ദിലീപിനും അലൻസിയർക്കും സിദ്ദിഖിനുമൊക്കെയെതിരെയെടുത്ത നിലപാടുകൾ വിനായകനു വേണ്ടി മാറ്റിവെയ്ക്കാനുള്ളതല്ല

മുൻപുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ അയാൾ ദളിത് സ്വത്വത്തെ കൂട്ടുപിടിച്ചു പറയുന്നതു കേൾക്കാറുണ്ട്. മുൻപുണ്ടായിരുന്ന വിനായകനല്ല ഇപ്പോൾ എന്നു മനസിലാക്കണം.

| ഹരിമോഹൻ

രണ്ടുവർഷം മുൻപ് ഒരു പരിപാടിക്കു തന്നെ ക്ഷണിക്കാൻ വിളിച്ച മുൻപരിചയമില്ലാത്ത സ്ത്രീയോടു ഫോണിൽക്കൂടി ‘കൂടെ കിടക്കാമോ’ എന്നു ചോദിച്ചതും ഈ വിനായകനാണ്. അതിനെതിരെ പ്രതികരിച്ചപ്പോൾ ‘നീ ലെസ്ബിയനല്ലേ’ എന്നു ചോദിച്ചതും ഇതേ വിനായകൻ തന്നെയാണ്.

അന്നു തെളിവുകളടക്കം കൈയിലുണ്ടെന്നു പറഞ്ഞ് അവർ വ്യക്തമായി സംസാരിച്ചപ്പോഴും വിനായകനു സംരക്ഷണം ലഭിച്ചിരുന്നു. അയ്യങ്കാളിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും നിരന്തരം സംസാരിക്കുന്നുവെന്നതായിരുന്നു വിനായകനു കിട്ടിയ ഇമ്മ്യൂണിറ്റിയുടെ കാരണമായി പലരും ഉയർത്തിക്കാണിച്ചത്. ഇപ്പോഴും അതേ മനോഭാവത്തോടെ, അതേ സ്ത്രീവിരുദ്ധതയോടെ അയാൾക്കു സംസാരിക്കാൻ കഴിയുന്നത് ഇത്തരം ഇമ്മ്യൂണിറ്റികളുടെ കരുത്തു കൊണ്ടാണ്.

പത്തു സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതൊക്കെയും ഇയാൾ അയാളുടെ സൗകര്യാർത്ഥം ‘അനുവാദം’ ചോദിച്ചുവാങ്ങിയായിരിക്കും. പത്തോ അതിലധികമോ സ്ത്രീകളുമായി അയാൾ ലൈംഗികമായി ബന്ധപ്പെട്ടിരിക്കാം. പരസ്പര സമ്മതത്തോടെയല്ലായിരുന്നു അവയെന്നു മനസിലാകും വരെ അവയെ ഒരു കാരണവശാലും വിമർശിക്കേണ്ട ആവശ്യമില്ല.

പക്ഷേ, ഇവിടെ വിഷയം വിനായകൻ ആരോടൊക്കെ, ഏതൊക്കെ സാഹചര്യങ്ങളിൽ അങ്ങനെ സംസാരിച്ചുവെന്നതാണ്. ഒരു മുൻപരിചയവുമില്ലാതെ, ഒരു സ്ത്രീശബ്ദം കേട്ടയുടനെ, കൂടെ കിടക്കാമോ എന്ന് അയാൾ ചോദിച്ചെങ്കിൽ, എന്തു വൃത്തികെട്ട മാനസികാവസ്ഥയായിരിക്കും അയാൾക്കുള്ളത്. ഒരാളോട് ലൈംഗികമായി ബന്ധപ്പെടാൻ അനുവാദം ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഇടങ്ങളിൽക്കയറി ഒരുളുപ്പുമില്ലാതെ ഇങ്ങനെ ചോദിക്കുന്നവർ നടത്തുന്നതു ക്രൈമിൽക്കുറഞ്ഞതൊന്നുമല്ല.

ഇതു വിശദീകരിക്കുന്നതിനിടെ അവിടെയിരുന്ന ഒരു മാധ്യമപ്രവർത്തകയുടെ നേർക്കു വിരൽ ചൂണ്ടി, എനിക്കങ്ങനെ തന്നോടു താത്പര്യം തോന്നിയാൽ ചോദിക്കും എന്നു പറയുമ്പോൾ, ആ സ്ത്രീ പൊതുവിടത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദം എത്രയായിരിക്കും എന്നു വിനായകനോ അയാളെ പിന്തുണയ്ക്കാൻ ഒരുളുപ്പുമില്ലാത്തവർക്കോ മനസിലാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ അയാളുടെ സൗകര്യാർത്ഥം, കാണുന്ന, കേൾക്കുന്ന സ്ത്രീകളോടൊക്കെയും കൂടെ കിടക്കാമോ എന്നു ചോദിക്കുന്നത് എന്തുതരം അവകാശവും സ്വാതന്ത്ര്യവുമാണ്?

മുൻപുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ അയാൾ ദളിത് സ്വത്വത്തെ കൂട്ടുപിടിച്ചു പറയുന്നതു കേൾക്കാറുണ്ട്. മുൻപുണ്ടായിരുന്ന വിനായകനല്ല ഇപ്പോൾ എന്നു മനസിലാക്കണം. മുൻപില്ലാതിരുന്ന പ്രിവിലേജുകൾ ഇപ്പോൾ അയാൾക്കുണ്ട്. ഒരാൾ മീ ടൂ ആരോപണം ഉന്നയിച്ചാൽ അതിനെ തള്ളിപ്പറയാനും ചോദ്യം ചെയ്യാനുമുള്ള പ്രിവിലേജ് അയാൾക്കുണ്ട്. തനിക്കു നേരെ വരുന്ന നിയമനടപടികളെ ചെറുത്തുനിർത്താനുള്ള സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ അയാൾക്കൊപ്പമുണ്ട്.

വിനായകൻ ദളിതനല്ല, അയ്യങ്കാളിയോ അംബേദ്‌കറോ ആയാൽപ്പോലും സ്ത്രീകൾക്കു നേരെ അയാൾ നടത്തുന്ന ലൈംഗികമായ അതിക്രമങ്ങൾ, വാക്കുകൾ കൊണ്ടായാലും, ഒരു തരത്തിലും ന്യായീകരിക്കാനില്ല. കുറേക്കാലമായി എനിക്കയാൾ ഒന്നാന്തരം സ്ത്രീവിരുദ്ധനാണ്. ദിലീപിനും അലൻസിയർക്കും സിദ്ദിഖിനുമൊക്കെയെതിരെയെടുത്ത നിലപാടുകൾ വിനായകനു വേണ്ടി മാറ്റിവെയ്ക്കാനുള്ളതല്ല എന്നാണ് അന്നുമിന്നും വിശ്വാസം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ജുഡീഷ്യൽ ഉത്തരവ് താൽക്കാലികമായി തടയാനുള്ള ആപ്പിളിൻ്റെ അഭ്യർത്ഥന യുഎസ് സുപ്രീം കോടതി തള്ളി. ആപ്പ് സ്റ്റോർ ഫീസിനെ ചോദ്യം ചെയ്‌തുള്ള എപ്പിക് കേസിൽ ആപ്പിളിനെതിരെ കോടതി അലക്ഷ്യമുണ്ടെന്ന് കണ്ടെത്തിയ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...