അർഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുക; അതാണ് സുരേഷ്‌ഗോപിക്കെതിരായ രാഷ്ട്രീയ പ്രവർത്തനം

ഇപ്പോഴും ജാതിവ്യവസ്ഥ നിലനിൽക്കുന്ന, അതിൽ തന്റെ ജാതി ശ്രേഷ്ഠമാണെന്നും തന്റെ കാൽ മറ്റുള്ളവർ പിടിക്കാൻ മാത്രം പരിശുദ്ധിയുള്ളതാണെന്നും ചിന്തിക്കുന്ന കിനാശ്ശേരിക്കാരിലൊരാളാണ് അയാൾ

| ഹരിമോഹൻ

സുരേഷ് ഗോപിയുടെ കാലുപിടിത്തത്തെ രണ്ടു രീതിയിൽ കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഒന്ന്, സുരേഷ് ഗോപിയുടെ റിയൽ ലൈഫിനെക്കുറിച്ചാണ്. രഞ്ജി പണിക്കറുടെ തിരക്കഥയിലെ ഏതോ ഫ്യൂഡൽ മാടമ്പി തന്നെയാണു ജീവിതത്തിലും സുരേഷ് ഗോപിയെന്ന നിലയിലുള്ള കമന്റുകൾ കണ്ടു. അതു വെറും തെറ്റിദ്ധാരണയാണെന്നാണ് അയാൾ അയാളുടെ ജീവിതം കൊണ്ടു തെളിയിക്കുന്നത്. അടുത്ത ജന്മത്തിലെങ്കിലും പൂണൂലിട്ട വർഗത്തിൽപ്പെട്ട ഒരാളായി ശബരിമലയിൽ തന്ത്രിമുഖ്യനാകണം എന്ന ആഗ്രഹം അയാൾ കുറച്ചു വർഷങ്ങൾക്കു മുൻപു പ്രകടിപ്പിച്ചിരുന്നു. അതിനും മുൻപു ചെവിയിൽ പൂടയുള്ള നായരാണു താനെന്നും അയാൾ പറഞ്ഞിട്ടുണ്ട്.

ശബരിമലയിലെ തന്ത്രിമുഖ്യരെ മനുഷ്യർക്കു മുകളിലുള്ള വിശിഷ്ട ജന്മങ്ങളായിക്കാണുന്ന, നായർ സമുദായത്തിൽപ്പെട്ട താൻ ഇപ്പോഴും ഉന്നതകുലജാതനാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് അയാൾ. ദളിതർക്കു ക്ഷേത്രങ്ങളിൽ പൂജാരികളാകാൻ കഴിയുന്നൊരു കാലം വന്നിട്ടും അടുത്ത ജന്മത്തിൽപ്പോലും അയാൾ ആഗ്രഹിക്കുന്നതു പൂണൂലിട്ട് ആ പണി ചെയ്യാനാണ്.

ഇപ്പോഴും ജാതിവ്യവസ്ഥ നിലനിൽക്കുന്ന, അതിൽ തന്റെ ജാതി ശ്രേഷ്ഠമാണെന്നും തന്റെ കാൽ മറ്റുള്ളവർ പിടിക്കാൻ മാത്രം പരിശുദ്ധിയുള്ളതാണെന്നും ചിന്തിക്കുന്ന കിനാശ്ശേരിക്കാരിലൊരാളാണ് അയാൾ. അതിനു രഞ്ജി പണിക്കരുടെ തിരക്കഥയിൽ നിന്ന് ഊറ്റം കൊള്ളേണ്ട ആവശ്യമൊന്നും അയാൾക്കുണ്ടെന്നു തോന്നുന്നില്ല. അത്തരം തിരക്കഥകളുടെയൊന്നും ആവശ്യമില്ലാതെ തന്നെ അയാൾ ഒന്നാന്തരം ഫ്യൂഡൽ മാടമ്പിയാണ്. ഈ അറുപത്തിമൂന്നാം വയസ്സിലും അയാളെ നയിക്കുന്നത് ഇത്തരം ചിന്തകളാണെങ്കിൽ ഇനി അയാളെ അവഗണിക്കുക എന്നതിൽക്കവിഞ്ഞുള്ള പരിഗണന കൊടുത്ത്, അയാൾ ആഗ്രഹിക്കുന്ന പ്രചാരം അയാൾക്കു നൽകാതിരിക്കുകയാണു നല്ലതെന്നു തോന്നുന്നു.

മറ്റൊന്ന്, തൃശ്ശൂരിനെ സംബന്ധിച്ചാണ്. തൃശ്ശൂർ ഇങ്ങെടുക്കുവാ എന്നയാൾ പണ്ടു തിരഞ്ഞെടുപ്പു കാലത്തു പറഞ്ഞത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമാണെന്നു തോന്നുന്നില്ല. ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആയിരുന്നില്ല സുരേഷ് ഗോപിയിലൂടെ ബി.ജെ.പി അവിടെ നടത്തിയത്. ഏറ്റവുമൊടുവിൽ തൃശ്ശൂരിൽ മറ്റെന്തിനെക്കാളും പ്രാധാന്യമുള്ള പൂരത്തിനു സുരേഷ് ഗോപി വഴി അനുമതി നൽകാൻ കേന്ദ്രസർക്കാർ പോലും തയ്യാറായത് അത്ര നിഷ്കളങ്കമല്ല. അതേ തൃശ്ശൂരിൽ സ്വന്തം കാൽ തൊട്ട് ആളുകൾ വന്ദിക്കുന്ന, വിഷുക്കൈനീട്ടം നൽകുന്ന ദൃശ്യങ്ങൾ അയാൾ പ്രചരിപ്പിക്കുന്നത്, അതിന് അത്രയധികം പ്രാധാന്യം ഉണ്ടെന്നു വിശ്വസിച്ചുകൊണ്ടു തന്നെയാണ്.

കേരളത്തിൽ തിരുവനന്തപുരത്തും തൃശ്ശൂരിലും തൃപ്പൂണിത്തുറയിലുമൊക്കെ ഇന്നും രാജവാഴ്ചയിൽ അഭിരമിക്കുന്ന ആളുകൾ ഒട്ടേറെയുണ്ട്. പാരമ്പര്യവും കുലമഹിമയും ആഭിജാത്യവുമൊക്കെ ഇപ്പോഴും ഇവിടങ്ങളിലെ പല പ്രദേശങ്ങളിലും സംസ്കാരമെന്ന നിലയിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ തിരുവനന്തപുരത്തെ പഴയ രാജകുടുംബത്തിന് അർഹിക്കുന്നതിലധികം പ്രാധാന്യം ഓരോ രാഷ്ട്രീയ പ്രസ്ഥാനവും നൽകുന്നതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റേതൊരു മണ്ഡലവും ചർച്ച ചെയ്യാത്തത്ര നിലയിൽ തൃപ്പൂണിത്തുറയിൽ ശബരിമല ചർച്ചയായതും. തൃശ്ശൂരും അങ്ങനെതന്നെയാണ്.

പൂരം വഴി വടക്കുംനാഥനിലൂടെ എലൈറ്റ് ക്ലാസ്സ്‌ സമൂഹത്തിനും ജാതി-മതാടിസ്ഥാനത്തിൽ ചിന്തിക്കുന്ന ഒരു ജനതയ്ക്കുമിടയിൽ ഇടം പിടിക്കാൻ അയാൾ നിരന്തരം ശ്രമിക്കുന്നത് അതുകൊണ്ടുതന്നെയാണ്. അർഹിക്കുന്ന പുച്ഛത്തോടെ വരും നാളുകളിൽ അയാളെ അവഗണിച്ചു വിടുക എന്നതിൽക്കവിഞ്ഞ രാഷ്ട്രീയ പ്രവർത്തനം അയാൾക്കെതിരെ നടത്തേണ്ടതില്ല എന്നാണഭിപ്രായം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...