അമേരിക്കൻ ഡോളറിന് പകരം കെനിയൻ ഷില്ലിംഗിന് എണ്ണ വാങ്ങാൻ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ സൗദി അറേബ്യയുമായി കരാറിൽ ഒപ്പുവച്ചു. ഇറക്കുമതിക്കാരിൽ നിന്നുള്ള വർദ്ധിച്ച ഡിമാൻഡ് കാരണം യുഎസ് കറൻസിയുടെ വിനിമയ നിരക്ക് 145.5 ഷില്ലിംഗിലെത്തിയപ്പോൾ, പ്രതിസന്ധിക്ക് മറുപടിയായി എണ്ണ കാർട്ടലുകൾ യുഎസ് ഡോളർ പൂഴ്ത്തിയതായി പ്രസിഡന്റ് റുട്ടോ ആരോപിച്ചു. ഇത് കെനിയയിലുടനീളം ഇന്ധനക്ഷാമത്തിന് കാരണമായതായി സ്പുട്നിക് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
“ഡോളറുകൾ പൂഴ്ത്തിവെക്കുന്നവരേ, നിങ്ങൾക്ക് ഒരു സൗജന്യ ഉപദേശം തരാം, നിങ്ങൾക്ക് അവ നഷ്ടപ്പെടാം, നിങ്ങൾ ശരിയായ കാര്യം ചെയ്യുക, കാരണം ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ വിപണി വ്യത്യസ്തമാകും,” കെനിയയും സൗദിയും തമ്മിലുള്ള കരാറിനെ സൂചിപ്പിച്ചുകൊണ്ട് റുട്ടോ പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും കരാർ പ്രാബല്യത്തിൽ വരുമ്പോൾ യുഎസ് ഡോളറിനുള്ള ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നീക്കം ഡോളർ ലഭ്യത ഉറപ്പാക്കുമെന്ന് എത്യോപ്യൻ പ്രസിഡന്റ് വിശ്വസിക്കുന്നു.
“അടുത്ത ഏതാനും ആഴ്‌ചകളിൽ, ഡോളറിന്റെ ലഭ്യത വളരെ വ്യത്യസ്തമായിരിക്കും, കാരണം ഞങ്ങളുടെ കമ്പനികൾ ഇപ്പോൾ കെനിയൻ ഷില്ലിംഗിൽ ഇന്ധനത്തിനായി പണം നൽകും,” പ്രസിഡന്റ് മാർച്ച് 22 ന് നെയ്‌റോബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് പറഞ്ഞു.
നിലവിൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കെനിയ അതിന്റെ ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത്. ഇതുവരെ ഇടപാടുകൾക്ക് ഡോളറിലാണ് പണം നൽകിയിരുന്നത്.



