സെപ്‌തംബർ 2ന് കരീബിയയിൽ മയക്ക് മരുന്ന് കടത്തി എന്നാരോപിച്ച് യുഎസ് സൈന്യം നടത്തിയ ആദ്യ ഓപ്പറേഷൻ്റെ രഹസ്യ വീഡിയോ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഡെമേക്രാറ്റിക് പാർട്ടി. ഈ ആക്രമണത്തെ അപലപിച്ച് നിരവധി ആരോപണങ്ങൾ പുറത്ത് വന്നിരുന്നു.
സംഭവത്തിൽ 11-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. യുഎസ് മിലിട്ടറി നടത്തിയ ആദ്യത്തെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ബോട്ടിൻ്റെ വശങ്ങളിൻ തൂങ്ങിക്കിടന്ന രണ്ട് പേർ രണ്ടാമത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എല്ലാപേരെയും കൊല്ലാൻ ഓഡർ ചെയ്‌തതായി യുഎസ് വാഷിങ്ടൺ പോസ്റ്റിൻ്റെ റിപ്പോർട്ട് വന്നതിനെ തുടർന്ന് യുദ്ധകുറ്റകൃത്യ ആരോപണങ്ങൾ ഉയർന്നിരുന്നു.
എന്നാൽ യുഎസ് നേവി അഡ്‌മിറൽ ഫ്രാങ്ക് ബ്രാഡ്ലി പീറ്റ് അത്തരത്തിൽ ഹെഗ്സെത്തിൻ്റെ ഓഡർ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ആ ആരോപണം നിക്ഷേധിച്ചു. ആക്രമണത്തിൻ്റെ നിയമ സാധുതയെ പെൻ്റെഗണും ന്യായീകരിച്ചു. പെൻ്റെഗണും പ്രതിരോധ സെക്രട്ടറിയും അവർ ചെയ്‌ത കാര്യങ്ങളിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ ആ വീഡിയോ അമേരിക്കൻ ജനത കൂടി കാണട്ടെ എന്ന് ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് ആവശ്യപ്പെട്ടു.
തകർന്ന ബോട്ടിൽ പിടിച്ചുനിന്ന രണ്ട് പേരെ മനപ്പൂർവ്വം കൊലചെയ്‌തതിൽ അഭിമാനിക്കുന്നുണ്ടോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും, എന്നാൽ അത് കാണുന്ന അമേരിക്കൻ ജനത അഭിമാനിക്കുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ പുറത്ത് വിടുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബുധനാഴ്‌ച പറഞ്ഞു. ട്രംപിൻ്റെ പരസ്യ പ്രസ്‌താവന ഉണ്ടായിട്ടും ഹെഗ്സെത്ത് വീഡിയോ പുറത്ത് വിടാൻ തയ്യാറായില്ല.
കരീബിയനിലും പസഫിക് തീരത്തും മയക്ക് മരുന്ന് കടത്തുന്നു എന്നാരോപിച്ച് ട്രംപ് ഭരണകൂടം ഇതുവരെ 22 ആക്രമണങ്ങൾ നടത്തുകയും അതിൽ 87 പേർ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.



