സിദ്ദിഖും ഭാമയും ബിന്ദു പണിക്കരും ഉൾപ്പെടെ കൂറ് മാറിയ 28 പേരും പൊലീസിന് നൽകിയ മൊഴി പുറത്ത് വിടണം: റോഷിപാൽ

നടിയെ ആക്രമിച്ച സംഭവം നടന്ന ദിവസം ദിലീപ് ആരോ​ഗ്യം ക്ഷയിച്ച് ആശുപത്രിയിൽ ആയിരുന്നു എന്ന് കാണിക്കുന്ന വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കി

- Advertisement -
- Advertisement -

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ 28 സാക്ഷികൾ പൊലീസിന് നൽകിയ മൊഴി പുറത്ത് വിടണമെന്ന് റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആർ റോഷിപാൽ. സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കർ, നാദിർഷാ, ഇടവേള ബാബു അടക്കമുള്ളവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി ചിത്രീകരിച്ചിട്ടുണ്ടെന്നും റോഷിപാൽ ചൂണ്ടിക്കാണിച്ചു.

എട്ട് വർഷക്കാലം നടിയെ ആക്രമിച്ച കേസ് പിന്തുടരുകയും കേസിൽ നിർണായകമായി പല വിവരങ്ങളും പുറത്തെത്തിക്കുകയും ചെയ്‌ത ആർ റോഷിപാൽ കേസിൻ്റെ നാൾവഴികൾ റിപ്പോർട്ടറുമായുള്ള മുഖാമുഖത്തിലാണ് വീണ്ടും ഓർമ്മിച്ചത്.

തൻ്റെ സിനിമയിൽ നിന്ന് നിരന്തരം ഒഴിവാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നു എന്നായിരുന്നു പൊലീസിന് ഇടവേള ബാബു നൽകിയ മൊഴി. പിന്നീട് ഈ മൊഴി ഇടവേള ബാബു കോടതിയിൽ തിരുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായിരുന്ന ദിലീപിന് പൂർവ്വ വൈരാ​ഗ്യമുണ്ടെന്ന് തെളിയിക്കുന്ന മൊഴികളായിരുന്നു സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കർ, നാദിർഷാ, ഇടവേള ബാബു തുടങ്ങിയവരെല്ലാം പൊലീസിന് നൽകിയത്.

മൊഴികൾ ഏറ്റവും സുപ്രധാനമായിരുന്നു. ​ഗൂഢാലോചനയെ സാധൂകരിക്കുന്നത് ആയിരുന്നു കോടതിയിൽ മൊഴി മാറ്റിയവർ നേരത്തെ പൊലീസിന് നൽകിയ മൊഴിയെന്നും റോഷിപാൽ ചൂണ്ടിക്കാണിച്ചു. സ്ത്രീകൾ പോലും വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും റോഷിപാൽ കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച സംഭവം നടന്ന ദിവസം ദിലീപ് ആരോ​ഗ്യം ക്ഷയിച്ച് ആശുപത്രിയിൽ ആയിരുന്നു എന്ന് കാണിക്കുന്ന വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയിരുന്നു. അൻവ‍ർ ആശുപത്രിയിലെ ഡോ. അൻവർ നൽകിയ മെഡിക്കൽ രേഖ വ്യാജമായിരുന്നെന്ന് കോടതിയിൽ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സമയത്ത് ദിലീപ് ചികിത്സ തേടിയിട്ടില്ലെന്ന് ഡോ.ഹൈദരലി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പിന്നീട് ഡോകടർ കോടതിയിൽ മൊഴി മാറ്റുകയായിരുന്നു.

28പേർ മൊഴിമാറ്റിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ പോലും പകച്ച് പോയത് റോഷിപാൽ ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും പ്രോസിക്യൂഷൻ പോരാട്ടം തുർന്നെന്നും അവരെ തള്ളിപ്പറയാൻ കഴിയില്ലെന്നും റോഷിപാൽ പറഞ്ഞു. വിചാരണക്കിടെ രണ്ട് പ്രോസിക്യൂട്ടർമാർ വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒഴിവായതും റോഷിപാൽ ഓ‍ർമ്മിച്ചു.

നടിയെ ആക്രമിച്ച കേസിൽ സംഭവം നടക്കുമ്പോൾ ക്രൂരകൃത്യം നടന്ന വാഹനത്തിന് പിന്നിലെ വാഹനത്തിൽ എട്ടാം പ്രതിയായിരുന്ന ദിലീപും ഉണ്ടായിരിക്കാമെന്നും ആർ റോഷിപാൽ സംശയം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയം അന്വേഷണ സംഘത്തിനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിൻ്റെ വിശ്വസ്തനായ അപ്പുണ്ണി ഈ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്ന തെളിവുകൾ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കിട്ടിയിരുന്നുവെന്നും റോഷിപാൽ പറഞ്ഞു.

‘മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ പ്രതികൾക്ക് അനുകൂലമായ നിലപാടുത്തിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. അങ്കമാലിയിലെ അഡ്‌ലസ് മുതലാണ് ഈ ആക്രമണം നടക്കുന്നത്. പൾസർ സുനിയും സംഘവും സഞ്ചരിച്ച വാഹനം, അതിജീവിത സഞ്ചരിച്ച വാഹനം അതിന് പുറമേ ഒരു വാഹനവുമുണ്ടായിരുന്നു. അതിൽ ദിലീപിൻ്റെ ഡ്രൈവറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണിയാണ്‌ ഉണ്ടായിരുന്നത്. അന്ന് പതിവിലില്ലാത്ത തരത്തിൽ ദിലീപിൻ്റെ പേഴ്‌സണൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ദിലീപ് എന്തിനാണ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തത്’, -റോഷിപാൽ ചോദിക്കുന്നു.

സാധാരണ പൊലീസ് അന്വേഷിക്കുമ്പോൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കും. അങ്ങനെയാണ് ദിലീപിൻ്റെ ഫോൺ സ്വിച്ച് ഓഫായ കാര്യം ശ്രദ്ധയിൽപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കറുവറ്റിയിൽ നിന്നും ആലുവ മാർക്കറ്റ് വരെ അപ്പുണ്ണിയുടെ മൊബൈൽ ഫോൺ ആക്രമണം നടന്ന വാഹനത്തിൻ്റെ സഞ്ചാരപാതയിലുണ്ട്. അവിടെ നിന്ന് ദിലീപിൻ്റെ സഹോദരി സബിതയുടെ മൊബൈലിലേക്കാണ് കോൾ പോകുന്നത്. 22 മിനിറ്റ് നേരമാണ് സംസാരിച്ചത്. ഇത് സിഡി ആറിലുള്ളതാണെന്നും താൻ വെറുതെ പറയുന്നതല്ലെന്നും റോഷിപാൽ പറഞ്ഞു.

‘അപ്പുണ്ണി ഈ സമയത്ത് കുറ്റകൃത്യം നടന്ന വാഹനത്തിൻ്റെ തൊട്ട് പിന്നിലുള്ള വാഹനത്തിൽ ഉണ്ടെന്ന് സംശയിക്കുന്ന തെളിവാണിത്. പക്ഷേ, അത് പുറത്തെത്തുന്നത് വൈകിപ്പോയി. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഒരു പക്ഷേ ആ വാഹനത്തിൽ ദിലീപുണ്ടെങ്കിലോ? ദിലീപ് പലപ്പോഴും അപ്പുണ്ണിയുടെ മൊബൈലിലാണ് സംസാരിക്കുന്നത്. അങ്ങനെയെങ്കിൽ അപ്പുണ്ണിക്കൊപ്പം ആ വാഹനത്തിൽ ദിലീപും ഉണ്ടെങ്കിലോ?

ദിലീപിൻ്റെ നിരീക്ഷണത്തിലാണ് ഈ ക്രൂരകൃത്യം നടക്കുന്നതെങ്കിലോ? ആ സംശയമുണ്ട്. ആ സംശയം തെളിയിക്കാൻ പറ്റുന്ന രീതിയിൽ അന്വേഷണ സംഘത്തിന് രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല. കാരണം ആദ്യത്തെ അന്വേഷണ സംഘം സംശയമുനയിലാണ്. അന്നത്തെ പൊലീസ് മേധാവി അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. തെളിവുകൾ കോടതിയിലുണ്ട്. നാല് തവണയാണ് അന്നത്തെ പൊലീസ് മേധാവിക്കെതിരെ റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയത്’, -റോഷിപാൽ പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...