സജി ചെറിയാന് ഭരണഘടനയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കത് ഇന്ത്യ നേടിയ സ്വാതന്ത്ര്യമായിരുന്നു

1956-ൽ ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടു നടന്ന നാലാം പാർട്ടി കോൺഗ്രസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് കെ മാധവൻ അവതരിപ്പിച്ച പ്രമേയത്തെ വോട്ടിനിട്ടു തള്ളി.

| ഹരിമോഹൻ

1947 മുതൽ 2021 വരെയുള്ള 74 വർഷം സജി ചെറിയാനേക്കാൾ വലിയ വിവരക്കേടിൽക്കൂടിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുന്നോട്ടുപോയത്. സജി ചെറിയാനു ഭരണഘടനയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കത് ഇന്ത്യ നേടിയ സ്വാതന്ത്ര്യമായിരുന്നു.

1947-ൽ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 15-ന് നെഹ്‌റു സർക്കാരിനെ ശക്തിപ്പെടുത്തണമെന്ന് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി പി.സി ജോഷിയെഴുതിയ മുഖലേഖനത്തോടെ പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഈ നിലപാട് ഒരുവർഷം മാത്രമേ നിലനിന്നുള്ളൂ.

1948-ൽ പുറത്തിറങ്ങിയ രണദിവെ തിസീസ് അഥവാ കൽക്കട്ട തിസീസ് വഴി ഈ നിലപാട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി തിരുത്തി. സമ്പൂർണ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന വാദമാണ് ഈ തീസിസിൽ അവർ മുന്നോട്ടുവെച്ചത്. ദിസ് ഫ്രീഡം ഈ ഫാൾസ് അഥവാ ഈ സ്വാതന്ത്ര്യം മിഥ്യയാണ് എന്നായിരുന്നു അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉയർത്തിയ മുദ്രാവാക്യം. സ്വാതന്ത്ര്യത്തെ അപ്പോഴും അംഗീകരിച്ചിരുന്ന പി.സി ജോഷിയുടെ സ്ഥാനം തെറിച്ചു. പകരം സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന തീസിസ് അവതരിപ്പിച്ച ബി.ടി രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയായി.

1956-ൽ ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടു നടന്ന നാലാം പാർട്ടി കോൺഗ്രസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് കെ മാധവൻ അവതരിപ്പിച്ച പ്രമേയത്തെ വോട്ടിനിട്ടു തള്ളി. 1958-ലെ അമൃത്സർ പാർട്ടി കോൺഗ്രസിൽ ആ നിലപാടും പാർട്ടി തിരുത്തി. സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കത്തെ അംഗീകരിക്കാനും സ്വാതന്ത്ര്യദിനം ആഘോഷിക്കാനും പാർട്ടി തീരുമാനിച്ചു.

1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. ശേഷം സി.പി.ഐ സ്വാതന്ത്ര്യദിനം പതാക ഉയർത്തിത്തന്നെ ആഘോഷിച്ചു. പക്ഷേ, സി.പി.ഐ.എം അപ്പോഴും അതിനു തയ്യാറായില്ല. ഒടുവിൽ കഴിഞ്ഞവർഷം മുതൽ പാർട്ടി ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സി.പി.ഐ.എം തീരുമാനിച്ചു.

ഇങ്ങനെ സി.പി.ഐക്ക്‌ 17 വർഷവും സി.പി.ഐ.എമ്മിന് 74 വർഷവും വേണ്ടിവന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാനും അംഗീകരിക്കാനും. ഫാസിസം വന്നുവെന്ന് ഇപ്പോഴും അംഗീകരിക്കാൻ തയ്യാറാകാത്ത പ്രകാശ് കാരാട്ടും എം.എ ബേബിയുമുള്ള അതേ സി.പി.ഐ.എം തന്നെയാണിത്. സജി ചെറിയാൻ മന്ത്രിയായി അഞ്ചുവർഷം തികയ്ക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...