ബ്രസീലിൽ നിന്നുള്ള ഫിറ്റ്‌നസ് സ്വാധീനം ചെലുത്തിയ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 33 വയസ്സായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ആഗസ്റ്റ് 20ന് ഗ്രാമഡോയിലേക്കുള്ള യാത്രയ്ക്കിടെ ലാരിസയ്ക്ക് ഹൃദയാഘാതമുണ്ടായി. ലാറിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോമയിലായിരുന്നു.
അതിനിടെ ആഗസ്റ്റ് 28ന് രണ്ടാമതും ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയായിരുന്നു . സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെയാണ് ലാറിസയുടെ കുടുംബം മരണവാർത്ത അറിയിച്ചത്. ശരീരത്തിൽ മദ്യവും മയക്കുമരുന്നും ഉണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ ഗുസ്താവോ ബാഴ്സലസ് പ്രതികരിച്ചു. എന്നാൽ, സൂക്ഷമമായി വിദഗ്ധ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ പറഞ്ഞു.
ഫിറ്റ്നസ്, ഫാഷൻ, യാത്ര എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലാറിസ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു. ലാറിസയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 30,000-ത്തിലധികം ആരാധകരുണ്ട്.



