ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ ആദ്യ ഘട്ടം അവസാനിച്ച് പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ടീമുകൾക്ക് വലിയ തിരിച്ചടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നടപടി. നിലവിൽ ഇന്ത്യയിൽ ഉള്ള മുഴുവൻ ഇംഗ്ലണ്ട് താരങ്ങളെയും രാജ്യം തിരിച്ചു വിളിച്ചിരിക്കുകയാണ്.
ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായ് പാകിസ്ഥാൻ ടീമുമായി നടക്കുന്ന ഇംഗ്ലണ്ട് – പാകിസ്ഥാൻ മത്സര പരിശീലനങ്ങൾക്ക് വേണ്ടി ആണ് നിലവിൽ കളിക്കാരെ തിരികെ വിളിക്കുന്നത്. മേയ് 22 നാണ് പരമ്പരയ്ക്കു തുടക്കമാകുക. അതിനു മുൻപു തന്നെ താരങ്ങൾക്ക് ഇംഗ്ലണ്ടിലെത്തി ടീം ക്യാംപിൽ ചേരേണ്ടിവരും.
വിവിധ ഐപിഎൽ ടീമുകൾക്ക് ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട് എങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ആണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മികച്ച പ്രകടനം കാഴ്ച്ച വെച്ച് പ്ലേ ഓഫ് സീറ്റ് ഏകദേശം ഉറപ്പിച്ച രാജസ്ഥാൻ ടീം ഓപ്പൺ ആയ ജോസ് ബട്‍ലറുടെ സേവനം ടീമിന് നഷ്‍ടമാകും. നിലവിൽ ഏറ്റവും ഫോമിൽ ഉള്ള ബട്ലർ പോകുന്നത് ടീമിന് തിരിച്ചടിയാകാൻ സാധ്യത കൂടുതലാണ്.
ബട്‍ലർക്കു പുറമേ മൊയീൻ അലി (ചെന്നൈ), ജോണി ബെയർസ്റ്റോ (പഞ്ചാബ്), സാം കറൻ (പഞ്ചാബ്), ലിയാം ലിവിങ്സ്റ്റൻ (പഞ്ചാബ്), ഫിൽ സോൾട്ട് (കൊൽക്കത്ത), വിൽ ജാക്സ് (ബെംഗളൂരു), റീസ് ടോപ്‍ലി (ബെംഗളൂരു) എന്നിവർക്കാണ് ഐപിഎൽ തീരുന്നതിനു മുൻപേ നാട്ടിലേക്കു മടങ്ങേണ്ടിവരിക. മേയ് 21നാണ് ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുക.



