മനസ്സിലുള്ള ഭയത്തെ അവേശമക്കി മാറ്റി മൂന്നമതും ആകാശച്ചാട്ടം നടത്തിയിരിക്കുകയാണ് അംഗപരിമിതനായ ഫ. ജോർജ് എ. പുത്തൂർ. ബ്രട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നേതവൻ സ്കൈ ഡ്രൈവിങ്ങ് ക്യാമ്പിൽ നടത്തിയ ആകാശച്ചാട്ടത്തിൽ പുത്തൂരനച്ചൻ ഉൾപ്പടെ പതിനഞ്ചുപേരാണ് പങ്കെടുത്ത് .
തുടർച്ചയായി ഇത് മൂന്നാം തവണയാണ് പൂത്തുരാനച്ചൻ ആകാശച്ചാട്ടം നടത്തിയത്. പതിമൂവയിരമടി ഉയരത്തിൽ നിന്നും സഹായിയുടെ ഒപ്പം കൈപിടിച്ചു ചാടിയപ്പോൾ മലയാളികൾക്കും അഭിമാനമായി കടപ്പനയിലെ കൊച്ചറ സ്വദേശിയായ പൂത്തുരാനച്ചൻ.
ധൈര്യം സംഭരിച്ച് ആകാശച്ചാട്ടത്തിനുള്ള വസ്ത്രമണിഞ്ഞ് വിമാനത്തിൽ കയറിയെങ്കിലും അതിൽ നിന്നും എടുത്ത് ചാടിയപ്പോൾ അച്ചൻ ഉൾപ്പടെ എല്ലവരും ആദ്യം ഭയപ്പെട്ടു എന്നാൽ മേഘങ്ങൾക്കിടയിലൂടെ പറന്നിറങ്ങിയ അനുഭവം വളരെ സന്തോഷത്തോടെയാണ് എല്ലവരും പങ്കുവെച്ചത്..
ലണ്ടനിലെ സെന്റ് മേരീസ് ഡെറിസ്വുഡ് ആശ്രമത്തിലെ അസിസ്റ്റന്റ് റെക്ടര്‍ കൂടിയായ അദ്ദേഹം സ്‌കൈ ഡൈവിങ് പോലെ മനസും ശരീരവും ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു ചെയ്യാന്‍ കഴിയുന്ന മറ്റൊരു സാഹസിക കര്‍മം ഉണ്ടെന്നു കരുതുന്നില്ല. കാരണം അത്രയും അപകടം മുന്നില്‍ കണ്ടാണ് ഓരോ സ്‌കൈ ഡൈവറും ആകാശ ചാട്ടത്തിനു തയ്യാറാവുന്നത്.
മൂന്നു വട്ടം ചാടിയ പുരോഹിതന്‍ ജോര്‍ജ് പുത്തൂരാനച്ചൻ ധീരതയുടെ മാത്രം പ്രതീകമായി ഒതുങ്ങുകയല്ല, സാമൂഹ്യ സേവനത്തിനു മുന്നില്‍ നില്‍ക്കാന്‍ പ്രായവും ആരോഗ്യാവസ്ഥയും ഒരു തടസവും അല്ലെന്നു ഓര്‍മ്മിപ്പിച്ചാണ് അച്ചൻ ആകാശത്തു നിന്നും ഭൂമിയിലേക്ക് എടുത്തു ചാടിയത്.
എന്നാല്‍ അല്‍പം പ്രായമായവര്‍ ശാരീരിക ദൗര്‍ബല്യങ്ങള്‍ പോലും മറന്നു മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശമാകാന്‍ ഇതിനു തയ്യാറാകുമ്പോള്‍ അതിനെ വാക്കുകള്‍ കൊണ്ടൊന്നും വിശേഷിപ്പിക്കാനാകില്ല. റിസ്‌കും സമ്മര്‍ദവും അത്ര വലുതുമാണ്. ആ നിലയില്‍ ചിന്തിക്കുമ്പോള്‍ ചാരിറ്റിക്കു വേണ്ടി ചാടാനൊരുങ്ങുന്ന ഓരോ സ്‌കൈ ഡൈവറും ഏറ്റെടുക്കുന്നത് തന്റെ ജീവിത കാലത്തെ ഏറ്റവും നന്മയുള്ള പ്രവര്‍ത്തി കൂടിയാണ് .
മാത്രമല്ല തന്റെ ഈ തീരുമാനത്തിന് ഏറ്റവും ശക്തമായ താങ്ങായി മാറുന്നത് ഒരു ബൈബിള്‍ വചനം കൂടിയാണ് എന്നും ഫാ. പുത്തൂരാന്‍ പറയുന്നു. ‘’എന്റെ ഏറ്റവും എളിയ സഹോദരങ്ങളില്‍ ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍ എനിക്ക് വേണ്ടി തന്നെയാണ് ഇത് ചെയ്യുന്നത് ‘’ എന്ന സുവിശേഷ വാക്യവും ഈ നന്മയ്ക്കുള്ള സാധൂകരണമാണ്.



