പ്രതിരോധ കയറ്റുമതിയിലെ “മെയ്ഡ് ഇൻ ഇന്ത്യ” ഉൽപ്പന്നങ്ങളുടെ വിഹിതം എക്കാലത്തെയും ഉയർന്ന നിലയിലെത്തി, 2013-14 ലെ 686 കോടി രൂപയിൽ നിന്ന് 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഏകദേശം 16,000 കോടി രൂപയായി ഉയർന്നു.
ഒമ്പത് വർഷത്തിനിടെ 23 മടങ്ങ് വർധനവാണ് ഇതെന്നും ആഗോള പ്രതിരോധ നിർമാണ മേഖലയിൽ ഇന്ത്യയുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതായും പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു. 100-ലധികം സ്ഥാപനങ്ങൾ 85 രാജ്യങ്ങളിലേക്ക് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് MoD പറഞ്ഞു.
പ്രതിരോധ കയറ്റുമതിയിൽ ഡോർണിയർ 228 വിമാനങ്ങൾ, പീരങ്കി തോക്കുകൾ, ബ്രഹ്മോസ് മിസൈലുകൾ, പിനാക റോക്കറ്റുകൾ, ലോഞ്ചറുകൾ, റഡാറുകൾ, സിമുലേറ്ററുകൾ, കവചിത വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.



