ചരിത്രത്തിന്റെയും കേരള ചരിത്രത്തിന്റെയും ചവറ്റുകുട്ടയിലേയ്ക്ക് ഒരാൾ സ്വയം ഇറങ്ങിപ്പുറപ്പെട്ടാൽ ആർക്കും തടയാൻ കഴിയില്ല. അല്ലെങ്കിലും വിധിയെ തടയാൻ ഏത് ഹിസ് എക്സലൻസി വൈസ്രോയ് തമ്പുരാനാണ് കഴിഞ്ഞിട്ടുള്ളത്.

(കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...