ഒഡീഷ: ഇത് വളരെ ബോധപൂർവ്വം വരുത്തിവെച്ച കൊലപാതകങ്ങൾ തന്നെയാണ്

പഴയ സിസ്റ്റത്തിന്റെ പ്രത്യേകത അത് നിയന്ത്രിക്കാനുള്ള മാനുവൽ തൊഴിലാളികളുടെ എണ്ണം ഓട്ടോമാറ്റിക് സിസ്റ്റത്തേക്കാൾ പതിന്മടങ്ങ് ഇരട്ടിയായിരിക്കും. വളരെ ചുരുങ്ങിയ സോണുകളിൽ മാത്രമാണ് ചെറുതായെങ്കിലും ഓട്ടോമേഷൻ ആരംഭിച്ചിട്ടുള്ളത്.

| നോയൽ ജോർജ്

നിരന്തര സുരക്ഷ സംവിധാനം വേണ്ട, തുടർച്ചയായ പരിശോധനകൾ വേണ്ടാ കൃത്യമായ മെയിൻ്റനൻസ് വേണ്ട സംവിധാനമാണ് പൊതു ഗതാഗതം. ട്രെയിൻ സർവീസ് ഇന്ത്യയിൽ അരഭിച്ച കാലം മുതൽ ഏറ്റവും അഡ്വാൻസ്ഡ് ആയ ടെക്നോളജി വരെ ഒരുമിച്ച് ഉപയോഗിക്കുന്ന, വളരെ വിചിത്രവും സങ്കീർണ്ണവുമായ ഒരു സിസ്റ്റമാണ് ഇന്ത്യൻ റെയിൽവേയിൽ ഉള്ളത്.

ബ്രിട്ടീഷുകാർ സ്ഥാപിച്ച semaphore അടക്കം ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്ന റെയിൽവേ സിഗ്നൽ സംവിധാനത്തിൻ്റെ ഭാഗമാണ് എന്ന് പറഞ്ഞാല് ആളുകൾ തലയിൽ കൈവെക്കും. വിവരസാങ്കേതികവിദ്യ അത്രക്ക് വളർന്നിട്ടും ഇന്ത്യയിലെ റെയിൽവേ വികസനം വളരെ മെല്ലെയാണ് എന്നത് തർക്കമില്ല. സാധാരണക്കാർ ഉപയോഗിക്കുന്ന സംവിധാനം എന്ന നിലക്ക് ആ ഒരു പരിഗണന മാത്രമേ ഇതുവരെയുള്ള സർക്കാർ റെയിൽവേയ്ക്ക് നൽകിയിട്ടുമുള്ളു.

പഴയ സിസ്റ്റത്തിന്റെ പ്രത്യേകത അത് നിയന്ത്രിക്കാനുള്ള മാനുവൽ തൊഴിലാളികളുടെ എണ്ണം ഓട്ടോമാറ്റിക് സിസ്റ്റത്തേക്കാൾ പതിന്മടങ്ങ് ഇരട്ടിയായിരിക്കും. വളരെ ചുരുങ്ങിയ സോണുകളിൽ മാത്രമാണ് ചെറുതായെങ്കിലും ഓട്ടോമേഷൻ ആരംഭിച്ചിട്ടുള്ളത്. മഹാഭൂരിപക്ഷവും മാനുവൽ ആയി മാത്രം ചെയ്യേണ്ട ജോലികൾ ഇപ്പോൾ വളരെ ചുരുങ്ങിയ ആളുകളെ ഉപയോഗിച്ചുകൊണ്ടാണ് ഒരുവിധത്തിൽ റെയിൽവേ ഒപ്പിച്ച് പോകുന്നത്.

റെയിൽവേയിൽ ഈ പ്രവർത്തി ചെയ്യാൻ മാത്രമുള്ള മൂന്ന് ലക്ഷത്തിൽ പരം ഒഴിവുകളാണ് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത്. നിങ്ങൾ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ട്രെയിനിന്റെ പാളം പരിശോധിക്കുന്നതിനും ഓടുന്ന ട്രെയിനിന്റെ ചക്രങ്ങളും ബ്രേക്കും മറ്റും പരിശോധിക്കുന്നത് കാണാം.

റെയിൽപാളങ്ങൾ, ഫാസ്റ്റണറുകൾ, ബോൾട്ടുകൾ, സ്ലീപ്പറുകൾ, ജോയിൻ്റുകൾ തുടങ്ങി ലക്ഷക്കണക്കിന് കിലോമീറ്റർ പരന്നുകിടക്കുന്ന ഈ സംവിധാനം പരിശോധിക്കുവാൻ എന്ന് ചുരുങ്ങിയ ആളുകൾ മാത്രമേ ഉള്ളൂ. പലപ്പോഴും പല അപകടങ്ങളിൽ നിന്നും ആളുകൾ രക്ഷപ്പെടുന്നത് നാട്ടുകാരുടെയോ മറ്റു യാത്രക്കാരുടെയോ മുന്നറിയിപ്പുകൾ കൊണ്ടു മാത്രമാണ്.

റെയിൽവേയിൽ ഒഴിവുള്ള നിയമനങ്ങൾ നടപ്പിലാക്കാതെ റെയിൽവേയെ തകർത്തു അതിനെ സ്വകാര്യ മേഖലയ്ക്ക് തള്ളിവിട്ട് കൂടുതൽ യാത്ര ക്ലേശം സാധാരണപ്പെട്ട ജനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, – അല്ല പൂർണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തൻറെ ഭാഗത്തുനിന്നുള്ള കഴിവുകേട് കൂടി കാണിച്ച് തന്നെ വേണം റെയിൽവേ മന്ത്രി രാജി വെക്കേണ്ടത്. അപകടങ്ങൾ എന്നാൽ മനപ്പൂർവ്വം സംഭവിക്കാത്തതാവണം. ഇത് വളരെ ബോധപൂർവ്വം വരുത്തിവെച്ച കൊലപാതകങ്ങൾ തന്നെയാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...