ആവർത്തിച്ചാവർത്തിച്ച് എങ്ങനെയാണ് ഒരു പോലീസ് സംവിധാനം ഇത്ര പരാജയമാകുന്നത്

ആദ്യ കൊലപാതകം എപ്പോഴും അപ്രതീക്ഷമായിരിക്കും എന്ന പരിഗണന പോലീസിനു നൽകാം. രണ്ടാമത്തേതു പക്ഷേ അങ്ങനെയല്ല. ഒരു ദിവസം പോലും തികയും മുൻപ് എതിർപ്പാർട്ടികൾ പ്രതികാരം തീർത്തതാണവ.

| ഹരിമോഹൻ

ആലപ്പുഴയിൽ 10 മണിക്കൂറായിരുന്നെങ്കിൽ പാലക്കാട്ട് 24 മണിക്കൂറിനടുത്തു സമയം. പരസ്പര വൈരം തീർക്കാനായി രണ്ടു കൊലപാതകങ്ങൾ നടത്താൻ രണ്ടു രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വന്ന സമയമാണ്. ആലപ്പുഴയിലേതു ഡിസംബറിലായിരുന്നു. രാത്രിയിൽ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ ആർ.എസ്.എസുകാർ അന്നു വെട്ടിക്കൊലപ്പെടുത്തി. 10 മണിക്കൂറിനുള്ളിൽ പ്രതികാര നടപടിയെന്നോണം ആദ്യ കൊലപാതകം നടത്തിയെന്നു കരുതപ്പെടുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷക സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തുന്നു. രാത്രി ഏഴര മുതൽ പുലർച്ചെ അഞ്ചുമണി വരെ നടന്ന കാര്യങ്ങളാണ്.

ഇപ്പോൾ ഊരിലും പേരിലും വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ. പരസ്പരം ഇരയാക്കപ്പെട്ടവരും വേട്ടയാടിയവരും കൊലപാതക രീതിയും കാലയളവുമൊക്കെ ഒന്നുതന്നെയാണ്. ഇന്നലെ ഉച്ചയോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തി. ഇന്നുച്ചയോടെ പ്രതികാരനടപടിയെന്നോണം ആർ.എസ്.എസ് പ്രവർത്തകനെ തിരിച്ചും കൊലപ്പെടുത്തി. രണ്ടും പട്ടാപ്പകൽ. ആദ്യ കൊലയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം മുൻപു കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്നു കണ്ടെത്തിയിരുന്നു. കൃത്യമായി രാഷ്ട്രീയക്കൊലപാതകമാണെന്നു വ്യക്തമാകുന്ന തെളിവ്. എന്നിട്ടും തുടർക്കൊലപാതകമുണ്ടായിരിക്കുന്നു, പകൽ നേരം തന്നെ, പോലീസിന്റെ ജാഗ്രതാ നിർദേശങ്ങൾ നിലനിൽക്കുന്ന ജില്ലയിൽ.

ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയായിത്തന്നെയാണ് ഇതിനെ അഡ്രസ് ചെയ്യേണ്ടത്. വാഴയെന്നൊക്കെ വിളിച്ചു പോലീസിനും ആഭ്യന്തര മന്ത്രിക്കും തുടർച്ചയായി ലൈസൻസ് കൊടുക്കുന്നത് അങ്ങേയറ്റം അബദ്ധമാണ്. ഏതെങ്കിലും സംഘട്ടനത്തിനിടെ പ്രകോപനപരമായി സംഭവിച്ച കൊലപാതകങ്ങളല്ല സമീപകാലത്തു കേരളത്തിൽ നടന്നതൊന്നും, ഇപ്പോൾ പാലക്കാട്ടുണ്ടായതും. കൃത്യമായ ആസൂത്രണത്തോടെ രണ്ടു രാഷ്ട്രീയപ്പാർട്ടികൾ നടപ്പിലാക്കിയതാണിവ.

ആദ്യ കൊലപാതകം എപ്പോഴും അപ്രതീക്ഷമായിരിക്കും എന്ന പരിഗണന പോലീസിനു നൽകാം. രണ്ടാമത്തേതു പക്ഷേ അങ്ങനെയല്ല. ഒരു ദിവസം പോലും തികയും മുൻപ് എതിർപ്പാർട്ടികൾ പ്രതികാരം തീർത്തതാണവ. കേരളത്തിലെ ഇന്റലിജൻസ് സംവിധാനം അത്ര ദുർബലമൊന്നുമല്ല. ഈ വിവരങ്ങളൊക്കെയും അവർക്കു ലഭിച്ചിട്ടുണ്ട് എന്നുറപ്പാണ്. ആദ്യ കൊലപാതകം ഉണ്ടായപ്പോൾത്തന്നെ തിരിച്ചടി മുന്നിൽക്കണ്ടു വേണ്ടത്ര സുരക്ഷാ നടപടികൾ എടുത്തിരുന്നെങ്കിൽ തടയാമായിരുന്നതാണു രണ്ടാമത്തെ കൊലപാതകം. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ സർക്കാർ നേരിട്ടു ദുർബലപ്പെടുത്തിയ ഇന്റലിജൻസ് സംവിധാനവും ആഭ്യന്തര വകുപ്പും ഉണ്ടായിട്ടില്ല.

സർക്കാർ രണ്ടു രാഷ്ട്രീയപ്പാർട്ടികളെ തമ്മിൽത്തല്ലാനും കൊന്നുതള്ളാനും വിടുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തെയൊട്ടാകെ തച്ചുടയ്ക്കും. കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും രാഷ്ട്രീയം ചർച്ച ചെയ്യാനൊക്കെ പുറപ്പെടും മുൻപു ചർച്ച ചെയ്യേണ്ടതു കുറ്റകരമായ ഈ അനാസ്ഥയാണ്. ആവർത്തിച്ചാവർത്തിച്ച് എങ്ങനെയാണ് ഒരു പോലീസ് സംവിധാനം ഇത്ര പരാജയമാകുന്നത് എന്നു പരിശോധിക്കണം.

പേപ്പറിൽ കുറ്റവാളികളായി ഒന്നിലധികം ആളുകളുണ്ടാകും. പക്ഷേ മനഃപൂർവം തുടർച്ചയായി വീഴ്ചകൾ വരുത്തുന്ന ആഭ്യന്തര വകുപ്പും ആ വകുപ്പിനെ മൂക്കുകയറിട്ടു വെച്ച്, തങ്ങൾക്കിഷ്ടമുള്ള വണ്ണം ഉപയോഗിക്കുന്ന ആഭ്യന്തര മന്ത്രിയുമാണ് ഓരോ ജീവനിങ്ങനെ നഷ്ടപ്പെടുന്നതിന്റെയും ഉത്തരവാദികൾ.
നാടുനീളെയുള്ള മഞ്ഞകുറ്റികൾക്കു മേൽ കാക്കിയിട്ടവരെ നിരത്തിയിരുത്തി കെ-റെയിൽ കൊണ്ടുവരാൻ കാണിക്കുന്ന ജാഗ്രതയുടെ പാതിയെങ്കിലും മനുഷ്യന്റെ ജീവനോടു കാണിച്ചിരുന്നെങ്കിൽ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...