‘ വാഴ’ സിനിമയും വിവാദങ്ങളും; പ്രേക്ഷകർക്ക് ചിത്രം നൽകുന്നത്

അനാവശ്യമായി സെന്റിമെന്റ്സ് കുത്തിനിറച്ചപോലെ ഉണ്ടായിരുന്നു രണ്ടാം പകുതി . ഒപ്പം പല കോമഡികളും ചിരിപ്പിക്കാൻ പറയുന്നതാണെങ്കിലും ഒരു വികാരവും ഉണ്ടാക്കുന്നതല്ല എന്നതാണ് സത്യം.

- Advertisement -
- Advertisement -

| ആരതി

ഒടിടിയിൽ റിലീസ് ആയത് മുതല്‍ ‘വാഴ’ സിനിമയെ സംഘടിതമായി വെട്ടിനിരത്താന്‍ ശ്രമിക്കുന്നേ എന്നുള്ള പരാതികൾ കഴിഞ്ഞ കുറെ ദിവസങ്ങളായി കാണുന്നു. വിമർശനങ്ങൾക്ക് അതീതരാണ് നിങ്ങളെങ്കിൽ സിനിമ സ്വന്തമായി നിര്‍മ്മിച്ച് സ്വന്തമായി കാണാന്‍ ശ്രമിക്കുക എന്ന നിർദ്ദേശം ഉണ്ട്. സത്യസന്ധമായി ആളുകൾ അവരുടെ അഭിപ്രായം പറയുമ്പോൾ അത് ഉൾക്കൊള്ളാൻ സംവിധായകനെന്നോ, എഴുത്തുകാരനെന്നോ, അഭിനേതാവെന്നോ നിലയില്‍ നിങ്ങൾക്ക് കഴിയുന്നില്ല എങ്കിലോ, തിരുത്തലുകള്‍ വരുത്താന്‍ ശ്രമിക്കുന്നില്ല എങ്കിലോ വെറുതെ നാട്ടുകാരെ നിങ്ങളുടെ സൃഷ്ടി കാണിക്കാന്‍ നിൽക്കരുത് എന്ന് ആമുഖമായി പറഞ്ഞു കൊള്ളട്ടെ.

ഒൻപതാം ക്ലാസുകാരനായ മകനാണ് വാഴ സിനിമ റിലീസ് ആകുന്ന കാര്യം ആദ്യം പറഞ്ഞത്. ഇന്നലെ വാഴ കണ്ടു. ഒരു ആവറേജ് പടം. സിനിമയുടെ പേരിനേക്കാളും ‘Biopic of a million boys’ എന്ന tag line ആണ് ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെയുള്ള expectations നെ ഇല്ലാതെയാക്കുന്ന ദുർബലമായ തിരക്കഥയും, വെട്ടിയിട്ട ബായത്തണ്ട് പോലെയുള്ള ക്ലൈമാക്സും. കോട്ടയം നസീര്‍, നോബി, ജഗദീഷ്, അസീസ്, ജിബിൻ ഗോപിനാഥ്‌ , അശ്വതി ബി ഇവരുടെയെല്ലാം പെർഫോമൻസ് നന്നായിട്ടുണ്ട്. അത്കൊണ്ട് മാത്രം പിടിച്ചു നിന്ന പടം എന്ന് വേണമെങ്കിലും പറയാം.

കോട്ടയം നസീര്‍ മകനെ തല്ലുന്നതും, തിരിച്ച് മകൻ അച്ഛനെ തല്ലാൻ ശ്രമിക്കുന്നതുമായ സീനിനെപ്പറ്റി ഒരുപാട് ചർച്ചകൾ കണ്ടു. പലരും പറഞ്ഞു കണ്ട അതേ അഭിപ്രായം തന്നെയാണ് എനിക്കും. മകനായി വന്ന ആ പയ്യന്റെ അഭിനയം ഒട്ടും തന്നെ ശരിയായിട്ടില്ല. അതിനെപ്പറ്റി പറയുമ്പോൾ ആ സാഹചര്യം അനുഭവിച്ചിട്ടില്ലാത്ത കൊണ്ട് റിലേറ്റ് ചെയ്യാൻ കഴിയാത്തതാണ് എന്ന ബാലിശമായ വാദങ്ങള്‍ കണ്ടു. കോട്ടയം നസീറിന്റെ ആ സീനിലെ പെർഫോമൻസ് മനസ്സിൽ തട്ടും പോലെയുള്ളതായിരുന്നു. അത് ആ സാഹചര്യം അനുഭവിച്ചത് കൊണ്ട് കണക്ട് ആയതല്ല. മറിച്ച് അയാൾ ഗംഭീരമായി അത് ചെയ്തു വെച്ചിട്ടുണ്ട്. ടോക്സിക്ക് പേരന്റിംഗിന്റെ ഉന്നതിയിൽ അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് ആ സീൻ എന്നെ ഒരുപാട് ഡിസ്റ്റർബ് ചെയ്തു.

അനാവശ്യമായി സെന്റിമെന്റ്സ് കുത്തിനിറച്ചപോലെ ഉണ്ടായിരുന്നു രണ്ടാം പകുതി . ഒപ്പം പല കോമഡികളും ചിരിപ്പിക്കാൻ പറയുന്നതാണെങ്കിലും ഒരു വികാരവും ഉണ്ടാക്കുന്നതല്ല എന്നതാണ് സത്യം. ഹാഷിറിനെ സ്ക്രീനിൽ കണ്ടിട്ടും ചിരി വരാത്ത കുഴപ്പം ഉള്ള ആളുകളുടെ കൂട്ടത്തിൽ തന്നെയാണ് ഞാനും എന്ന് എനിക്കിപ്പോ മനസ്സിലായി.

ജഗദീഷും മകനും തമ്മിലുള്ള കോമ്പോയിൽ നിന്ന് പഠിത്തം, ജോലി, കരിയർ എന്ന് പറഞ്ഞു മാത്രം മക്കളെ വളർത്തിക്കൊണ്ട് വരികയും, ബന്ധങ്ങളുടെ മൂല്യങ്ങളെപ്പറ്റി അവർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കാതെ പോകുകയും, അവസാനം മാതാപിതാക്കളോടോ, ജീവിതത്തില്‍ വരുന്ന ഒരു വ്യക്തികളോടോ ഒരു കമ്മിറ്റ്മെന്റും ഉം ഇല്ലാതെയായി പോകുന്ന മക്കളുടെ ജീവിതം . പുസ്തകത്തിൽ നിന്നും മാത്രം ലഭിക്കുന്ന അറിവ് കൊണ്ട് ജീവിതത്തില്‍ വിജയം ഉണ്ടാവില്ല എന്ന് ഒന്നുകൂടെ വരച്ചിടുന്ന ഭാഗം.

താന്‍ കഷ്ടപ്പെട്ടതുപോലെ അലയാൻ മകനെ ഗൾഫിൽ വിടില്ല എന്നും, മകളുടെ കല്യാണം താന്‍ നോക്കിക്കോളാം എന്നും പറയുന്ന അച്ഛന്‍. മറ്റുള്ളവരുടെ മുന്നില്‍ മകനെ അപമാനിക്കുമ്പോൾ പ്രതികരിച്ച് അവനെ ചേർത്ത് പിടിക്കുന്ന അച്ഛന്‍. അമ്മയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണ്ണം മകൻ രക്ഷപ്പെടാനായി കൊടുക്കുന്ന അച്ഛന്‍. മകന് പുതിയ സംരംഭം തുടങ്ങാനായി വീട്ടുകാരുടെ മുന്നിൽ കളിയാക്കൽ കേട്ട് അപമാനിതനായി ഇരിക്കേണ്ടി വരുന്ന അച്ഛന്‍.

അച്ഛന്‍ മരിച്ചപ്പോള്‍ തനിക്ക് കിട്ടിയ ജോലി താൻ മരിക്കുമ്പോൾ നിനക്കും കിട്ടും എന്ന് പറഞ്ഞു മകന് ധൈര്യം കൊടുക്കുന്ന അച്ഛന്‍. മക്കള്‍ ഒരുമിച്ച് ഉള്ളതാണ് സന്തോഷം എന്ന് പറഞ്ഞു അഡ്മിഷൻ എടുക്കാൻ പോകുന്ന കോളേജ് ചോദിച്ചു മനസ്സിലാക്കുന്ന അമ്മ, അവന് തെറ്റുപറ്റിയതാണ് നിങ്ങൾ ക്ഷമിക്കെന്ന് പറയുന്ന അമ്മ, അവനെ നമ്മൾ പരിഗണിക്കേണ്ട സമയത്ത് പരിഗണിച്ചില്ല എന്ന് പറയുന്ന അച്ഛന്‍. ടോക്സിക്ക് പേരന്റിംഗിന്റെ നേർചിത്രം വാഴയില്‍ കാണാം എന്ന് പറയുമ്പോഴും ഇതേപോലെ കുറേ മാതാപിതാക്കളും വാഴയില്‍ ഉണ്ട്. അല്ലെങ്കില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മക്കളോട് ചെയ്തതോർത്ത് അവർ വേദനിക്കുന്നുണ്ട്. മക്കള്‍ക്കൊപ്പം ആണ് നിൽക്കേണ്ടതെന്ന് അവർ തിരിച്ചറിയുന്നുണ്ട്.

സ്വന്തം സ്വപ്നങ്ങളും, ആഗ്രഹങ്ങളും മക്കളുടെ പുറത്ത് അടിച്ചേൽപ്പിച്ച് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ ഇഷ്ടമില്ലാത്ത കോഴ്സും, കരിയറും എടുപ്പിച്ച് ജീവിതം മൊത്തം നശിപ്പിച്ചു കൊടുത്ത്, ഞാന്‍ നിനക്ക് വേണ്ടതൊക്കെ തരുന്നില്ലേ, സ്നേഹിക്കുന്നില്ലേ എന്ന് ചോദിക്കുന്ന പേരന്റിംഗും വാഴയില്‍ കാണാം. എന്റെ അഭിപ്രായത്തിൽ കുറച്ചു കൂടെ കെട്ടുറപ്പുള്ള തിരക്കഥയും, കാസ്റ്റിംങും ഉണ്ടായിരുന്നെങ്കില്‍ മികച്ചത് എന്ന് പറയാന്‍ കഴിയുമായിരുന്ന ചിത്രം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...