ഫ്രാൻസിലെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ രണ്ടാമതും അധികാരമേറ്റു. അവസാന 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടമാണ് 44കാരനായ മാക്രോൺ സ്വന്തമാക്കിയത്. ഇന്ന് എലിസി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ, ഭരണഘടനാ കൗൺസിൽ മേധാവി ലോറന്റ് ഫാബിയസ് സാന്നിധ്യത്തിലാണ് അധികാരമേറ്റത്.
രാജ്യത്തെ തീവ്ര വലതുപക്ഷക്കാരനായ മറൈൻ ലെ പെന്നിനെതിരെ രണ്ടാം റൗണ്ടിൽ മാക്രോൺ 58.5% വോട്ടുകൾ നേടിയാണ് മക്രോണിന്റെ വിജയം . “മടുപ്പുളവാക്കുന്ന പാരമ്പര്യങ്ങളിൽ നിന്നും അകന്ന് നമുക്ക് ഒരുമിച്ച് ഒരു പുതിയ രീതി കണ്ടുപിടിക്കേണ്ടതുണ്ട്, അതിലൂടെ നമുക്ക് ഒരു പുതിയ ഉൽപ്പാദനപരവും സാമൂഹികവും പാരിസ്ഥിതികവുമായ കരാർ കെട്ടിപ്പടുക്കാൻ കഴിയും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ഉയർത്തുന്ന ഭീഷണിയും ആഗോള പാരിസ്ഥിതിക ആശങ്കകളും അദ്ദേഹം ഉയർത്തിക്കാട്ടി.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ഫ്രാങ്കോയിസ് ഹോളണ്ട്, നിക്കോളാസ് സർക്കോസി, മുൻ പ്രധാനമന്ത്രിമാരായ എഡ്വാർഡ് ഫിലിപ്പ്, മാനുവൽ വാൾസ്, അലൈൻ ജുപ്പെ, ജീൻ പിയറി റഫറിൻ എന്നിവരും മതനേതാക്കളും മറ്റ് സംസ്ഥാന വ്യക്തികളും ഉൾപ്പെടുന്നു.
വിലക്കയറ്റം, റഷ്യ–യുക്രെയിൻ യുദ്ധം അഭയാർത്ഥി പ്രതിസന്ധി തുടങ്ങിയവ പെന്നും, പെന്നിന്റെ തീവ്ര വലതു നിലപാടുകൾ മാക്രോണും പ്രചരണായുധങ്ങളാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ രാജ്യത്ത് മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുമെന്നും അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുമെന്നും പെൻ പ്രഖ്യാപിച്ചത് ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇത് വോട്ടെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.



