...
Home News National ജഡ്ജിമാർ ടെലിവിഷൻ അഭിമുഖം നൽകേണ്ട കാര്യമില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ജഡ്ജിമാർ ടെലിവിഷൻ അഭിമുഖം നൽകേണ്ട കാര്യമില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ഇത് ശരിയാണെങ്കിൽ, അദ്ദേഹത്തിന് (ജസ്റ്റിസ് ഗംഗോപാധ്യായ) ഇനി ഈ കേസ് കേൾക്കാൻ കഴിയില്ല. ഞങ്ങൾ അന്വേഷണത്തെ തൊടില്ല. പക്ഷേ ഒരു ടിവി ചർച്ചയിൽ ഒരു ജഡ്ജി ഹരജിക്കാരനെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അദ്ദേഹത്തിന് അത് കേൾക്കാൻ കഴിയില്ല

180

കൽക്കട്ട ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യാനൽകിയ ടിവി അഭിമുഖത്തിനെതിരെ സുപ്രീം കോടതി. ജഡ്ജിമാർ തങ്ങളുടെ മുമ്പാകെയുള്ള കേസുകളിൽ മാധ്യമ അഭിമുഖങ്ങൾ നൽകരുതെന്ന് കോടതി പറഞ്ഞു.

“ഒരു ജഡ്ജിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താനാവില്ല. ജഡ്ജിമാർക്ക് അവരുടെ മുമ്പാകെ തീർപ്പുകൽപ്പിക്കാത്ത കാര്യങ്ങളിൽ അഭിമുഖം അനുവദിക്കേണ്ട കാര്യമില്ല,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

“ഇത് ശരിയാണെങ്കിൽ, അദ്ദേഹത്തിന് (ജസ്റ്റിസ് ഗംഗോപാധ്യായ) ഇനി ഈ കേസ് കേൾക്കാൻ കഴിയില്ല. ഞങ്ങൾ അന്വേഷണത്തെ തൊടില്ല. പക്ഷേ ഒരു ടിവി ചർച്ചയിൽ ഒരു ജഡ്ജി ഹരജിക്കാരനെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അദ്ദേഹത്തിന് അത് കേൾക്കാൻ കഴിയില്ല.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിക്കണം. എന്നാൽ ഇതൊരു രാഷ്ട്രീയ വ്യക്തിത്വത്തെക്കുറിച്ചുള്ള കേസാണ്. ജഡ്ജി ഈ വിഷയം കൈകാര്യം ചെയ്ത രീതിയാണ് വിമർശിച്ചത് ”- സിജെഐ ചൂണ്ടിക്കാട്ടി.

പ്രസ്തുത അഭിമുഖത്തിൽ ജസ്റ്റിസ് ഗംഗോപാധ്യായ ടിഎംസി എംപി അഭിഷേക് ബാനർജിക്കെതിരെ സംസാരിച്ചിരുന്നു. “അദ്ദേഹം (ജസ്റ്റിസ് ഗംഗോപാധ്യായ) ഹർജിക്കാരനെ (ബാനർജി) കുറിച്ച് പറഞ്ഞാൽ, നടപടികളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കാര്യമില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജസ്റ്റിസ് പി എസ് നരസിംഹയും ഉൾപ്പെട്ട ബെഞ്ച്- കൽക്കട്ട ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ജസ്റ്റിസ് ഗംഗോപാധ്യായയെ എബിപി ആനന്ദയുടെ സുമൻ ഡി അഭിമുഖം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കാൻ നിർദ്ദേശിച്ചു. കൽക്കട്ട ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് ബെഞ്ച് വെള്ളിയാഴ്ച കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.

“ഞങ്ങൾ ഇപ്പോൾ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. ജഡ്ജി (ജസ്റ്റിസ് ഗംഗോപാധ്യായ) ടിവി അഭിമുഖം അനുവദിച്ചോ ഇല്ലയോ എന്ന് ഞങ്ങളോട് പറയട്ടെ. ജസ്റ്റിസ് ഗംഗോപാധ്യായയുടെ ടിവി അഭിമുഖത്തിന്റെ വിവർത്തനം ചെയ്ത ട്രാൻസ്ക്രിപ്റ്റ് ഹരജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വി ബെഞ്ചിന് സമർപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ്.

പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതി കേസിൽ ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐക്കും ഇഡിക്കും നിർദ്ദേശം നൽകിയ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഒരു രാഷ്ട്രീയ വ്യക്തിത്വത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയ ജഡ്ജിയെ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കണമോ എന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.