അഫ്ഗാനിസ്ഥാനിൽ ഉടനീളം, ഏകദേശം 16 ദശലക്ഷം കുട്ടികൾ വിശന്നു ഉറങ്ങാൻ പോകുന്നു. ശുദ്ധമായ വെള്ളവും ഭക്ഷണവും പാർപ്പിടവും ലഭിക്കാതെ, വീട്ടിലും തെരുവിലും വയലുകളിലും ഖനികളിലും കടകളിലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു- യുനിസെഫ് മേധാവി ഫ്രാൻ ഇക്വിസ പറഞ്ഞു.
“ഏകദേശം 1.6 ദശലക്ഷം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമാണ്, 90 ശതമാനം അഫ്ഗാനികളും ദാരിദ്ര്യത്തിന്റെ വക്കിലാണ്. “- മെയ് 19 വെള്ളിയാഴ്ച വക്താവിന്റെ ഓഫീസിലെ പ്രതിദിന പത്രസമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിലെ യുണിസെഫ് മേധാവിയായ ഫ്രാൻ ഇക്വിസ സംസാരിക്കുകയായിരുന്നു.
UNICEF പറയുന്നതനുസരിച്ച്, 2023 അവസാനത്തോടെ 23 ലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്നും അവരിൽ 8,75,000 പേർക്ക് ഗുരുതരമായ പോഷകാഹാരക്കുറവിന് വൈദ്യചികിത്സ ആവശ്യമായി വരുമെന്നും പറയുന്നു.
ലോകത്ത് ഏറ്റവുമധികം തോക്ക് മലിനീകരണമുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 134 കുട്ടികൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അംഗവൈകല്യം സംഭവിച്ച് കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര സംഘടനയായ യുനിസെഫിന്റെ റിപ്പോർട്ട് പറയുന്നു.
8,40,000 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കടുത്ത പോഷകാഹാരക്കുറവിന്റെ അപകടസാധ്യതയിലാണെന്നും ഏകദേശം 16 ലക്ഷത്തോളം പേർ ബാലവേലയ്ക്ക് നിർബന്ധിതരായെന്നും സംഘടനയുടെ മേധാവി ഇക്വിസ പറഞ്ഞു.
അക്രമവും ശൈശവവിവാഹവും ഭയന്ന് ജീവിക്കുന്ന കുട്ടികൾ, വിദ്യാഭ്യാസം നഷ്ടപ്പെട്ട്, കുടുംബ ഉത്തരവാദിത്തങ്ങളുടെ ഭാരത്താൽ, മാനുഷിക ദുരന്തങ്ങൾ, കാലാവസ്ഥാ ദുരന്തങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കാരണം മെച്ചപ്പെട്ട ജീവിതത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായി ഇക്വിസ പറഞ്ഞു.



