2ജി സ്‌പെക്ട്രം: 2010 നവംബർ 26 ഒരു വലിയ ചതിയുടെ ഓർമ്മദിവസം

അന്ന് ഒരു സി ആൻഡ് എ ജി മാത്രമാണ് ബിജെപി യുടെ ചൊല്പടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സിബിഐ, ഈഡി, എൻഐഎ തുടങ്ങി അനേകം ഏജൻസികൾ എതിരാളികൾക്ക് എതിരെ പ്രയോഗിക്കാൻ അവരുടെ കയ്യിൽ ഉണ്ട്.

| ജോയ് കള്ളിവയലിൽ

2010 നവംബർ 26 ഒരു വലിയ ചതിയുടെ ഓർമ്മദിവസമാണ്. അന്നത്തെ സി ആൻഡ് എജി ആയിരുന്ന വിനോദ് റായ് 2ജി സ്പെക്ട്രം ലേലം സംബന്ധിച്ച അന്തിമറിപ്പോർട്ട്‌ പാർലിമെന്റിൽ സമർപ്പിക്കുന്നു. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്ന ആ റിപ്പോർട്ട്‌ ബിജെപി യും സംഘപരിവാറും അണ്ണാ ഹസാരെയെ മുൻനിർത്തി, യുപിഎ സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സമർദ്ധമായി ഉപയോഗപ്പെടുത്തി. അവർക്ക് മാധ്യമങ്ങളുടെ ശക്തമായ പിന്തുണയും കിട്ടി.

ലേലം സുപ്രീംകോടതി റദ്ദ് ചെയ്തു. രണ്ടാമത് നടന്ന ലേലത്തിൽ വെറും 9407 കോടി മാത്രമാണ് ലഭിച്ചത്. വൻനഷ്ടം സംഭവിച്ച വിദേശകമ്പനികൾ രംഗം വിടുകയും ചെയ്തു. 2018 ൽ അന്ന് സി ആൻഡ് എജി യുടെ പി ആൻഡ് ടി ഡി ജി ആയിരുന്ന ആർ പി സിംഗ് സംഭ്രമജനകമായ ഒരു വെളിപ്പെടുത്തൽ നടത്തി. 2010 മെയിൽ താൻ കൊടുത്ത റിപ്പോർട്ടിൽ നഷ്ടം വെറും 2645 കോടി ആയിരുന്നത് 2010 നവംബറിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ 1766450 കോടിയാക്കി വർദ്ധിപ്പിച്ചു. തന്റെ വിയോജനക്കുറിപ്പ് വകവെക്കാതെ നിർബന്ധിച്ചു ഒപ്പുവെക്കുകയായിരുന്നു എന്ന്.

അതിനുമുൻപ് സി ആൻഡ് എജി ഉദ്യോഗസ്ഥൻ പിഎസി ചെയർമാൻ മുരളി മനോഹർ ജോഷിയെ സന്ദർശിച്ചിരുന്നു എന്നും സിംഗ് വെളിപ്പെടുത്തി. ബി ജെ പി അധികാരം പിടിച്ചതിനുശേഷം ആരും പിന്നെ ലക്ഷം കോടികളുടെ നഷ്ടത്തിന്റെ കഥകൾ കേട്ടില്ല താനും. വിനോദ് റായ് പിന്നീട് എഴുതിയ Not Just An Accountant എന്ന പുസ്തകത്തിൽ പ്രിസംപ്‌റ്റിവ് ലോസ് ( ഉണ്ടാകുമായിരുന്ന നഷ്ടം) എന്ന് പറഞ്ഞു തടിയൂരുകയാണ് ചെയ്തത്. റിപ്പോർട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും സിംഗിന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്തു.

അന്ന് ഒരു സി ആൻഡ് എ ജി മാത്രമാണ് ബിജെപി യുടെ ചൊല്പടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സിബിഐ, ഈഡി, എൻഐഎ തുടങ്ങി അനേകം ഏജൻസികൾ എതിരാളികൾക്ക് എതിരെ പ്രയോഗിക്കാൻ അവരുടെ കയ്യിൽ ഉണ്ട്. പോരെങ്കിൽ ജുഡീഷ്യറിയുടെ നിശബ്ദതയും.

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർത്തെറിഞ്ഞ നോട്ട് നിരോധനത്തിൻെറ കെടുതികകളിൾ നിന്ന് രക്ഷ നേടാൻ ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുമേഖലാ ആസ്തികൾ വിറ്റു തുലച്ചു കൊണ്ടിരിക്കുകയാണ്.
ആർ എസ് എസിൻ്റെ നൂറു വർഷത്തെ ചിട്ടയായ ആസൂത്രണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും ഫലമായി അവർ അധികാരത്തിൽ എത്തുക മാത്രമല്ല ഭരണരംഗത്തുമാത്രമല്ല, പോലീസ്, CBI, CA&AG, RBI ,EB, NIA എന്നുവേണ്ട പട്ടാളത്തിലും ജുഡീഷ്യറിയിലും വരെ സംഘപരിവാറിൻ്റെ അനുകൂലികളെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാൻ അവര്ക്ക് കഴിഞ്ഞു.

വൻകിട കോർപ്പറേറ്റുകൾ പണം മുടക്കി അധികാരത്തിൽ എത്തിച്ച മോദി സർക്കാരിൻ്റെ നയങ്ങൾക്ക് കുട ചൂടുന്നത് കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ്. അവരെ തുറന്നുകാട്ടാൻ വിഭജിച്ച് നിൽക്കുന്ന പ്രതിപക്ഷ ത്തിനു കഴിഞ്ഞിട്ടുമില്ല. ആകെ പ്രതീക്ഷ കർഷകർ നടത്തിയ ഐതിഹാസിക സമരമാണ്. സമരത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ ദിവസം കർഷകരുടെ മാതൃക, സാധരണക്കാരും, തൊഴിലാളികളും മധ്യവർഗ്ഗവും പിന്തുടർന്ന് തെരഞ്ഞെടുപ്പുകളിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് തിരിച്ചടി നൽകുക എന്നതാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിൻ്റെ ഭാഗമായി ബുധനാഴ്‌ച ഭക്ഷണശാലകൾ അടഞ്ഞത്‌ പൊതുജനങ്ങളെ വലച്ചു. വലിയ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ പല പ്രദേശങ്ങളിലും സ്ഥാപനങ്ങൾ അടച്ചിടുകയും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്‌തു. എണ്ണക്കമ്പനികൾ ഇന്ധന വില തുടർച്ചയായി...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...