രക്തസാക്ഷി എന്ന പദം ഒരു പൊളിറ്റിക്കൽ ടെർമിനോളജിയാണ്

തോൽക്കുമെന്ന് ഉറച്ച യുദ്ധത്തിൽ തന്റെ കൂട്ടത്തിനു വേണ്ടി ശത്രുവിന്റെ മുന്നിലേക്ക് സധൈര്യം ഇറങ്ങി മരണം വരിച്ച് സ്വർഗ്ഗം പുൽക്കുന്ന മനുഷ്യരുണ്ട്. അവരുടേതാണ് രക്തസാക്ഷിത്വം

| ശ്രീകാന്ത് പികെ

മുരുകൻ കാട്ടക്കടയുടെ ഏറ്റവും കൂടുതൽ മലയാളികൾ കേട്ട കവിത ‘രക്തസാക്ഷി’ എന്ന കവിതയായിരിക്കണം.

“അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി…
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി” എന്ന് തുടങ്ങുന്ന കവിതയിൽ ചില വരികളുണ്ട്..
” അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
…………
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍
ഒരിടത്തവന്നു ഭഗത്സിംങ് പേര്‍!
ഒരിടത്തവന്‍ യേശു ദേവനെന്നാണ്
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍ …
ആയിരം പേരാണവന്നു ചരിത്രത്തിലായിരം
നാവവനെക്കാലവും..”
………….
കവിത നിരൂപിക്കാനോ കാര്യമായി ആസ്വദിക്കാനോ അറിയില്ല. ഈ വരികളിലെ കാവ്യ ഭാവനയെ കുറിച്ച് പറയാനുറിയില്ല, ഒരു ശരാശരി കവിതക്കപ്പുറമാകാനും തരമില്ല. എന്നാൽ ആ വരികളിൽ പറയുന്ന കനം തിരിച്ചറിയാൻ സാധിക്കും.

രക്തസാക്ഷി എന്ന പദം ഒരു പൊളിറ്റിക്കൽ ടെർമിനോളജിയാണ്. വർഗ്ഗ രാഷ്ട്രീയത്തിന്റെ വലിയ ഭാരം പേറുന്ന പദം. അതിനാൽ തന്നെ ആ ഭാരം തിരിച്ചറിയാൻ സാധിക്കുന്നവർക്ക് മാത്രമേ ആ പദമെത്ര പ്രാധാന്യമെന്ന് മനസിലാകുകയുമുള്ളൂ. അതിനാലാണ് കമ്യൂണിസ്റ്റുകാർ മറ്റെന്തിലും മേലെ രക്തസാക്ഷിത്വത്തെ കാണുന്നത്, അവർക്ക് രക്തസാക്ഷിത്വത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. ബലി അങ്ങനെയല്ല, സാന്ദർഭികമായി പല അർത്ഥങ്ങളും വഹിക്കുന്ന പദമാണത്. കാര്യസാധ്യത്തിനും പ്രീതിക്കുമുള്ള ബലി മുതൽ ഓർമ്മ പുതുക്കാനുള്ള തർപ്പണം വരെ.

വൈക്കിങ്സിന്റെ പുസ്തകത്തിൽ, തോൽക്കുമെന്ന് ഉറപ്പായ മരണം സുനിശ്ചിതമായ യുദ്ധത്തിന് പോകും മുമ്പ് വൈക്കിങ് രാജാവും ഗ്രേറ്റ് റാഗ്നർ ലോത്ബ്രോക്കിന്റെ മകനുമായ ബിയോൺ അയൺസൈഡ് രക്ത സാക്ഷിത്വത്തെ കുറിച്ച് പറയുന്ന വാചകമുണ്ട്. വൈകിങ്സുകൾ യുദ്ധത്തിനിറങ്ങും മുന്നേ ഓഡിൻ എന്ന തങ്ങളുടെ ദൈവത്തെ പ്രീതിപ്പെടുത്താൻ മൃഗ ബലി മുതൽ നര ബലി വരെ നൽകാറുണ്ട്. അതാണ് ‘സാക്രിഫൈസ്’, അവരും വാൽഹല്ല എന്ന സ്വർഗ്ഗത്തിലേക്ക് പോകും.

എന്നാൽ തോൽക്കുമെന്ന് ഉറച്ച യുദ്ധത്തിൽ തന്റെ കൂട്ടത്തിനു വേണ്ടി ശത്രുവിന്റെ മുന്നിലേക്ക് സധൈര്യം ഇറങ്ങി മരണം വരിച്ച് സ്വർഗ്ഗം പുൽക്കുന്ന മനുഷ്യരുണ്ട്. അവരുടേതാണ് രക്തസാക്ഷിത്വം, martydom. ബലി നൽകിയ ആയിരങ്ങളെ ഉറ്റവർ മാത്രമോർക്കും, പോരാടി ജീവൻ കൊടുത്തവരുടെ പേരുകൾ ചരിത്രത്തിൽ എഴുതി ചേർക്കുമെന്ന്. അത് കൊണ്ട് തന്നെ സംഘപരിവാരുകാർ പറയുന്ന ബലിദാനി എന്ന പദം ആ അർത്ഥത്തിൽ കൃത്യമാണെന്നാണ് ഞാൻ കരുതുന്നത്. അത് രക്തസാക്ഷിയുടെ പര്യായമല്ല.

ആന്റമാൻ ജയിലിലെ സവർക്കറിന്റെ മാപ്പപേക്ഷയെ കുറിച്ച് സംഘപരിവാർ ബൗദ്ധിക(?) നേതാവ് ടി.ജി മോഹൻദാസ് സ്ഥിരമായി പറയുന്ന കാര്യമുണ്ട്. സവർക്കർ രക്തസാക്ഷിത്വത്തിൽ വിശ്വസിച്ചിരുന്നില്ല, അത്തരം ഷോ കാണിച്ച് ജയിലിൽ കിടന്ന് മരിക്കാൻ സവർക്കറിന് ഭ്രാന്ത് ഇല്ലായിരുന്നു എന്ന്. രക്തസാക്ഷിത്വം ഒരു വിശ്വാസമല്ല. ഒരു മനുഷ്യായുസ്സിൽ കൊടുക്കാൻ ജീവൻ മാത്രം ബാക്കിയുള്ളവർ തന്റെ വർഗ്ഗത്തിന് തന്റെ പേര് വിട്ട് നൽകി കൊണ്ട് ഏറ്റെടുക്കുന്ന ഏറ്റവും വിലമതിക്കാനാവാത്ത റിസ്ക്കാണത്.

അത്തരം രക്തസാക്ഷിത്വങ്ങളാണ് പിന്നീടുള്ള വിപ്ലവങ്ങളുടെ ഗതി പോലും നിശ്ചയിച്ചത്. അതിനാലാണ്, ബ്രിട്ടീഷ് പോലീസിന് പിടി കൊടുത്ത് ശിക്ഷയേറ്റു വാങ്ങുകയും, തങ്ങളെ നെഞ്ചിൽ നിറയൊഴിച്ചാണ് കൊല്ലേണ്ടതെന്ന് വാദിച്ച് ഒടുവിൽ തൂക്കുമരത്തിൽ ഇൻക്വിലാബ് മുഴക്കി രക്തസാക്ഷിത്വം വരിച്ച ഭഗത് സിംഗ് ചരിത്രത്തിന്റെ ആവേശമായി നില കൊള്ളുകയും, ആന്റമാൻ ജയിലിലെ മാപ്പപേക്ഷയിലൂടെ പുറത്തിറങ്ങി ഹിന്ദുക്കളെ ഉദ്ദരിക്കാൻ ശിഷ്ടകാലം മാറ്റി വച്ച സവർക്കറിന് സ്വന്തമായി പേരിന്റെ കൂടെ വീർ ചേർത്ത് ആർ.എസ്.എസുകാരുടെ ചുമരുകളിൽ മാത്രം ഒതുങ്ങേണ്ടി വന്നതും.

കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ അച്ഛൻ സഖാവ് വാസുവേട്ടൻ പറഞ്ഞ വാക്കുകളോർക്കണം. വെടി കൊണ്ട് കൊല്ലപ്പെട്ട സ്വന്തം മകന്റെ ചേതനയറ്റ ശരീരം വീട്ടിലേക് കൊണ്ട് വന്നപ്പോൾ ഒരു തവണ നോക്കി അടക്കാനാകാത്ത വേദനയോടെ മുഖം തിരിച്ചു പോയ ഇടത്ത് നിന്ന്, ഒന്നു കൂടി തിരിഞ്ഞു തന്റെ മകന്റെ ശരീരത്തിലേക്ക് നോക്കുന്നുണ്ട് അദ്ദേഹം. വെടി കൊണ്ടത് അവന്റെ നെഞ്ചിലാണ്, പുറത്തല്ല. തോക്ക് മുന്നിലുണ്ടെന്ന് കണ്ട് പേടിച്ചോടിയപ്പോൾ പുറത്ത് വെടിയേറ്റല്ല അവൻ കൊല്ലപ്പെട്ടത്. തോക്കിന്റെ മുന്നിലേക്ക് സധൈര്യം മുദ്രാവാക്യം വിളിച്ച് നീങ്ങിയപ്പോൾ നെഞ്ചിൽ വെടിയേറ്റതാണ്. ആ പിതാവ് കണ്ണീർ തുടച്ചു കൊണ്ട് മകന് മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം നൽകുകയാണ് ചെയ്തത്. എന്താണ് രക്തസാക്ഷിത്വം ബാക്കി വെക്കുന്നത് എന്നതിന്റെ ഉത്തമാണത്. അതാണ് കാട്ടാകടയുടെ ആ വരികളിലെ കനവും.

‘അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍,
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍ ‘.

പാപ്ലാനി പുതിയ കൃസംഘിയാണ്, സംഘികളിലും ബലിദാനികളില്ലേ, അവർക്കെന്താണ് പാപ്ലാനിയുടെ രക്തസാക്ഷികളെ കുറിച്ചുള്ള കോമന്റിനെ കുറിച്ച് പറയാനുള്ളത് എന്ന് പലരും ചോദിക്കുന്നത് കേട്ടു. അതിൽ കാര്യമില്ല, പദത്തിന് രാഷ്ട്രീയ ശേഷി കൈവരിക്കുമ്പോൾ മാത്രം പ്രസക്തമാകുന്ന കാര്യം അതിന് സാധ്യതയില്ലാത്ത കൂട്ടത്തോട് ചോദിക്കുന്നതിൽ അർത്ഥമേയില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...