നിയമത്തിൻ്റെ മഹത്വം, അധികാരം, നിയമഭയം: മൂന്ന് ആശയങ്ങളെ പ്രതീകപ്പെടുത്തിയ ഹൈക്കോടതി ബിൽഡിങ്ങ് (കാശ്മീർ യാത്ര- രണ്ടാം ഭാഗം)

നിർമ്മിച്ച് 68 സംവത്സരങ്ങൾ പിന്നിട്ടിട്ടും ഈ ആർക്കിടെക്ച്ചറൽ മാർവൽ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് യുനസ്കോ ഇത് വേൾഡ് ഹെരിറ്റേജായി പ്രഖ്യാപിച്ചതും.

| ആർ ബോസ്

ചണ്ഡിഗഡിലെ ടൂറിസം ഓഫിസിൽ നിന്ന് രണ്ട് മിനിറ്റ് നടന്നപ്പോൾ കാപിറ്റോൾ കോപ്ലക്സായി.കോർബ്യൂസിയറുടെ പ്രതിഭയുടെ ഉജ്ജ്വല ഉദാഹരണമാണ് കാപ്പിറ്റോൾ കോംപ്ലക്‌സ്.സെക്ടർ ഒന്നിലെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ വാസ്തുവിദ്യാ മാസ്റ്റർപീസുകളായി കണക്കാക്കുന്ന ഈ നിർമ്മിതികൾ. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളുടെ ഹൈക്കോർട്ട്, ലെജിസ്ലേറ്റീവ് അസംബ്ലി, സെക്രട്ടേറിയറ്റ്, ഓപ്പൺ ഹാൻഡ്, ടവർ ഓഫ് ഷാഡോസ്, ജോമെട്രിക് ഹിൽ രക്തസാക്ഷി സ്മാരകം എന്നിവയാണത്.

അസംബ്ലി കോംപ്ലക്സും ഹൈക്കോടതിയും അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും 600 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള കോൺക്രിറ്റ് ചെയ്ത വലിയൊരു മുറ്റം ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നു. ഹൈക്കോടതി കെട്ടിടത്തിൻ്റെ മുമ്പിലേക്കാണ് ആദ്യം പോയത്. സന്ദർശകർക്ക് കെട്ടിടത്തിനടുത്തേക്ക് പ്രവേശനമില്ല.പോലീസ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട് ദൂരെ നിന്ന് നോക്കിക്കാണുകയേ നിവൃത്തിയുള്ളു.

അതുകൊണ്ട് തന്നെ കെട്ടിടത്തിനകത്തെ കാഴ്ചകൾ കാണാനും പറ്റില്ല. ഗൈഡ് ഏതാനും വാചകങ്ങളിൽ കെട്ടിടത്തിൻ്റെ പ്രത്യേകത വിവരിച്ച് തനിട്ട് സമീപത്തെ മരത്തണലിൽ നിൽക്കുന്ന ഡ്യൂട്ടിയിലുള്ള പോലിസ് കാരോട് കുശലം പറയാൻ പോയി. ആവർത്തന വിരസത അദ്ദേഹത്തെ മടുപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഒരാൾക്ക് വേണ്ടി മാത്രം വിവരിക്കുന്നതും താല്പര്യം കുറച്ചിട്ടുണ്ടാവാം.

സവിശേഷമായ ആ കെട്ടിടത്തിൻ്റെ പ്രത്യേകതകളിലേക്ക് ഞാൻ കണ്ണ് പായിച്ചു.ഇതുവരെ കണ്ട് പരിചയമില്ലാത്ത ഡിസൈനിൽ സിമൻ്റ് കളറിൽ നീളൻ മൂന്ന്നില കെട്ടിടം. നില മൂന്നേ ഉള്ളുവെങ്കിലും കാഴ്ചയിൽ അതിലധികം ഉയരം തോന്നിക്കും. ആദ്യം ശ്രദ്ധിച്ച പ്രത്യേകത കെട്ടിടത്തിൻ്റെ ഇരട്ട മേൽക്കൂരയാണ്. രണ്ടാമത്തെ മേൽക്കുര പ്രത്യേക രൂപത്തിൽ ആദ്യത്തേതിനെക്കാൾ പത്തടിയോളേം ഉയരത്തിൽ കെട്ടിടത്തിന് പുറത്തേക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

രണ്ട് മേൽക്കൂരക്ക് ഇടയിലുള്ള സ്ഥലം തുറന്ന് കിടക്കുകയാണ്.രണ്ട് ഡിഗ്രി തണുപ്പിൽ നിന്ന് അമ്പത് അമ്പത് ഡിഗ്രി ചൂടിലേക്ക് ഉയരുന്ന ചണ്ഡിഗഡിൻ്റെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എടുത്ത് കാണിക്കുന്ന മറ്റൊരു പ്രത്യേകത കെട്ടിടത്തിൻ്റെ മുൻവശം പൂർണ്ണമായി കവർ ചെയ്തിരിക്കുന്ന വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ള തുറന്ന കോൺക്രിറ്റ് കള്ളികളാണ്.

ട്രിപ്പിൾ ഹൈറ്റിൽ നിർമ്മിച്ചിരിക്കുന്ന ഭീമാകാരമായ മൂന്ന് തൂണുകൾക്കിടയിലൂടെയാണ് അകത്തേക്കുള്ള വഴി.നിയമത്തിൻ്റെ മഹത്വം, അധികാരം നിയമഭയം എന്നി മൂന്ന് ആശയങ്ങളെ പ്രതീകപ്പെടുത്തിയാണ് ഹൈക്കോടതി ബിൽഡിങ്ങ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .

ഇതേ ആശയത്തിലാണ് തുണുകളുടെ എണ്ണം മൂന്നാക്കിയതും ചുമപ്പ് മഞ്ഞ പച്ച എന്നി കളറുകൾ നൽകിയിരികുന്നതും. കളറുകൾ വെറുതെ തിരഞ്ഞെടുത്തതല്ല അതിനും മനുഷ്യ ജീവിതത്തിൻ്റെ വിവിധ മാനങ്ങളെ കോർബ്യൂസർ വ്യാഖ്യാനിച്ച തിൻ്റെ അടിസ്ഥാനത്തിലാണ്. ഇനിയുള്ള പല നിർമ്മിതികളിലും ഈ നിറങ്ങൾ ആവർത്തിച്ച് വരുന്നുണ്ട്. പ്രവേശന കവാടത്തിൻ്റെ വലത് ഭാഗത്ത് എട്ട് കോർട്ട് റൂമുകളും ഇടത് വശത്ത് ചീഫ് ജസ്റ്റിസിൻ്റെ കോർട്ടുമാണ്. ഈ കോർട്ട് റൂമുകൾ വരുന്ന ഭാഗത്തെ കള്ളികൾ വ്യത്യസ്ത കളറുകൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

Photo courtesy Google

ചുമപ്പ് മഞ്ഞ പച്ച കളറുകളിലാണ് ചീഫ് ജസ്റ്റിസിൻ്റെ കോർട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്നിലെ കള്ളികൾ ചതുരാകൃതിയിലും ദിർഘചതുരാകൃതിയിലും നിർമ്മിച്ചിട്ടുണ്ട്. ഗോൾഡൻ റേഷ്യോ എന്ന ആർകിടെക്ട് തിയറിയിലും (സമചതുരങ്ങൾ ഫിബനാച്ചി സംഖ്യകളുടെ ശ്രേണിയിൽ കൂടിച്ചേർന്നുണ്ടാകുന്ന ദീർഘചതുരവും അതിൽ രൂപപ്പെടുന്ന സ്പൈറലും ) ഒട്ടേറെ ആശയങ്ങളെ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മന്ദിരം കാണാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർക്കിടെക്ചർ വിദ്യാർത്ഥികളും ശില്പികളും ടൂറിസ്റ്റുകളുമൊക്കെ വന്നു കൊണ്ടേ ഇരിക്കുന്നു.

നിർമ്മിച്ച് 68 സംവത്സരങ്ങൾ പിന്നിട്ടിട്ടും ഈ ആർക്കിടെക്ച്ചറൽ മാർവൽ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് യുനസ്കോ ഇത് വേൾഡ് ഹെരിറ്റേജായി പ്രഖ്യാപിച്ചതും. കോർബ്യൂസറെന്ന മഹാപ്രതിഭയെ മനസിൽ നമിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത നിർമ്മിതിയായ ഓപ്പൺ ഹാൻഡ് കാണാനായി അങ്ങോട്ട് നടന്നു.

(തുടരും)

(ലേഖനം ഒന്നാം ഭാഗം ഇവിടെ വായിക്കാം )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...