...
Home News National ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും വലിയൊരു വെല്ലുവിളിയുടെ നടുവിലാണ്

ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും വലിയൊരു വെല്ലുവിളിയുടെ നടുവിലാണ്

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ മുസ്ലിങ്ങളാണ് സംരക്ഷിക്കുന്നത്. അവരുടെ വൈവിധ്യങ്ങളെ മുൻ നിർത്തിയുള്ള അവരുടെ സമരത്തിൽ അവരുടെ പക്ഷം ഭരണഘടനയാണ്.അവർ തോൽക്കുന്ന നിമിഷം തകരുന്നത് ഭരണഘടന തന്നെയാണ്.

222

| സയിദ് അബി

ജൂതവിഭ്യാർത്ഥികൾക്ക് എതിരായുള്ള നാസി ജർമനിയിലെ നിയമങ്ങൾക്ക് പ്രതീക്ഷിക്കാത്ത തരത്തിൽ യൂണിവേഴ്സിറ്റികളിൽ നിന്നും കോടതികളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകളെ തുരത്തി ഓടിച്ചത് കൊണ്ട് യൂണിവേഴ്സിറ്റികൾ ആര്യമനുഷ്യരുടെ പ്രതാപം ചരിത്രത്തിലേക്ക് രേഖപ്പെടുത്തി വെക്കുമെന്ന് ഗീബൽസ് ആശിച്ചത് അക്കാലത്താണ്. വൃത്തിയുള്ള പണിയെടുക്കുന്ന ജൂതന്മാരെ കാണുമ്പോൾ ഈർഷയുണ്ടായിരുന്ന ജഡ്ജിമാർ കോടതി ജീവനക്കാരെ നിയമിക്കുമ്പോൾ സൂഷ്മത പുലർത്തുമായിരുന്നു.

ചരിത്രം ഇന്ത്യയിൽ പുതിയൊരു വഴിത്തിരിവിലാണ്.മതേതരത്തവും സൗഹാർദവും സ്നേഹവും സാഹോദര്യവും ജനാധിപത്യവും സംരക്ഷിക്കേണ്ട ബാധ്യതയുടെ തോത് ഓരോ നിമിഷവും വർധിച്ച് വരുന്നൊരു ജനതയായി മുസ്ലിങ്ങൾ മാറുന്നു.’ഹേയ് സാരമില്ല, അതങ്ങ് അനുസരിച്ചൂടെ, നമുക്ക് സമാധാനത്തോടെ ജീവിച്ചൂടെ’ എന്ന തീർത്തും പരിഹാസ്യമായ സാരോപദേശങ്ങൾ കളിയാക്കുന്ന കാലം. നിങ്ങളുടെ മരിക്കാറായ അപ്പൂപ്പനല്ലേ പൗരത്വം പോകൂ.അദ്ദേഹം മരിക്കാറായില്ലേ, നിങ്ങൾക്ക് പൗരത്വം ഉണ്ടല്ലോ? ഇല്ലെങ്കിൽ അതിന്‌ വേണ്ടി പോരാടാം എന്ന് ‘ആശ്വസിപ്പിക്കുന്ന’ വാർത്തകൾ പണ്ട് ആസ്സാമിൽ നിന്ന് വന്നിരുന്നു. ആ തട്ടമല്ലേ, അതങ്ങ് എടുത്ത് മാറ്റിയാലും പ്രോബ്ലമൊന്നുമില്ലല്ലോ എന്ന ഒഴുക്ക് വർത്തമാനങ്ങൾ ചുറ്റിലുമുണ്ട്.

അടിസ്ഥാനപരമായി ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും വലിയൊരു വെല്ലുവിളിയുടെ നടുവിലാണ്. മുസ്ലിങ്ങളെ മുൻ നിർത്തിയുള്ള ഈ പരിഷ്‌ക്കാരങ്ങൾക്ക് വലിയ ആയുസില്ല. മുസ്ലിങ്ങൾ കളത്തിൽ നിന്ന് മാറുന്നതോട് കൂടി കളി ഇന്ത്യയും ഫാസിസവും തമ്മിലാകും. മുസ്ലിങ്ങൾ എന്ന് മാറും എന്നതൊരു വിഷയമാണ്. ഇന്ന് നമ്മൾ ഗുജറാത്തിലെ മുസ്ലിങ്ങളെ പറ്റി കേൾക്കാറില്ല. വൈകാതെ യു പിയിലെ മുസ്ലിങ്ങളെ കുറിച്ചും കേൾവി കുറയും.

ബാക്കിയുള്ളത്, സൗത്ത് ഇന്ത്യയിലെ മുസ്ലിങ്ങളാണ്, അവസാനം അവർ കേരളത്തിലെത്തും.അവിടെ ഫൈറ്റ്‌ പെട്ടെന്ന് അവസാനിക്കില്ല എന്നത് കൊണ്ട് കുറെ കാലം കൂടി സംഘിന് മുസ്ലിങ്ങളെ മുൻ നിർത്തി രാഷ്ട്രീയം കളിക്കാം. പത്ത് ഇരുപത്തഞ്ച് കൊല്ലം കൂടി അങ്ങനെ പോകാം.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ മുസ്ലിങ്ങളാണ് സംരക്ഷിക്കുന്നത്. അവരുടെ വൈവിധ്യങ്ങളെ മുൻ നിർത്തിയുള്ള അവരുടെ സമരത്തിൽ അവരുടെ പക്ഷം ഭരണഘടനയാണ്.അവർ തോൽക്കുന്ന നിമിഷം തകരുന്നത് ഭരണഘടന തന്നെയാണ്. സംഘപരിവാർ വഹിക്കുന്ന പങ്ക് നമുക്കിപ്പോൾ അറിയാം.എന്നാൽ മുസ്ലിങ്ങൾ തോറ്റ് കഴിയുമ്പോഴാണ് ഭൂരിപക്ഷ മതവും വിശ്വാസികളും ജനതയും ഈ ഭരണഘടന വധത്തിന് വഹിച്ച പങ്ക് വെളിപ്പെടുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.