അതിർവരമ്പുകളെ എന്നും മുറിച്ചുകടന്നാണ് കമൽഹാസന്റെ ശീലം

ഇന്ത്യൻ സിനിമയിൽ 'മെത്തേഡ് ആക്ടിങ്' എന്ന സമ്പ്രദായത്തെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്തുകൊണ്ട്, വളരെ സങ്കീർണ്ണമായ കഥാപാത്രങ്ങളായി പോലും മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം ആണ്.

കമൽഹാസൻ – ഒരു പേരിൽ ഉണ്ട് ലോക സിനിമ മുഴുവൻ ആദരവോടെ നോക്കി കാണുന്ന ഒരു മഹാപ്രതിഭ. ആദ്യമായി സിനിമയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ആ പ്രതിഭക്ക് പ്രായം ആറു വയസ്സ്. ഇന്ന് ആറര പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന്റെ നെറുകയിൽ നായകൻ ആയി നിലകൊള്ളുമ്പോൾ നേടാൻ ഇനി ഒന്നും ബാക്കി ഉണ്ടാവില്ല ഈ മനുഷ്യന്. ഈ ആഗസ്റ്റ് 12ന് സിനിമാ ലോകത്തിൽ കമൽഹാസൻ 65 വർഷം പൂർത്തിയാക്കി.

‘കളത്തൂർ കണ്ണമ്മ’ എന്ന സിനിമയിൽ തന്റെ ആറാം വയസ്സിൽ ബാലതാരം ആയി അരങ്ങേറി ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്ക്കാരം നേടിയ കമൽഹാസൻ ഫിലിം ഫെയർ അവാർഡുകളും, സംസ്ഥാന പുരസ്‌കാരങ്ങളും, ദേശീയ പുരസ്‌കാരങ്ങളും, ഉൾപ്പെടെ പുരസ്‌കാരങ്ങളുടെ വലിയ ശ്രെണി തന്നെ നേടിയിട്ടുണ്ട്. ഒരുപക്ഷെ ഇത്രയധികം തവണ ദേശീയ പുരസ്‌കാരം നേടിയ മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല.

ബാലതാരം ആയി നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു എങ്കിലും മുതിർന്ന വേഷങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം ഇന്ത്യൻ സിനിമയെ പോലെ പുനർനിർവഹിക്കുന്നു ഒരു കരിയറിന് കളം ഒരുക്കി എന്ന് പറയാം. നടൻ എന്ന നിലയിൽ കമൽഹാസന്റെ വൈദഗ്ധ്യം സമാനതകൾ ഇല്ലാത്തതാണ്. നാടകീയമായ വേഷങ്ങൾ മുതൽ ആക്ഷൻ രംഗങ്ങൾ വരെ, കോമഡി മുതൽ റൊമാൻസ് വരെ, പ്രണയവും, ഹോററും എന്ന് വേണ്ട സകല മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടേ ഉള്ളു ഈ പ്രതിഭ.

ഇന്ത്യൻ സിനിമയിൽ ‘മെത്തേഡ് ആക്ടിങ്’ എന്ന സമ്പ്രദായത്തെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്തുകൊണ്ട്, വളരെ സങ്കീർണ്ണമായ കഥാപാത്രങ്ങളായി പോലും മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം ആണ്. മൂന്ദ്രാം പിറയ്, നായകൻ പോലെയുള്ള സിനിമകളിലെ കഥാപാത്രങ്ങൾ മാത്രം മതി തെളിവായി.

അഭിനയത്തിൽ മാത്രമായി ഒതുങ്ങുന്നത് ആയിരുന്നില്ല ഈ പേര്. എഴുത്ത്, സംവിധാനം, നിർമ്മാണം, സംഗീതം, നൃത്തം എന്നിങ്ങനെ ‘സകലകലാ വല്ലഭൻ’ ആയി തന്നെയാണ് അദ്ദേഹം ഇന്നും നിലകൊള്ളുന്നത്. ഹേ റാം എന്ന ഒരൊറ്റ സിനിമാക്കൊണ്ട് സംവിധാനത്തിൽ തന്റെ വൈജ്ഞാനം വെളിപ്പെടുത്തി. ഹേ റാം പോലെയുള്ള സിനിമ സംവിധാനം ചെയ്തും, വിശ്വരൂപം പോലെ ധീരവും വിവാദപരവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗം ആയും ഒക്കെ സിനിമയോടുള്ള തന്റെ അഭിനിവേശത്തെ അദ്ദേഹം കൂടുതൽ മുറുക്കെ വരിഞ്ഞു കെട്ടി.

അതിർവരമ്പുകളെ എന്നും മുറിച്ചുകടന്നാണ് കമൽഹാസന്റെ ശീലം. അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും രാഷ്ട്രീയ ബോധ്യങ്ങളിൽ ആയാലും അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കലയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം കലഹിക്കുകയും ശബ്ദിക്കുകയും എഴുതുകയും ചെയ്തിരുന്നു.

ആറര പതിറ്റാണ്ടുകൾ ഇന്ത്യൻ സിനിമയിൽ ആഘോഷിക്കുമ്പോൾ ഭാവി സിനിമ പ്രവർത്തകരെ കൂടി ഉത്തേചിപ്പിക്കുകയാണ് കമൽ ഹാസൻ എന്ന ബഹുമുഖ പ്രതിഭ. മികവിന് വേണ്ടിയുള്ള ആശ്രാന്ത പരിശ്രമം, കലയോടുള്ള അടങ്ങാത്ത പ്രതിബദ്ധത, കഥപറച്ചിലിനോടുള്ള ആചഞ്ചലമായ അഭിനിവേശം, എന്നിവ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ശ്രീ കമൽ ഹാസന് ഏറ്റവും മികച്ച ഒരു സ്ഥാനം നൽകുന്നു.

അന്നും ഇന്നും തളർച്ചയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടില്ല അദ്ദേഹം. നിരന്തരം സിനിമകളിലൂടെയും ടെലിവിഷനിലൂടെയും സംസാരിക്കാൻ ഇന്നും മുന്നണി പോരാളിയായി നിലകൊള്ളുകയാണ്. സിനിമയുടെ സ്ഥായിയായ ശക്തിയായി, കലയ്ക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, മികച്ച സാമൂഹിക പ്രതിബദ്ധതയോടെ നിലകൊള്ളുന്ന ഒരു കലാകാരന്റെ അജയ്യമായ ചൈതന്യമായി തുടരുന്നു കമൽഹാസൻ എന്ന ഉലകനായകന്റെ യാത്ര

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...