8 March 2026

മുകേഷിൻ്റെ കാര്യത്തിലെ ഇരട്ടത്താപ്പ് സിപിഎമ്മിനോ സർക്കാരിനോ ഗുണം ചെയ്യില്ല

ഇത്രയേറെ ആരോപണങ്ങൾ നേരിടുന്നൊരാൾ എന്ന നിലയിൽ എം മുകേഷ് എംഎൽഎയെ കൊണ്ട് ജനപ്രതിനിധി സ്ഥാനം രാജി വയ്പ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു നീതിയും നിങ്ങൾക്കിനി ഇരകളോടും പ്രസ്ഥാനത്തെ വിശ്വസിച്ചു വോട്ട് ചെയ്ത് ജനങ്ങളോടും ചെയ്യാനില്ല.

| ശരണ്യ എം ചാരു

ഇരയ്ക്കൊപ്പമാണ് എന്ന് നിരന്തരം പറയുന്ന ഇടതുപക്ഷ സർക്കാർ എം മുകേഷ് എംഎൽഎയുടെ കാര്യത്തിൽ ഇപ്പൊ കാണിക്കുന്ന ഇരട്ടത്താപ്പ് ഒരു തരത്തിലും, ഒരു ഘട്ടത്തിലും പാർട്ടിക്കോ സർക്കാറിനോ ഗുണം ചെയ്യുന്നൊരു നീക്കമേ അല്ല. സിനിമാനടനും, കൊല്ലം എംഎൽഎയുമായ മുകേഷ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരത്തെ തന്നെ നേരിട്ടയാളാണ്.

ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന കേസ്, പിന്നീട് ഉണ്ടായ ബലാത്സംഗക്കേസ്‌, ഇപ്പോൾ ഉയർന്നു വന്ന തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി അതീവ ഗൗരവമുള്ള കേസുകൾ നേരിടുന്ന ഒരാളെ ജനപ്രതിനിധിയായി മത്സരിപ്പിച്ചത് തന്നെ ഇടതുപക്ഷം ആദ്യം പരാതി നൽകിയ സ്ത്രീകളോടും, ഇന്നാട്ടിലെ ജനങ്ങളോടും കാണിച്ച വലിയ വഞ്ചനയാണ്.

ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മാത്രം മൂന്ന് സ്ത്രീകളാണ് മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. അയാളുടെ പ്രിവിലേജ്, പണം, അധികാരം എന്നിവയെ ഒക്കെ ഭയന്ന് മിണ്ടാതിരിക്കുന്ന എത്ര സ്ത്രീകൾ പുറത്തുണ്ടാകും എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഇത്തരക്കാരെ ഏതെങ്കിലും തരത്തിൽ സംരക്ഷിക്കുകയോ, വളർത്തുകയോ ചെയ്യാതിരിക്കുക എന്നതും വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കാതിരിക്കുക എന്നതുമായിരിക്കണമായിരുന്നു ഇടതിന്റെ ധർമ്മം.

അതിന് വിരുദ്ധമായാണ് ഇരകൾക്കൊപ്പമെന്ന് അടിക്കടി പറയുന്ന ഇടതുപക്ഷം നേരത്തെ തന്നെ നീങ്ങിയിട്ടുള്ളതെന്നാണ് ആദ്യ ആരോപണം നിലനിൽക്കെ തന്നെ അയാളെ കൊല്ലത്ത് മത്സരിപ്പിച്ചതിൽ നിന്നും മനസ്സിലാക്കേണ്ടത്. എന്നാൽ ഇപ്പോൾ സ്ഥിതി കുറെ കൂടി രൂക്ഷമാണെന്ന് സർക്കാരും പാർട്ടിയും തിരിച്ചറിയേണ്ടതുണ്ട്. ഇത്രയേറെ ആരോപണങ്ങൾ നേരിടുന്നൊരാൾ എന്ന നിലയിൽ എം മുകേഷ് എംഎൽഎയെ കൊണ്ട് ജനപ്രതിനിധി സ്ഥാനം രാജി വയ്പ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു നീതിയും നിങ്ങൾക്കിനി ഇരകളോടും പ്രസ്ഥാനത്തെ വിശ്വസിച്ചു വോട്ട് ചെയ്ത് ജനങ്ങളോടും ചെയ്യാനില്ല.

സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്ന് അയാളെ ഒഴിവാക്കികൊണ്ട് മാത്രം പരിഹരിക്കാവുന്ന കുറ്റകൃത്യങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉള്ളത്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ തീവ്രത കുറഞ്ഞ പീഡനമോ ആരോപണമോ അല്ല ഉണ്ടായിട്ടുള്ളത് എന്നിരിക്കെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് കേസ് അന്വേഷണം അവസാനിക്കുന്നത് വരെ എങ്കിലും അയാളെ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയോ, ജനാധിപത്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കൊണ്ട് അയാൾ സ്വയം മാറി നിൽക്കാൻ തയ്യാറാവുകയോ ചെയ്യേണ്ടതുണ്ട്.

രണ്ടാമത്തേതിന് സാധ്യതയില്ലെന്നിരിക്കെ, രാജി ആവശ്യപ്പെടുക എന്നതിലേക്ക് സർക്കാരും, പാർട്ടിയും നീങ്ങിയില്ലെങ്കിൽ അത് കേരളീയ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ഇത്തരം ആരോപണം ഉയർന്നപ്പോൾ അവർ മാറി നിന്നിട്ടുണ്ടോ എന്ന ചോദ്യം തിരിച്ചു ചോദിക്കുന്ന സർക്കാരും, പാർട്ടി പ്രതിനിധികളും സ്വയം പരിഹസിക്കുന്നത് “ഇരയ്ക്കൊപ്പമെന്ന’ നിങ്ങളുടെ തന്നെ പ്രസ്താവനയെ ആണെന്ന് മറക്കരുത്. ഒന്നുകിൽ ഇരയ്ക്കൊപ്പം, അല്ലെങ്കിൽ വേട്ടക്കാരനൊപ്പം. രണ്ടിൽ ഒന്നേ സാധ്യമാകൂ.

Share

More Stories

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

Featured

More News