വരാനിരിക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാനുള്ള നൽകാനുള്ള മത്സരത്തിൽ സജീവമായി കോൺഗ്രസ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു തിങ്കളാഴ്ച, തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ വനിതാ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വാഗ്ദാനം ചെയ്തു.
ഇതോടൊപ്പം എല്ലാ വർഷവും വീട്ടുകാർക്ക് എട്ട് സൗജന്യ പാചക വാതക സിലിണ്ടറുകളും സിദ്ദു വാഗ്ദാനം ചെയ്തു. ഉപരിപഠനത്തിന് കോളേജുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികൾക്ക് ഇരുചക്രവാഹനവും പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് 20,000 രൂപയും പത്താം ക്ലാസ് പാസായവർക്ക് 15,000 രൂപയും അഞ്ചാം ക്ലാസ് പാസാകുന്നവർക്ക് 5,000 രൂപയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ വാഗ്ദാനം ചെയ്തു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിലെ എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന വാഗ്ദാനത്തിനും അപ്പുറമാണ് സ്ത്രീകൾക്ക് അലവൻസുകൾ നൽകുമെന്ന സിദ്ദുവിന്റെ വാഗ്ദാനം. പഞ്ചാബിലെ ബർണാല ജില്ലയിൽ സംഘടിപ്പിച്ച റാലിയിലാണ് സിദ്ദു ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടെയാണ് റാലിയെ അഭിസംബോധന ചെയ്ത് സിദ്ദു വാഗ്ദാനങ്ങൾ നൽകിയത്.



