...
Home News International പാശ്ചാത്യ മാധ്യമങ്ങളിലൂടെ പുറത്തേക്ക് വരുന്ന നുണകൾ ഉക്രൈനിലെ വിദേശികളെ സാരമായി ബാധിക്കുന്നു

പാശ്ചാത്യ മാധ്യമങ്ങളിലൂടെ പുറത്തേക്ക് വരുന്ന നുണകൾ ഉക്രൈനിലെ വിദേശികളെ സാരമായി ബാധിക്കുന്നു

യുദ്ധം തുടങ്ങിയ ശേഷം, ചർച്ചക്ക് പല വട്ടം തയാറായ സെലിൻസ്കിയയെ പിന്തിരിപ്പിച്ചത് അമേരിക്കയാണ്. ആയുധങ്ങളെത്തിക്കാം, യുദ്ധം തുടർന്നോളൂ എന്ന്, ആകാശപാത മുഴുവൻ റഷ്യ പിടിച്ചടക്കിയ രാജ്യത്തോട് അമേരിക്ക പറഞ്ഞു.

615

| സയിദ് അബി

വെസ്റ്റേൺ മാധ്യമങ്ങൾ വഴി പുറത്തേക്ക് വരുന്ന പ്രോപഗണ്ടകളും നുണകളും ഉക്രൈനിലെ വിദേശികളെ സാരമായി ബാധിക്കുകയാണ്. ഉക്രൈൻ പട്ടാളം കൃത്യമായി നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെന്നും അതിലൂടെ പ്രതിരോധം കനക്കുന്നു എന്നും, വിദേശികൾക്ക് ഉക്രൈൻ പട്ടാളം സുരക്ഷ നൽകുന്നു എന്നുമുള്ള വാർത്തകൾ റഷ്യയെ പ്രോകോപിക്കുന്നു. പതുക്കെ ആക്കിയ സൈനികനീക്കങ്ങൾ കൂടുതൽ അപകടകരമായി പ്രയോഗിക്കാൻ അവർ തയാറെടുക്കുന്നു.

വിദേശികളെ കവചമാക്കി വെച്ച് റഷ്യയോട് മത്സരിക്കാൻ ഉക്രൈൻ തയാറെടുക്കുന്നു. അമേരിക്കക്കാരും യൂറോപ്യൻസും അറബികളും വളരെ വേഗത്തിൽ ഉക്രൈൻ പ്രദേശത്ത് നിന്ന് പോരുമ്പോൾ ഇന്ത്യക്കാർ തടയപ്പെടുന്നു.

റഷ്യയുടെ ശക്തിയെ ദുർബലപ്പെടുത്തി അവതരിപ്പിക്കുക വഴി,കാര്യത്തിന്റെ ഗൗരവം കുറക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. വിദേശികൾ ഒരുപാടുള്ള നഗരങ്ങളിലേക്ക് ഇപ്പോഴും റഷ്യ പ്രവേശിച്ചിട്ടില്ല. കാര്യത്തിന്റെ ഗൗരവം മുമ്പേ മനസിലാക്കിയ പല രാജ്യങ്ങളിലെയും എമ്പസ്സികൾ പൗരന്മാരെ രാജ്യങ്ങളിലെത്തിച്ചു.

യുദ്ധം തുടങ്ങിയ ശേഷം, ചർച്ചക്ക് പല വട്ടം തയാറായ സെലിൻസ്കിയയെ പിന്തിരിപ്പിച്ചത് അമേരിക്കയാണ്. ആയുധങ്ങളെത്തിക്കാം, യുദ്ധം തുടർന്നോളൂ എന്ന്, ആകാശപാത മുഴുവൻ റഷ്യ പിടിച്ചടക്കിയ രാജ്യത്തോട് അമേരിക്ക പറഞ്ഞു. നാറ്റോയും ആവർത്തിച്ചു. അധികാരം ഒഴിയേണ്ടി വരുമെന്നുള്ളത് കൊണ്ട് മാത്രം സെലിൻസ്കി പൗരന്മാരെ കൊലക്ക് കൊടുക്കുന്നു.

വെസ്റ്റേൺ മാധ്യമങ്ങളെ ആശ്രയിക്കുക വഴി, കാര്യങ്ങളുടെ ഗൗരവം റദ്ദായി.അമേരിക്കക്ക് റഷ്യ ദുർബലമാണ് എന്നൊരു മെസേജ് ലോകത്തോട് ആവർത്തിക്കണം.അതിന്‌ വേണ്ടി നടത്തപ്പെടുന്ന പ്രോപഗണ്ടകൾ വിദേശികളുടെ ജീവനെയാണ് നഷ്ടപ്പെടുത്തുന്നത്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.