ആരാണ് ടി ജി നന്ദകുമാര്‍?

കോടതികളിൽ ന്യായാധിപന്മാരെ സ്വാധീനിക്കുന്ന ”വ്യവഹാര ദല്ലാള്‍”, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന ”കണ്‍സള്‍ട്ടന്റ്

സോളാര്‍ പീഡനക്കേസ് ഒരിക്കൽ കൂടി വാർത്തകളിൽ നിറയുമ്പോൾ പരാതിക്കാരിയുടെ കത്ത് അവരുടെ കൈയില്‍ നിന്നും വന്‍തുക നല്‍കി വാങ്ങിയെന്നും അത് മലയാളത്തിലെ ഒരു ചാനലിലൂടെ പുറത്തുവിടുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തുവെന്നും സി ബി ഐ ആരോപിക്കുന്ന ടി ജി നന്ദകുമാര്‍ ആരാണ് എന്നറിയാം.

കോടതികളിൽ ന്യായാധിപന്മാരെ സ്വാധീനിക്കുന്ന ”വ്യവഹാര ദല്ലാള്‍”, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന ”കണ്‍സള്‍ട്ടന്റ്”, അനധികൃത സ്വത്ത് സമ്പാദനത്തിനും ഡാറ്റാസെന്റര്‍ അഴിമതിക്കേസിലും സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച കേസ്സിലെ പ്രതി, ഇൻകം ടാക്‌സിന്റെയും ഐപിയുടെയും അന്വേഷണം നേരിട്ട ആള്‍, മുകേഷ് അംബാനിയുടേയും അദാനിയുടേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നയാള്‍ എന്നിങ്ങനെ ധാരാളം വിശേഷണങ്ങളാണ് നന്ദകുമാറിനുള്ളത്.

ഒരു സാധാരണ പെട്രോളിയം ഔട്ട്‌ലെറ്റ് ജീവനക്കാരനായിരുന്ന ആലപ്പുഴ ജില്ലയിലെ നെടുമുടി താന്നിക്കല്‍ ഗോപിനാഥന്‍ നായരുടേയും വീട്ടമ്മയായ ശാന്താകുമാരിയുടേയും രണ്ടു മക്കളിലൊരാളാണ് ടി ജി നന്ദകുമാര്‍ എന്ന ടി ജി എന്‍ കുമാര്‍. ഇപ്പോള്‍ എറണാകുളം വെണ്ണലയില്‍ താമസം. 1977-ല്‍ അച്ഛന്‍ ഗോപിനാഥന്‍ നായരുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ നന്ദകുമാര്‍ സഹോദരിയെ വിവാഹം ചെയ്തത് അയച്ചശേഷമാണ് സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയത്.

ഒരു നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള പഴയ ബാലന്‍ പിന്നീടെപ്പോഴോ കൊച്ചിയില്‍ നിന്നുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ടവനായി മാറിയെന്നാണ് കഥകള്‍. ഒരു സുപ്രഭാതത്തില്‍ സമ്പന്നനായി നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രസമിതിയുടെ ചെയര്‍മാന്‍.

നന്ദകുമാറിനെപ്പറ്റി പല ആക്ഷേപങ്ങളും പരാതികളുമൊക്കെ നേരത്തെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്ററിന്റെ മേല്‍നോട്ടച്ചുമതലയ്ക്ക് അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് കമ്യൂണിക്കേഷന് 5.9 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത് കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞിട്ടാണെന്നും അതിനു പിറകില്‍ പ്രവര്‍ത്തിച്ചത് ദല്ലാള്‍ നന്ദകുമാറാണെന്നും ആരോപിക്കപ്പെട്ടിരുന്നു.

പിന്നീട്, ഒരു പ്രമുഖ നടനെ പെണ്‍വാണിഭക്കേസില്‍ നിന്നു രക്ഷിക്കാന്‍ 10 ലക്ഷം രൂപ നന്ദകുമാര്‍ നടനോട് ആവശ്യപ്പെട്ടെന്ന് പി സി ജോര്‍ജ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 2008-ല്‍ ഡി ജി പി രമണ്‍ ശ്രീവാസ്തവയ്ക്ക് നല്‍കിയ ഒരു പരാതിയിലൂടെയാണ് ആദ്യമായി ടി ജി നന്ദകുമാര്‍ വാര്‍ത്തയിലെത്തിയത്.

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ റിലയന്‍സ് ഫ്രഷ് തുടങ്ങുന്നതിന് ഇടതുപക്ഷത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായ പശ്ചാത്തലത്തില്‍ റിലയന്‍സുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ടി ജി നന്ദകുമാര്‍ ആണെന്ന് ആക്ഷേപമുയര്‍ന്നു. ഒരു മള്‍ട്ടിനാഷണലിന് കേരളത്തിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് ഒരു ദല്ലാളിന്റെ ആവശ്യമെന്ന ചോദ്യം പാര്‍ട്ടിവൃത്തങ്ങളില്‍ കത്തിപ്പടര്‍ന്നു. എന്തായാലും റിലയന്‍സ് ഫ്രഷിനെതിരായ സി പി എമ്മിന്റെ പ്രതിഷേധം താമസിയാതെ കെട്ടടങ്ങി.

അധികാര സ്ഥാനത്തുള്ളവരുമായി അടുപ്പം പുലര്‍ത്തി അവര്‍ക്കായും കോര്‍പ്പറേറ്റുകള്‍ക്കായും ദല്ലാള്‍ പണി ചെയ്ത് ലാഭമുണ്ടാക്കുന്ന ആളാണ് ടി ജി നന്ദകുമാര്‍ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പുതിയ വിവാദം ദല്ലാള്‍ നന്ദകുമാറിനെ വീണ്ടും വാര്‍ത്തയിലെത്തിച്ചിരിക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ. ഡെയ്‌ലി മെയിൽ പത്രപ്രവർത്തകൻ ഡാൻ ഹോഡ്ജസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർമർ തന്റെ സ്ഥാനമൊഴിയൽ സംബന്ധിച്ച് ആലോചിക്കുന്നതായി ഒരു കാബിനറ്റ് മന്ത്രി സൂചിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരാനാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നും,...

Keep exploring...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

More News

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ്...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

ദിവസവും 5 മിനിറ്റ് വ്യായാമം പോലും ആയുസ്സ് കൂട്ടാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ

വ്യായാമത്തിന് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ കണ്ടെത്തലുമായി പുതിയ ഗവേഷണം. ദിവസവും വെറും 5 മിനിറ്റ് നേരിയ ശാരീരിക...

അമേരിക്കയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡ്; “മാമ്പഴ നയതന്ത്രം” ശ്രദ്ധേയമാകുന്നു

ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കയിൽ വലിയ ആവേശമാണ് അനുഭവപ്പെടുന്നത്. രുചിയുടെ രാജാക്കന്മാരായി അറിയപ്പെടുന്ന അൽഫോൻസോയും കേസർ മാമ്പഴങ്ങളും ആളുകൾ കൂട്ടത്തോടെ...

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...