നടൻ വിഷ്ണു മഞ്ചുവിന്റെ ഇതിഹാസ – ഭക്തി സിനിമയായ “കണ്ണപ്പ” രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിച്ചു. ആവേശകരമായ അപ്‌ഡേറ്റ് X ഉപയോക്താക്കളുമായി പങ്കുവെച്ചുകൊണ്ട്, ചിത്രത്തിന്റെ ഔദ്യോഗിക പേജിൽ നിർമ്മാതാക്കൾ പറഞ്ഞത് : “വാക്കുകൾക്കപ്പുറം ആദരിക്കപ്പെട്ടു! കണ്ണപ്പയ്ക്ക് രാഷ്ട്രപതി ഭവനിൽ ഒരു പ്രത്യേക പ്രദർശനം ലഭിച്ചു. ഭക്തി അടിസ്ഥാനമാക്കിയുള്ള കഥപറച്ചിലിനും സാംസ്കാരിക പ്രാധാന്യത്തിനും അഭിമാനകരമായ അംഗീകാരം. ഹർ ഹർ മഹാദേവ്… ഹർ ഘർ മഹാദേവ്.”- എന്നായിരുന്നു.
അതേസമയം, “കണ്ണപ്പ” അടുത്തിടെ പൈറസി ആക്രമണത്തിന് വിധേയമായിരുന്നു . 30,000-ത്തിലധികം നിയമവിരുദ്ധ ലിങ്കുകൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ വിഷ്ണു മഞ്ചു, പൈറസി പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകരോട് സോഷ്യൽ മീഡിയ ഉപയോഗിച്ച് അഭ്യർത്ഥിച്ചു.
ജൂൺ 27 ന് “കണ്ണപ്പ” റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, രാജ്യത്തുടനീളമുള്ള 12 ജ്യോതിർലിംഗങ്ങളും സന്ദർശിക്കാൻ വിഷ്ണു മഞ്ചു ഒരു യാത്ര നടത്തിയിരുന്നു . “പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ. ഒരു യാത്ര. നിത്യശാന്തി. ശിവന്റെ പന്ത്രണ്ട് ആദരണീയ ജ്യോതിർലിംഗങ്ങളിൽ ഒന്നായ ശ്രീ ശൈലം മല്ലികാർജുന സ്വാമി ക്ഷേത്രത്തിൽ പവിത്ര ദർശനം പൂർത്തിയാക്കി. ഈ സന്ദർശനത്തോടെ, പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള എന്റെ യാത്ര ഒരു ദിവ്യ പര്യവസാനത്തിലേക്ക് അടുക്കുന്നു,” അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി.
മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ, മോഹൻ ബാബു, ആർ. ശരത്കുമാർ, അർപിത് രങ്ക, ബ്രഹ്മാനന്ദം, ബ്രഹ്മാജി, ശിവ ബാലാജി, കൗശൽ മന്ദ, രാഹുൽ മാധവ്, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, മധു എന്നിങ്ങിനെ വലിയൊരു താരനിരയായിരുന്നു കണ്ണപ്പയിൽ ഉണ്ടായിരുന്നത്.



