എന്താണ് ഓസ്കാർ എൻട്രി?; എന്താണ് ഓസ്കാർ നോമിനേഷൻ ?

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡിനായി ഔദ്യോഗിക എൻട്രി അയച്ച നടൻ കമൽ ഹാസൻ ആണ്. കമൽ ചിത്രങ്ങൾ ഏഴ് തവണയാണ് ഇന്ത്യ ഓസ്കാറിനയച്ചത്.

| രാഹുൽ ഹമ്പിൾ സനൽ

ഓസ്കാർ അവാർഡിനായി ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി ‘2018 ” എന്ന ചിത്രം തിരഞ്ഞെടുത്തിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ഓസ്കാർ എൻട്രി? എന്താണ് ഓസ്കാർ നോമിനേഷൻ ? എന്ന് ഒന്ന് നോക്കാം.
.
ഓരോ രാജ്യത്ത് നിന്ന് ഓരോ വർഷവും ഓരോ ചിത്രമാണ് പ്രാദേശിക ഭാഷാ വിഭാഗത്തിലേക്ക് മൽസരിക്കുന്നത്. ആ പട്ടികയിൽ ഇടം നേടാൻ 50000 രൂപ മുടക്കിയാൽ ആർക്കും മൽസരിക്കാം. അതിൽ നിന്ന് ഒരു ചിത്രമാണ് ഇന്ത്യയിൽ ഫിലിം ഫെഡറേഷൻ തിരഞ്ഞെടുത്ത് അയക്കുന്നത്. ഓസ്കാർ എൻട്രി എന്നാണ് അത് അറിയപ്പെടുന്നത്. ഗുരുവും ആദാമിന്റെ മകൻ അബുവും ജല്ലിക്കെട്ടും ഇന്ത്യ തിരഞ്ഞെടുത്തയച്ച എൻട്രികൾ മാത്രമാണ്.

ഇങ്ങനെ നൂറോളം രാജ്യങ്ങളിൽ നിന്നായി ഓരോ ചിത്രം വച്ച് ഒരു ലോങ്ങ് ലിസ്റ്റ് ഉണ്ടാകുന്നു. ഇതിൽ നിന്ന് 9 ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ഒരു ലിസ്റ്റ് ഉണ്ടാകുന്നു. വീണ്ടും ഇതിൽ നിന്ന് അഞ്ച് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നു. ഇതാണ് ഓസ്കാർ നോമിനേഷൻ ചിത്രങ്ങൾ. ഇങ്ങനെ ഓസ്കാർ നോമിനേഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങൾ വെറും 4 എണ്ണം മാത്രമാണ്.


മദർ ഇന്ത്യ (1957)
സലാം ബോംബെ (1988)
ലഗാൻ (2001)
RRR (2023)

ചില സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം ലോസ് ആഞ്ചൽസിൽ ഏതെങ്കിലും തീയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിച്ചതിന്റെ രേഖ സമർപ്പിക്കുകയും, നിശ്ചിത ഫീസ് അടക്കുകയും ചെയ്താൽ മറ്റു വിഭാഗങ്ങളിലേക്ക് (സംഗീതം, തിരക്കഥ) ആർക്കും യോഗ്യത നേടാം. അതായത് അപേക്ഷിക്കുന്ന ചിത്രങ്ങൾ മുഴുവൻ ലോങ്ങ് ലിസ്റ്റിൽ പെടും. (ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. ഗോപീ സുന്ദറിനെ പോലെ ഉള്ളവർ പുലിമുരുകനിലെ ഗാനത്തിന് ഓസ്കാർ നോമിനേഷൻ കിട്ടി എന്നൊക്കെ മാധ്യമങ്ങളെ പറ്റിച്ചത് അങ്ങനെയാണ്. )

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡിനായി ഔദ്യോഗിക എൻട്രി അയച്ച നടൻ കമൽ ഹാസൻ ആണ്. കമൽ ചിത്രങ്ങൾ ഏഴ് തവണയാണ് ഇന്ത്യ ഓസ്കാറിനയച്ചത്. സാഗർ (ഹിന്ദി), സ്വാതി മുത്ത് (തെലുഗ്) നായകൻ, തേവർ മകൻ, കുരുതി പുനൽ, ഇന്ത്യൻ ,ഹേ റാം (തമിഴ്) തുടങ്ങിയവയാണ് ആ ചിത്രങ്ങൾ.

സത്യജിത്ത്റേ ക്ക് സമഗ്ര സംഭാവനക്കും ,ഭാനു അഥയക്ക് വസ്ത്രാലങ്കാരത്തിനും (ഗാന്ധി ) എ ആർ റഹ്മാന് സംഗീത വിഭാഗത്തിനും, റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനും, കീരവാണിക്ക് സംഗീതത്തിനും കിട്ടിയ അവാർഡുകൾ ആണ് ഓസ്കാറിൻ്റെ മുൻ ഇന്ത്യൻ സാനിധ്യങ്ങൾ. പക്ഷേ സത്യജിത്ത് റേ ഒഴികെ ഉള്ളവർക്ക് അവാർഡ് ലഭിച്ചത് ഒന്നും ഇന്ത്യൻ സിനിമകളിലൂടെ ആയിരുന്നില്ല എന്നതാണ് പ്രത്യേകത. പക്ഷേ RRR ലൂടെ ആ ചരിത്രവും കീരവാണി തിരുത്തി കുറിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം ചെയ്യും, കുട്ടികളെ ഒരുക്കും, രാവിലെ 7 മണിക്ക് ജോലിക്ക് പോകും. ഉച്ചക്ക് ശേഷം വീട്ടിലേക്ക് തിരക്കിട്ട്, കുട്ടികളെ അന്വേഷിച്ച്, കഴിയുന്നത്ര സമയം അവരോടൊപ്പം ചെലവഴിച്ച്, വീണ്ടും ഒരു പുതിയ ജോലിക്ക് പോകും. വൈകുന്നേരം 7 മണിക്ക്...

Keep exploring...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

More News

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

‘പരാജയത്തിൽ പതറാതെ’, സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗം ദില്ലിയിൽ ആരംഭിച്ചു

രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ...

‘അവയവദാന മാഫിയ’ കേസിൽ മുഖ്യപ്രതി നജീബ് പോലീസ് പിടിയില്‍

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ...

‘വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു....

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...