2023 മുതൽ ഇന്ത്യയിൽ റോഡപകടങ്ങൾ വർഷം തോറും 4.2 ശതമാനം വർദ്ധിച്ച് 480,583 ആയി. 172,890 പേർ മരിച്ചു. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് വർദ്ധിപ്പിച്ചിട്ടും, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടും, എക്കാലത്തെയും ഉയർന്ന നിരക്കാണിത് എന്ന് റോഡ് റാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പറയുന്നു.
2022-നെ അപേക്ഷിച്ച് റോഡപകട മരണങ്ങളുടെ എണ്ണം 2.6 ശതമാനം വർദ്ധിച്ചു. സംഭവങ്ങളിൽ 462,825 പേർക്ക് പരിക്കേറ്റു. വാർഷിക റോഡ് അപകട റിപ്പോർട്ട് പ്രകാരം 4.4 ശതമാനം വർദ്ധനവ്. ‘ഈ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 1,317 അപകടങ്ങളും 474 മരണങ്ങളും സംഭവിക്കുന്നു. അല്ലെങ്കിൽ രാജ്യത്ത് ഓരോ മണിക്കൂറിലും 55 അപകടങ്ങളും 20 മരണങ്ങളും സംഭവിക്കുന്നു,’ -എന്ന് അത് കൂട്ടിച്ചേർത്തു.
നിരവധി കാലതാമസങ്ങൾക്ക് ശേഷം സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മന്ത്രാലയം 2023-ലെ ഇന്ത്യയിലെ റോഡ് അപകട റിപ്പോർട്ട് പുറത്തിറക്കിയത്.

മെയ് മാസത്തിൽ, സുപ്രീം കോടതി റിപ്പോർട്ട് പുറത്തുവിടാൻ മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും കലണ്ടർ വർഷം അവസാനിച്ച് ആറ് മാസത്തിനുള്ളിൽ വരാനിരിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.
കണ്ടെത്തലുകൾ പ്രകാരം മൊത്തം റോഡപകടങ്ങളുടെ മാരകമായ എണ്ണം 2022-ൽ 155,781-ൽ നിന്ന് 2023ൽ 160,509 ആയി വർദ്ധിച്ചു. ഇത് വർഷം തോറും 3.04 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
2023-ലെ മൊത്തം അപകടങ്ങളുടെ 33.4 ശതമാനവും മാരകമായ അപകടങ്ങളാണ്. ഒന്നോ അതിലധികമോ മരണങ്ങളിൽ കലാശിക്കുന്ന അപകടമാണ് മാരകമായ അപകടം.
ആകെ മരണകാരണമായ അപകടങ്ങളിൽ 57,467 (35.8 ശതമാനം) ദേശീയ പാതകളിലായിരുന്നു. 36,595 (22.8 ശതമാനം) സംസ്ഥാന പാതകളിലും 66,447 (41.4 ശതമാനം) മറ്റ് റോഡുകളിലുമാണ് റിപ്പോർട്ട് ചെയ്‌തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗതാഗത നിയമ ലംഘനങ്ങളുടെ കാര്യത്തിൽ, 2023-ലും അമിത വേഗത ഒരു പ്രധാന കൊലയാളിയായി തുടർന്നു. ഇത് 68 ശതമാനം മരണങ്ങൾക്കും കാരണമായി. അതേസമയം തെറ്റായ വശത്ത് വാഹനാം ഓടിക്കുന്നത് 5.5 ശതമാനം മരണങ്ങൾക്കും കാരണമായി.
‘2023-ൽ തുടർച്ചയായ നാലാം വർഷവും റോഡപകടങ്ങളിൽ മരണമടയുന്നവരിൽ ഭൂരിഭാഗവും ഉൽപ്പാദന ക്ഷമതയുള്ള പ്രായത്തിലുള്ള യുവാക്കളാണ്,’ -റിപ്പോർട്ട് പറയുന്നു.
2023ൽ 18നും 45നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ഇരകളിൽ 66.4 ശതമാനം. ’18നും 60നും ഇടയിൽ പ്രായമുള്ള ജോലി ചെയ്യുന്നവരാണ് മൊത്തം റോഡപകട മരണങ്ങളിൽ 83.4 ശതമാനവും പങ്കുവഹിക്കുന്നത്,’ -റിപ്പോർട്ട് കൂട്ടിച്ചേർത്തു.
റിപ്പോർട്ട് അനുസരിച്ച്, 2023ൽ നടന്ന റോഡപകട മരണങ്ങളിൽ 44.8 ശതമാനവും ഇരുചക്ര വാഹന ഉപയോക്താക്കളാണ്. അതിൽ 20 ശതമാനത്തോളം കാൽനട യാത്രക്കാരാണ്. ഈ വർഷം 9,489 ൽ അധികം കുട്ടികൾ റോട് അപകടങ്ങളിൽ മരിച്ചു.
“ഓരോ വർഷവും റോഡ് അപകടങ്ങൾ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് റോഡ് അപകട വാർഷിക റിപ്പോർട്ട്.
“വർഷങ്ങളായി റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായി അർത്ഥവത്തായ മാറ്റം കൊണ്ടുവരാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,” -സേവ് ലൈഫ് ഫൗണ്ടേഷൻ്റെ സ്ഥാപകനും സിഇഒയുമായ പിയൂഷ് തിവാരി പറഞ്ഞു.
“നമ്മുടെ റോഡുകളിൽ പ്രതിദിനം 26 കുട്ടികൾ മരിക്കുകയും മൊത്തം മരണങ്ങളിൽ പകുതിയോളം ഇരുചക്ര വാഹന ഉപയോക്താക്കളാണ് മരിക്കുകയും ചെയ്യുന്നതെങ്കിൽ ഇതിനെ വെറും സ്ഥിതി വിവരക്കണക്കുകളായി കണക്കാക്കാനാവില്ല,” -തിവാരി കൂട്ടിച്ചേർത്തു. “ഈ സംഖ്യകൾ തകർന്ന കുടുംബങ്ങളെയും നഷ്‌ടപ്പെട്ട സാധ്യതകളെയും പ്രതിനിധീകരിക്കുന്നു.”



