സംസ്ഥാന നിയമസഭയെ പരിഹസിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്ന ഗവർണർ

പല ബിജെപി ഇതര സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ കളികൾ കളിക്കുന്ന ഗവർണ്ണർമാരോട് അമർഷം പുകയുന്നുണ്ട്. പശ്ചിമ ബംഗാളും തമിഴ് നാടും ഗവർണ്ണറുടെ അധികാരം വെട്ടി ചുരുക്കാനുള്ള പല രാഷ്ട്രീയ വഴികളും നോക്കുന്നുണ്ട്.

| ശ്രീകാന്ത് പികെ

ഗവർണ്ണർ എന്നത് സംസ്ഥാനങ്ങളിലെ രാഷ്‌ട്രപതിയുടെ ഒരു നോമിനിയാണെന്നൊക്കെ പറയാം. ഫെഡറൽ ഡെമോക്രസിയിൽ ഇന്ത്യൻ യൂണിയനിൽപ്പെട്ട സംസ്ഥാനങ്ങളിൽ യൂണിയന്റെ തലവനായി രാഷ്‌ട്രപതി ഇരിക്കുമ്പോൾ ഫെഡറൽ സ്റ്റേറ്റുകളിൽ ആ രാഷ്‌ട്രപതിയുടെ പ്രതിനിധിയായി ഗവർണ്ണർ നിയമിക്കപ്പെടുന്നു. കേന്ദ്ര മന്ത്രി സഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതി ഗവർണ്ണറെ നിയമിക്കുന്നത്, ആ ഗവർണ്ണർ ആകട്ടെ സംസ്ഥാന മന്ത്രി സഭയുടെ ഉപദേശമനുസരിച്ചു പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ രണ്ട് പാർലിമെന്റുകളും പാസാക്കിയ ബില്ല് രാഷ്‌ട്രപതി ഒപ്പു വച്ചാലെ നിയമമായി മാറുകയുള്ളൂ. രാഷ്ട്രപതിക്ക് ബില്ലിൽ എതിർപ്പുണ്ടെങ്കിൽ ഒപ്പ് വെക്കാതെ മടക്കി അയക്കാം. എന്നിട്ടും പാർലിമെന്റ് അതേ ബില്ല് രാഷ്ട്രപതിക്ക് വീണ്ടുമയച്ചാൽ ഒപ്പ് വെച്ച് നിയമമാക്കുക എന്നത് മാത്രമാണ് രാഷ്‌ട്രപതിക്ക് മുന്നിലുള്ള കടമ. കാരണം ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികൾ പാസാക്കിയ സഭയ്ക്ക് മുകളിൽ ഒരേയൊരു വ്യക്തിയുടെ തീരുമാനം നിലകൊള്ളരുത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ മേശപ്പുറത്ത് ഒരു വർഷമായി ഇരിക്കുന്ന രണ്ട് ഓർഡിനൻസുകൾ അടക്കം 11 ഓർഡിനൻസുകൾ ഇന്ന് മുതൽ അസാധുവായി. നിയമ സഭ പാസാക്കിയ ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാത്തത് കൊണ്ടാണ് അസാധുവായത്. സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്ക് സഹായകരമാകുന്ന നിയമ ഭേദഗതി അടക്കമുള്ള ബില്ലുകളാണ്.

പഠിക്കാൻ സമയം വേണമെന്നാണ് ഗവർണ്ണറുടെ വാദം. ഒരുവർഷമായിട്ടും പഠിച്ചു തീരാതിരിക്കാൻ രാജ് ഭവനിൽ അലക്കും ഭക്ഷണവും അസംഖ്യം പരിചാരകരുമായി സംസ്ഥാന സർക്കാരിന്റെ ചെലവിൽ ലക്ഷ്വറിയായി കഴിയുന്ന ഗവർണ്ണർക്ക് എന്താണിത്ര ജോലിയെന്ന് മാത്രം മനസിലാകുന്നില്ല.

ജനങ്ങളുടെ പൊതു ജനാരോഗ്യം ഉറപ്പാക്കാൻ പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്ന ബില്ലുകൾ അടക്കമാണ് ഗവർണർ ഒപ്പിടാത്ത മൂലം അസാധുവായി മാറിയത്. ഇന്നലെ പാതി രാത്രിയിലും ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമാക്കാനുള്ള സാഹചര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു.

പല ബിജെപി ഇതര സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ കളികൾ കളിക്കുന്ന ഗവർണ്ണർമാരോട് അമർഷം പുകയുന്നുണ്ട്. പശ്ചിമ ബംഗാളും തമിഴ് നാടും ഗവർണ്ണറുടെ അധികാരം വെട്ടി ചുരുക്കാനുള്ള പല രാഷ്ട്രീയ വഴികളും നോക്കുന്നുണ്ട്. ഒരു ഫെഡറൽ റിപ്പബ്ലിക്കിൽ ആ സംസ്ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾക്ക് മുകളിൽ ഒരു ഗവർണ്ണറുടെ ആവശ്യം പോലുമില്ലെന്നാണ് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞത്.

രാഷ്‌ട്രപതി തെരഞ്ഞെടുക്കപ്പെടുന്നതാണ്. ആ രാഷ്‌ട്രപതിയെ പോലും ഇമ്പീച്ച് ചെയ്യാൻ ഭരണ ഘടന അനുവദിക്കുന്നുണ്ട്. അപ്പോഴാണ് രാഷ്‌ട്രപതിയുടെ പ്രതിനിധിയായി സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ഒരാൾ സംസ്ഥാന നിയമ സഭയെ പരിഹസിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്നത്. സംസ്ഥാന സർക്കാർ എന്നിട്ടും വളരെ അവധാനതയോടെയും നയതന്ത്ര വൈദഗ്ദ്യത്തോടും കൂടെ ഗവർണ്ണറെ കൂടെ വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്.

സ്വപ്ന സുരേഷിന്റെ വീടിന്റെ ഗെയ്റ്റിന് പുറത്തു ടെന്റടിച്ചു താമസിക്കുന്ന മാദ്ധ്യമ സംഘങ്ങൾ രാജ് ഭവനിൽ ഗവർണ്ണറുടെ മുന്നിലേക്കാണ് പോകേണ്ടത്. നിയമ സഭ പാസാക്കിയ ബില്ലിൽ ഒപ്പിടാതെ ഫെഡറൽ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണോ താങ്കൾ ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് വേണ്ടത്. അപ്പോൾ പക്ഷേ കുപ്പിയും കോഴിക്കാലും കിട്ടില്ലെന്നൊരു പ്രശ്നമുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...