‘ചരിത്രത്തിലെ കൊടും കുറ്റവാളി’; സൈബര്‍ തടവറയിലടച്ച് 250 കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു, പ്രതിക്ക് ജയിൽശിക്ഷ

കുട്ടികളോട് അമിതമായ ലൈംഗികാസക്തി (ഹിബിഫീലിയ) ഇയാള്‍ക്കുണ്ടെന്നും റഷീദിന് സെക്‌സ് സാഡിസം ഡിസോററുണ്ടെന്നും സൈക്യാട്രിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍

- Advertisement -
- Advertisement -

അമേരിക്കയിലെ പ്രശസ്തനായ യൂട്യൂബ് താരമാണ് താനെന്ന വ്യാജ ഐഡന്റിറ്റിയില്‍ യുവാവ് ലൈംഗികമായി മുതലെടുത്തത് ലോകമെമ്പാടുമുള്ള 250ഓളം കുട്ടികളെ. കുട്ടികളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാട്ടി ഭീഷണിപ്പെടുത്തി കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയാണ് ഇയാള്‍ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

കുട്ടികളുടെ ഭയത്തേയും ബലഹീനതകളേയും മുതലെടുത്ത് ചരിത്രത്തിലെ ഏറ്റവും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിരുന്നു പ്രതി. ഓസ്‌ട്രേലിയന്‍ പൗരനായ മുഹമ്മദ് സൈനുല്‍ ആബിദീന്‍ റഷീദ് എന്ന 29 വയസുകാരന് നൂറിലധികം ലൈംഗിക ചൂഷണങ്ങളുടെ പേരില്‍ 17 വര്‍ഷത്തെ തടവുശിക്ഷയാണ് ഓസ്‌ട്രേലിയൻ കോടതി വിധിച്ചിരിക്കുന്നത്.

യുകെ, യുഎസ്എ, ജപ്പാന്‍ തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, യുഎസ് ഹോം സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍, ഇൻ്റെര്‍പോള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ഇയാള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടേയും പരാതിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും വെസ്റ്റേണ്‍ ആഫ്രിക്കന്‍ ജോയിന്റ് ആന്റ് ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ ഈ കൊടും കുറ്റവാളിയെ കുടുക്കിയത്.

ലൈംഗിക ചൂഷണങ്ങളുടെ ഭീഷണി

താന്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണെന്നും തനിക്ക് 15 വയസാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന കുട്ടികളെ വിദഗ്‌ധമായി വിശ്വസിപ്പിച്ച ശേഷമാണ് സ്‌കൂള്‍ കുട്ടികളെ ട്രാപ്പിലാക്കുന്നത്. കുട്ടികളുമായി വളരെ സമര്‍ത്ഥമായി ചാറ്റ് ചെയ്‌ത്‌ അവരുടെ പൂര്‍ണ വിശ്വാസം ആര്‍ജിച്ച ശേഷം സംസാരം ലൈംഗിക വിഷയത്തിലേക്ക് കൊണ്ടുവരും. ഈ വിഷയത്തിലുള്ള സംശയങ്ങള്‍, ധാരണകള്‍, കുട്ടികള്‍ക്ക് പലരുമായുമുള്ള ബന്ധങ്ങള്‍ ഇവയെല്ലാം കുട്ടികളെക്കൊണ്ട് ഇയാള്‍ സൗഹൃദം നടിച്ച് പറയിപ്പിക്കും. സാധിച്ചാല്‍ ഫോട്ടോ ഉള്‍പ്പെടെ കൈക്കലാക്കും.

നിര്‍ണായക വിവരങ്ങള്‍ കൈയ്യില്‍ കിട്ടിയാല്‍ സ്‌ക്രീന്‍ഷോട്ടുകളും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും പറയും. സ്വാഭാവികമായും കുട്ടികള്‍ ഭയക്കും. പലരും പിന്നീട് കടുത്ത മാനസിക സമ്മര്‍ദത്തിലാകും. പലരും ആത്മഹത്യാ ഭീഷണി മുഴക്കുകയും ശരീരത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കുന്നതിൻ്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്‌താലും ഇയാള്‍ ദയ കാണിക്കില്ല. ഗത്യന്തരമില്ലാതെ കുട്ടികള്‍ ഇയാള്‍ പറയുന്ന വിധത്തില്‍ ക്യാമറ ഓണ്‍ചെയ്‌ത്‌ പറയുന്നത് എല്ലാം ചെയ്യാന്‍ തയ്യാറാകും.

ഹീനമായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍, ഉള്ളുപൊള്ളിക്കുന്ന സൈബര്‍ തടവറ, കൗണ്ട്ഡൗണ്‍

കേട്ടാല്‍ രക്തം തണുത്തുറയുന്ന പോലുള്ള കുറ്റകൃത്യങ്ങളാണ് പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ വച്ച് ഇയാള്‍ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പവും വീട്ടില്‍ പിഞ്ചു കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്കൊപ്പവും ചെയ്യാന്‍ പറയുന്നതെല്ലാം ക്യാമറയ്ക്ക് മുന്നില്‍ ചെയ്യാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു.

പറഞ്ഞത് ചെയ്‌തില്ലെങ്കില്‍ ഇയാള്‍ കൗണ്ട്ഡൗണ്‍ തുടങ്ങും. ചെയ്‌തില്ലെങ്കില്‍ എല്ലാം എല്ലാവരും അറിയുമെന്ന് ഭീഷണിപ്പെടുത്തും. ആകെ തകര്‍ന്ന അവസ്ഥയിലായ കുട്ടികള്‍ കീ കൊടുത്ത പാവകളെപ്പോലെ പറഞ്ഞതെല്ലാം ചെയ്യും. ഇയാളുടെ ഭൂരിഭാഗം ഇരകളും 16 വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.

അന്വേഷണത്തിലെ കണ്ടെത്തല്‍

കുറ്റവാളിയായ റഷീദിന് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ദിവസവും മണിക്കൂറുകളോളം ഇയാള്‍ കുറ്റകൃത്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചില കുട്ടികള്‍ പരാതിപ്പെട്ടതോടെ ആണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. പാക്കിസ്ഥാനാണ് ഇയാളുടെ സ്വദേശം.

വളരെ കർക്കശക്കാരായ മാതാപിതാക്കളായിരുന്നു റഷീദിൻ്റെത്. ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തില്‍ തന്നെ ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്ന തരത്തിലുള്ള പോണ്‍ വിഡിയോകള്‍ കാണുമായിരുന്നു. 14 വയസുകാരനെ ലൈംഗികമായി ആക്രമിച്ചതിന് ഇയാള്‍ മുമ്പ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 11-14 വയസുപ്രായമുള്ള കുട്ടികളോട് അമിതമായ ലൈംഗികാസക്തി (ഹിബിഫീലിയ) ഇയാള്‍ക്കുണ്ടെന്നും റഷീദിന് സെക്‌സ് സാഡിസം ഡിസോററുണ്ടെന്നും സൈക്യാട്രിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നും അന്താരാഷ്ട്ര ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച് നിരീക്ഷണത്തിൽ ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെള്ളിയാഴ്‌ച അറിയിച്ചു. അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങൾ (ഐഎച്ച്ആർ) വഴി ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് ഇന്ത്യക്കാരും...

Keep exploring...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

More News

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...