14 July 2026
Home Entertainments ആദ്യം ആനിമേഷൻ, പിന്നീട് സിനിമ; ‘കല്‍ക്കി 2898 എഡി’, ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

ആദ്യം ആനിമേഷൻ, പിന്നീട് സിനിമ; ‘കല്‍ക്കി 2898 എഡി’, ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

കല്‍ക്കിയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ റോബോട്ടിക് വാഹനത്തിന്‍റെ പേരാണ് ബുജ്ജി. ബുജ്ജിയ്ക്ക് വേണ്ടി ശംബ്ദം നല്‍കിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്.

233

വരാനിരിക്കുന്ന ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് പ്രഭാസ് നായകൻ ആയ ‘കല്‍ക്കി 2898 എഡി’. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണി നിരക്കുന്നത്. എഡി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അനിമേഷന്‍ എപ്പിസോഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. രണ്ട് ഭാഗങ്ങളുള്ള അനിമേഷന്‍ എപ്പിസോഡുകളിലെ ആദ്യ ഭാഗം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്നലെ പുറത്തെത്തി.

ജൂണ്‍ 27 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അതേ സമയം സിനിമയുടെ ആവേശം നിലനിർത്താൻ ആണ് അനിമേഷൻ രണ്ട് ഭാഗങ്ങൾ ആയി പുറത്ത് വിടുന്നത് എന്നും അണിയറ പ്രവർത്തകർ പ്രതികരിച്ചു.

അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

കല്‍ക്കിയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ റോബോട്ടിക് വാഹനത്തിന്‍റെ പേരാണ് ബുജ്ജി. ബുജ്ജിയ്ക്ക് വേണ്ടി ശംബ്ദം നല്‍കിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡിയാഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് സിനിമ നിര്‍മ്മിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ചു റിലീസിന് ശേഷം സിനിമ വ്യവസായത്തിൽ വമ്പൻ അട്ടിമറികൾക്ക് കാരണം ആയേക്കും ഈ സിനിമ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.