തന്ത്രപ്രധാനമായ ജലപാതക്ക് ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു.
“പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ” തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും “സ്വയം പ്രതിരോധ ആക്രമണങ്ങൾ” നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം, ഖേഷ്ം ദ്വീപിൽ സ്ഫോടനങ്ങൾ നടന്നതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രദേശത്തിന് മുകളിലൂടെ പറന്ന നിരവധി ഡ്രോണുകൾ തടഞ്ഞതായും ഇറാനിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഹോർമുസ് കടലിടുക്കിൻ്റെ പ്രവേശന കവാടത്തിലാണ് ഖെഷ്ം തന്ത്രപരമായി സ്ഥിതി ചെയ്യുന്നത്. ഇറാൻ്റെ “അസമമായ” നാവിക ശക്തിയുടെ പ്രാഥമിക വേദിയായി ഇതിനെ കാണുന്നു എന്ന് വിശകലന വിദഗ്‌ദർ പറയുന്നു.
“വളരെ നല്ല ചർച്ചകൾ” എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന്, ടെഹ്‌റാനുമായി ഒരു കരാർ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ചർച്ച നടന്നത്. അതേസമയം ഇറാൻ ഒരു കരാറിന് സമ്മതിക്കാൻ വിസമ്മതിച്ചാൽ അമേരിക്ക വീണ്ടും ബോംബാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറായി എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാവുന്ന കാര്യങ്ങൾ ഇതാണ്:
ഇറാനിൽ
ഖമേനിയുമായി അപൂർവ കൂടിക്കാഴ്‌ച പെസെഷ്‌കിയാൻ വെളിപ്പെടുത്തുന്നു: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അടുത്തിടെ സുപ്രീം നേതാവ് മൊജത്ബ ഖമേനിയെ കണ്ടതായും, കൂടിക്കാഴ്‌ച ആത്മാർത്ഥവും പരസ്‌പര വിശ്വാസത്തിൻ്റെ അന്തരീക്ഷത്തിൽ നടന്നതുമാണെന്നും വിശേഷിപ്പിച്ചു. യുഎസുമായും ഇസ്രായേലുമായും യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ്റെ അടുത്തിടെ നിയമിതനായ ഉന്നത നേതാവ് ഉൾപ്പെട്ട ആദ്യത്തെ പരസ്യമായ ഇടപെടലുകളിൽ ഒന്നാണിത്.
കപ്പൽ ആക്രമണത്തിൻ്റെ അവകാശവാദങ്ങൾ ടെഹ്‌റാൻ നിരാകരിച്ചു: ഈ ആഴ്ച ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിന് കേടുപാടുകൾ സംഭവിച്ച സ്‌ഫോടനത്തിന് പിന്നിൽ ഇറാൻ ആണെന്ന് ഇറാൻ നിഷേധിച്ചു. ഹോർമുസ് കടലിടുക്കിൽ ഒരു കൊറിയൻ കപ്പലിന് കേടുപാടുകൾ സംഭവിച്ച സംഭവത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സായുധ സേനയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ഏതെങ്കിലും ആരോപണങ്ങൾ ശക്തമായി നിരസിക്കുകയും വ്യക്തമായി നിഷേധിക്കുകയും ചെയ്യുന്നുവെന്ന് സിയോളിലെ ടെഹ്‌റാൻ എംബസി വ്യാഴാഴ്‌ച പറഞ്ഞു.
അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ ആരോപിക്കുന്നു: ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകൾ ആക്രമിച്ച് ഇറാൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. കടലിടുക്കിന് സമീപം യുഎസ് സൈനിക കപ്പലുകൾ ആക്രമിച്ചു കൊണ്ട് ടെഹ്‌റാൻ സൈന്യം തിരിച്ചടിച്ചതായും കൂടുതൽ ആക്രമണങ്ങൾക്ക് “തകർപ്പൻ പ്രതികരണം” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു.
യുദ്ധാനന്തരം ഇറാൻ ആണവ നിലപാട് മയപ്പെടുത്തിയേക്കാം: സംഘർഷം അവസാനിച്ചു കഴിഞ്ഞാൽ ടെഹ്‌റാൻ തങ്ങളുടെ ആണവ പദ്ധതിയിൽ കൂടുതൽ വഴക്കം കാണിക്കുമെന്ന് വിശകലന വിദഗ്‌ദൻ നെഗർ മൊർട്ടസാവി പറഞ്ഞു, എന്നിരുന്നാലും ഇറാൻ തങ്ങളുടെ സമ്പുഷ്‌ടികരിച്ച യുറേനിയം നേരിട്ട് യുഎസിന് കൈമാറാൻ സാധ്യതയില്ലെന്ന് അവർ കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടവുമായുള്ള ചർച്ചകൾക്ക് “സമയവും ക്ഷമയും” ആവശ്യമാണെന്ന് ഇറാൻ വിശ്വസിക്കുന്നു, മൊർട്ടസാവി അൽ ജസീറയോടാണ് ഇക്കാര്യം പറഞ്ഞത്. ടെഹ്‌റാൻ മുമ്പ് വാഷിംഗ്ടണുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആക്രമണത്തിന് വിധേയമായി.
യുദ്ധ നയതന്ത്രം
യുദ്ധ സംഘർഷങ്ങൾക്ക് ഇടയിൽ റൂബിയോ പോപ്പിനെ കണ്ടു: വൈറ്റ് ഹൗസും വത്തിക്കാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് ഇറാൻ യുദ്ധത്തെച്ചൊല്ലി, വ്യാഴാഴ്‌ച പോപ്പ് കൂടിക്കാഴ്‌ച നടത്തിയപ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്തു.
ഹോർമുസിനടുത്തുള്ള ആക്രമണങ്ങളെ ഫ്രാൻസ് അപലപിച്ചു: ഹോർമുസ് കടലിടുക്കിന് സമീപമുള്ള എമിറാത്തി സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം “ന്യായീകരിക്കാൻ ആവാത്തതാണ്” എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തൻ്റെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനോട് പറഞ്ഞു.
ലെബനനും ഇസ്രായേലും വാഷിംഗ്ടൺ സമാധാന ചർച്ചകൾക്ക് ഒരുങ്ങി: ഇസ്രായേലിൻ്റെ പുതിയ ആക്രമണങ്ങൾക്കിടയിലും, സമാധാന കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ മെയ് 14-15 തീയതികളിൽ ലെബനനും ഇസ്രായേലും വാഷിംഗ്ടണിൽ പുതിയ റൗണ്ട് ചർച്ചകൾ നടത്തുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗൾഫിൽ
വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ താമസക്കാരോട് അഭയം തേടാൻ യുഎഇ അഭ്യർത്ഥിച്ചു: മിസൈൽ, ഡ്രോൺ ഭീഷണിയെ നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇയുടെ ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചു.
അമേരിക്കയിൽ
ഹോർമുസ് ഏറ്റുമുട്ടലിൽ ഇറാനിയൻ ബോട്ടുകൾ തകർന്നതായി ട്രംപ് പറയുന്നു: മൂന്ന് യുഎസ് നാവികസേനാ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ “ഷൂട്ടിംഗിലൂടെ” കടന്നുപോയെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം ഏറ്റുമുട്ടലിൽ ഇറാനിയൻ ആക്രമണകാരികളും നിരവധി ചെറിയ ബോട്ടുകളും “പൂർണമായും നശിപ്പിക്കപ്പെട്ടു” -എന്ന് അവകാശപ്പെട്ടു.
നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും പരസ്‌പരമുള്ള സംഘർഷം തുടരുന്നു: വാഷിംഗ്ടൺ ഡിസിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറയിലെ കിംബർലി ഹാൽക്കെറ്റ്, ഏറ്റവും പുതിയ സംഘർഷത്തിന് യുഎസും ഇറാനും പരസ്‌പരം കുറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞു. നയതന്ത്ര ശ്രമങ്ങൾ തുടരുമ്പോഴും സ്ഥിതിഗതികൾ “പരസ്‌പരമുള്ള സംഘർഷം” പോലെയാണ് വികസിക്കുന്നതെന്ന് വിശേഷിപ്പിച്ചു.
വെടിനിർത്തൽ നിലനിൽക്കുമെന്ന് ട്രംപ് തറപ്പിച്ചു പറയുന്നു: ഹോർമുസ് കടലിടുക്കിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടും ഇറാനുമായുള്ള വെടിനിർത്തൽ ഇപ്പോഴും തുടരുകയാണെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറിൽ “വേഗത്തിൽ” എത്തിയില്ലെങ്കിൽ കൂടുതൽ കഠിനമായ പ്രതികരണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകി.
ലെബനനിൽ
ഹിസ്ബുള്ളക്ക് എതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുത്തു: കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഒരു മുതിർന്ന ഹിസ്ബുള്ള കമാൻഡറെ കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുത്തു. ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് “ഒരു തീവ്രവാദിയും മുക്തനല്ല” -എന്ന് അദ്ദേഹം പറഞ്ഞു.
തെക്കൻ ലെബനനിൽ ഇസ്രായേലി ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു: നബതിഹ് ജില്ലയിലെ ഡൗയിർ, ഹറൂഫ്, ഹബ്ബൂഷ് പട്ടണങ്ങളിൽ ഇസ്രായേലി വ്യോമാക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലെബനൻ്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ആഗോള സമ്പദ്‌വ്യവസ്ഥ
ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ വർദ്ധിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു: പ്രാദേശിക യുദ്ധം തടസപ്പെടുത്തിയ പ്രധാന ആഗോള ഷിപ്പിംഗ് റൂട്ടായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനാൽ ഏകദേശം 1,500 കപ്പലുകളും അവയുടെ ജീവനക്കാരും ഗൾഫിൽ കുടുങ്ങി കിടക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ തലവൻ പറഞ്ഞു.
ഹോർമുസ് ഏറ്റുമുട്ടലുകൾക്ക് ശേഷം എണ്ണവില കുതിച്ചുയർന്നു: ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് എണ്ണവില കുതിച്ചുയർന്നു. ഇത് ദുർബലമായ വെടിനിർത്തലിനെയും ആഗോള ഊർജ്ജ വിതരണത്തിൻ്റെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി. വ്യാഴാഴ്‌ചത്തെ വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ 7.5 ശതമാനം വരെ ഉയർന്നെങ്കിലും വെള്ളിയാഴ്‌ച പുലർച്ചെ ബാരലിന് ഏകദേശം 101 ഡോളറായി കുറഞ്ഞു.



