ഗുജറാത്തിലെ ഉള്ളിയുടെ വിലയിടിവിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) ഖാരിഫ് ഉള്ളി സംഭരണം ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ ഉള്ളി വിപണിക്ക് സ്ഥിരത നൽകും.
സംസ്ഥാനത്ത് ഖാരിഫ് സീസണിന്റെ അവസാനത്തിൽ ഉള്ളിയുടെ വിലയിടിവിനെ തുടർന്നുണ്ടായ സാഹചര്യം കണക്കിലെടുത്ത്, ഗുജറാത്തിലെ മൂന്ന് പ്രധാന വിപണികളിൽ നിന്ന് ഉള്ളി സംഭരണം ആരംഭിക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് നാഫെഡിന് നിർദ്ദേശം നൽകി. ഭാവ്‌നഗർ (മഹുവ), ഗോണ്ടൽ, പോർബന്തർ എന്നിവിടങ്ങളിൽ 09.03.23 മുതൽ നാഫെഡ് ഉള്ളി സംഭരണം ആരംഭിക്കും.
ഉള്ളിയുടെ വിലത്തകർച്ചയിൽ നിന്ന് കർഷകർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഈ ഇടപെടൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കർഷകർ തങ്ങളുടെ ഗുണനിലവാരമുള്ളതും ഉണക്കിയതുമായ സംഭരണം സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കർഷകർക്കുള്ള പണമിടപാടുകൾ ഓൺലൈൻ വഴിയാകും. ആവശ്യാനുസരണം കൂടുതൽ കേന്ദ്രങ്ങൾ സമയാസമയങ്ങളിൽ തുറക്കും.



