| ടിഎൻ സന്തോഷ്
അന്ന് ,ഒരു പക്ഷേ കൗശലം കലർന്ന സ്നേഹത്തോടെ കഴിക്കാൻ കൊടുത്ത ബിസ്കറ്റ്കൾ തീരും മുന്നേ , പോയിന്റ് ബ്ലാങ്കിൽ നെഞ്ചിലേക്ക് അഞ്ചോളം വെടിയുണ്ടകൾ പായിച്ചാണ് വേലുപ്പിള്ള പ്രഭാകരന്റെ മകൻ 12 വയസ്സുകാരനായിരുന്ന ബാലചന്ദ്രനെ ശ്രീലങ്കൻ സൈന്യം കൊന്നുകളഞ്ഞത് . പ്രഭാകരന്റെ മകനായി ജനിച്ചു എന്നത് മാത്രമാണ് ആ 12കാരൻ ചെയ്ത കുറ്റം.
ഇന്ന് ,തകർന്നു തരിപ്പണമായ സാമ്പത്തീക തകർച്ചയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയിൽ മഹീന്ദ്ര രാജപയുടെ കുടുംബവീടിന് ജനങ്ങൾ തീയിടുകയും , നിവർത്തിയില്ലാതെ അയാൾ രാജിവെക്കുകയും ചെയ്തിരിക്കുന്നു – വൈകാതെ അയാൾക്ക് പലായനം ചെയ്യുക കൂടി വേണ്ടി വരും.
ഏതാനും നാൾ മുൻപ് വരെ ആരാലും ചോദ്യം ചെയ്യാൻ പോലും കഴിയാത്രത്ര ഏകഛത്രാധിപതി ആയിരുന്നു. പക്ഷെ കാലം കത്തിച്ചു കളഞ്ഞു , എല്ലാ വംശീയവെറികളെയും കാത്തിരുക്കുന്നസ്വാഭാവികമായ അന്ത്യം . അവർ ഏതൊക്കെ സ്വർണവർണമുള്ള കോട്ടിൽ അഭിരമിച്ചാലും , ലോകത്തിന്റെ ഏതുകോണിൽ പോയി ഒളിച്ചാലും , കാലം അതിന്റെ കാവ്യനീതി നടപ്പിലാക്കുക തന്നെ ചെയ്യും.
എല്ലാ വംശീയ കൊലപാതകികളെയും കാത്തിരിക്കുന്ന ചരിത്രനീതി . വംശീയതയുടെ ചോരയിൽ ചവിട്ടിക്കയറിയ സിംഹാസങ്ങളിൽ നിന്നും ഓരോ ഏകാധിപതിയും വലിച്ചെറിയപ്പെടുക തന്നെ ചെയ്യും. അതിനു രാജ്യാതിർത്തികൾ ഇല്ല , കാലദേശഭേദങ്ങളില്ല , ചരിത്രം സാക്ഷി, കാലം സാക്ഷി.



