| സന്തോഷ് ടിഎൻ
അവാർഡ് മഹാസംഭവമൊന്നുമല്ലായിരിക്കും. പക്ഷെ എസ് ഹരീഷ്ൻ്റെ “മീശ” എന്ന നോവൽ വയലാർ അവാർഡിന് അർഹമാകുമ്പോൾ ; അതെ വാർത്താ സംഘികളെ പേടിച്ചോടി ഈ നോവൽ ഒഴിവാക്കിയ “മാതൃഭൂമി” അത് റിപ്പോർട്ട് ചെയ്യുമ്പോൾ ആണ് അത് മഹാസംഭവമാകുന്നത് .
അവാർഡ് തുകയെക്കുറിച്ചും ,കാനായികുഞ്ഞിരാമന്റെ ശിൽപ്പത്തെക്കുറിച്ചും ഒക്കെ വാചാലമാകുന്ന “മാതൃഭൂമി” പണ്ട് ഞങ്ങൾ പേടിച്ചു മുള്ളി ഒഴിവാക്കിയ നോവൽ ആണിത് എന്ന് റിപ്പോർട്ട് ചെയ്യാൻ കഴിയില്ലല്ലോ . വായനക്കാരന്‍റെ ആസ്വാദനനിലവാരത്തെ ,ചരിത്ര ബോധത്തെ ഭയക്കാതെ എഴുതുന്ന അപൂര്‍വ്വം എഴുത്തുകാരെ നമുക്കുള്ളൂ. അതിലൊരാള്‍ ഉറപ്പായും ഹരീഷ് ആണ് !
ഒരു വായനക്കാരൻ എന്ന നിലയിൽ എൻ്റെ തോന്നലിൽ ഹരീഷ്ൻ്റെ ഏറ്റവും ഗംഭീരമായ എഴുത്ത് ” മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ” എന്ന ഒരു ചെറുകഥയിലാണ് . ജാതിയെ മറികടന്നു എന്ന മട്ടില്‍ ഉള്ള മലയാള മധ്യവര്‍ഗ പുരോഗമന നാട്യങ്ങളില്‍ നുരഞ്ഞു പൊങ്ങുന്ന കാപട്യം നിറഞ്ഞ അശ്ലീലതകളെ ഒരു ജാതിയുടെയും പേര് പോലും പറയാതെ ഹരീഷ് പൊളിച്ചടുക്കുക്കിയത് അതിലാണ് .
ഇടിമിന്നല്‍ പോലെ ഒറ്റ നിമിഷം എരിഞ്ഞുതീരുന്ന ചില നിഷ്കളങ്കമായ പ്രകോപനങ്ങളില്‍ , ഒരുപക്ഷെ ആദ്യമായി ഈ കഥയില്‍ , കഥ വികസിക്കുന്നത് കഥാപാത്രങ്ങളില്‍ അല്ല ! വെളുത്തുള്ളി ഒഴിവാക്കുമ്പോള്‍ , ചോറ് “തിന്നുമ്പോള്‍ “, പപ്പടം ” വറുക്കുമ്പോള്‍ ” ,വണ്ടിയൊന്നു പാളുമ്പോള്‍ , പല്ല് തേച്ച് കഴുകി ബ്രഷ് മുണ്ടോട് ചേര്‍ത്ത് കുത്തി നിര്‍ത്തുമ്പോള്‍ , “ ആനേനെ അല്ല ,ആനെയെ എന്ന് പറയടി “ എന്ന് കളിയായി കാമിനിയുടെ ചെവിയില്‍ നുള്ളുമ്പോള്‍ കഥ , കവിത അല്ല കലാപം ആകുന്നത് ഇത്തരം ചില അലഷ്യമായ പ്രയോഗങ്ങളില്‍ ആണ്.
“ഒരു ദിവസം അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കവി ഷാപ്പിൽ എത്തി അയാൾ കുടിച്ച് കൂത്താടി ഷാപ്പിൽ ബഹളമായി ഒടുവിൽ അയാൾ പറഞ്ഞു ഗുരുവിന്റെ ഫോട്ടോ ഇവിടെ വെക്കുന്നത് കള്ളിനും ഗുരുവിനും നാണക്കേടാണ് അപ്പോൾ തന്നെ ഫോട്ടോ അവിടുന്ന് മാറ്റി” ഗുരുവിന്റെ ചിത്രം നന്നായി നനഞ്ഞെങ്കിലും ,ദ്രവിച്ചു തുടങ്ങിയെങ്കിലും മുഖം നന്നായി വെക്തമാണ്
ബ്രാഹ്മണ സംഘി ആയില്ലെങ്കിൽ , നായർ സംഘിയെങ്കിലും ആകാൻ മുട്ടുകുത്തി നാരായണഗുരുവിൻ്റെ മുന്നിൽ “പ്രാർത്ഥിക്കുന്ന” ഈഴവ സംഘികൾ എങ്കിലും ” ആത്മോപദേശശതകം ” യാന്ത്രികമായി വായിക്കുന്ന കൂട്ടത്തിൽ ഇടക്ക് ഹരീഷ് നെയൊക്കെ വായിക്കണം



