8 March 2026

ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്ത് കൂടി കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർട്ടി അധികാരത്തിലേക്ക് വരുന്നു

| ശ്രീകാന്ത് പികെ

‘കമ്യൂണിസ്റ്റ് റെജീമുകൾ കൊന്ന’ എന്ന പേരിൽ ഓരോ കൊല്ലവും ഓരോ മില്യൺ കൂട്ടി കൊണ്ട് പ്രചരിപ്പിക്കുന്ന കണക്കുകൾ കേൾക്കാത്തവർ ആരുമുണ്ടാകില്ല. കമ്യൂണിസം പരാജയപ്പെട്ട വ്യവസ്ഥിതിയാണെന്ന് വായ്‌ത്താളം ചൊല്ലാത്ത കമ്യൂണിസ്റ്റ് വിരുദ്ധരും അധികമുണ്ടാകില്ല. എന്നാൽ കാപ്പിറ്റലിസ്റ്റ് സാമ്രാജ്യത്വം കൊന്നൊടുക്കിയ സാധാരണ ജനങ്ങളെ പോട്ടെ, കമ്യൂണിസ്റ്റുകാരുടെ കണക്കുകളെങ്കിലും ആരെങ്കിലും തമാശക്ക് പോലും ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ടോ?

ലോകത്താകമാനം സോഷ്യലിസ്റ്റ് ഭരണം അധികാരത്തിൽ വരുന്ന രാജ്യങ്ങളിൽ തീവ്രവാദ – വിഘടന വാദ ഗ്രൂപ്പുകളെ വളർത്തി പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര കലാപം സ്പോൺസർ ചെയ്യുക, ട്രൂപ്പിനെ അയക്കുക തുടങ്ങിയ സ്ഥിരം അമേരിക്കൻ കലാപരിപാടികൾ അല്ലാതെ തന്നെ സായുധമായി നേരിട്ട് തന്നെ കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ കണക്കുകൾ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണേതര കമ്യൂണിസ്റ്റ് പാർടിയായാണ് പി കെ ഐ എന്ന ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റ് പാർടി അറിയപ്പെട്ടിരുന്നത്. 1965-ൽ പാർടിയുടെ ഉന്മൂലനത്തിന്മുൻപ് രണ്ട് മില്യണിലധികം അംഗങ്ങളുമായി രാജ്യത്തെ സുപ്രധാന പാർടിയായിരുന്നു ഇന്തോനേഷ്യൻ കമ്യൂണിസ്റ്റ് പാർടി. ആന്റി കമ്യൂണിസ്റ്റ് പർജിന്റെ ഭാഗമായി കൊന്ന് കൊന്ന് ഇല്ലാതാക്കിയതാണ്. പ്രാദേശിക പാർടി നേതാക്കളെ പോലും ലിസ്റ്റ് ചെയ്ത് വീടിന്റെ കോളിങ്ങ് ബെൽ അടിച്ച് വാതിൽ തുറക്കുമ്പോൾ ഫോട്ടോയുമായി ഒത്തു നോക്കി വീട്ടിൽ കയറി എല്ലാവരെയും വെടി വച്ച് കൊന്ന് പോകുന്ന തരം കൊടും ക്രൂരതയിലൂടെ ഇല്ലാതാക്കിയത്.

രണ്ടാം ലോക യുദ്ധത്തിന് ശേഷം സ്വതന്ത്രമാക്കപ്പെട്ട കോളനി രാജ്യങ്ങളിലൊക്കെ സോവിയറ്റ് സ്വാധീനത്താൽ പടർന്ന് പിടിക്കുന്ന ചുവപ്പിനെ സാമ്രാജ്യത്വം നേരിട്ടത് കമ്യൂണിസ്റ്റ് – വർക്കേഴ്സ് മൂവ്‌വെമന്റുകളെ അടിച്ചമർത്തിയും, കൊന്നൊടുക്കിയും തന്നെയാണ്. ലാറ്റിൻ അമേരിക്കയിൽ, ആഫ്രിക്കയിൽ, മിഡിൽ ഈസ്റ്റിൽ, അറേബ്യൻ രാജ്യങ്ങളിൽ, കിഴക്കനേഷ്യയിൽ എന്ന് വേണ്ട ലോകത്തിലെ ഏതാണ്ട് എല്ലാ മൂലയിലേയും കമ്യൂണിസ്റ്റ് – പ്രോഗ്രസീവ് – തൊഴിലാളി മൂവ്മെന്റുകളെ കൊന്ന് കൊന്ന് ഇല്ലാതാക്കി.

അത്തരം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ട പാർടിയാണ് ശ്രീലങ്കയിലെ ജനതാ വിമുക്‌തി പെരമുന (JVP) എന്ന മാർക്‌സിസ്‌റ്റ്‌ – ലെനിനിസ്‌റ്റ്‌ പാർട്ടി. പാർടിയുടെ പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം പേരെയും ജയവർദ്ധനയുടെ കാലത്ത് കൊന്നൊടുക്കി. ജെവിപി നേതാക്കൾ ആ കാലത്ത് കേരളത്തിലടക്കം ഒളിവിൽ കഴിഞ്ഞു. പാർടി പ്രവർത്തകർ ഭരണകൂടം സ്പോൺസർ ചെയ്ത ക്രൂരമായ വേട്ടയാടലുകൾക്ക് വിധേയമായി. അങ്ങനെ കൊന്നൊടുക്കപ്പെട്ട – അടിച്ചമർത്തപ്പെട്ട ആ കമ്യൂണിസ്റ്റ് പാർടിയുടെ നേതാവായ ഒരു മാർക്സിസ്റ്റാണ് ഇന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

തേനും പാലും ഒഴുക്കുമെന്ന് അവകാശപ്പെടുന്ന ഐ എംഎഫ് സ്പോൺസേർഡ് നിയോലിബറൽ പോളിസികൾക്കെതിരെയും, അഴിമതി മൂടിയ കുടുംബ ഭരണത്തിനെതിരെയും , കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങൾക്കുമെതിരെ ശ്രീലങ്ക ജനകീയ കലാപത്തിലേക്ക് വഴി മാറുകയും പാർലിമെന്റ് കൈയ്യേറുകയും ചെയ്ത ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ തന്നെ ജനങ്ങൾ അനുര കുമാര ദിസനായകെയുടേയും ജെ.വി.പിയുടേയും സോഷ്യലിസ്റ്റ് നയങ്ങൾക്കനുകൂലമായി വോട്ട് ചെയ്തിരിക്കുന്നു.

കൊമ്രേഡ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കും. ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്ത് കൂടി കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർടി അധികാരത്തിലേക്ക് വരുന്നു. നാളെ മുതൽ സി ഐ എ സ്പോൺസേർഡ് കലാ പരിപാടികൾ അരങ്ങേറാൻ പോകുന്ന മണ്ണാകും ശ്രീലങ്ക. ആ അട്ടിമറി ശ്രമങ്ങളെ കൂടെ അതിജീവിക്കാനുള്ള കരുത്ത് ജെവിപി ക്കും എൻ.പി.പിക്കുമുണ്ടാകട്ടെ.

എത്ര അടിച്ചർത്തപ്പെട്ടാലും കൂട്ടക്കൊല നടത്തി ഇല്ലാതാക്കിയാലും ഒരാളെങ്കിലും പാർടിയായി അവശേഷിക്കുന്നിടത്ത്, അടിസ്ഥാന ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാകുന്ന കാലത്ത്, കമ്യൂണിസ്റ്റ് പാർടി ഉയർത്തെഴുന്നേൽക്കും എന്നത് കൂടി ജെ.വി.പി തെളിയിച്ചു തരുന്നുണ്ട്. ത്രിപുരയിൽ അക്രമം പേടിച്ച് നിങ്ങൾ കാട്ടിൽ പോയൊളിച്ചില്ലേ, ബംഗാളിലെ നേതാക്കൾ കേരളത്തിൽ പൊറോട്ടയടിക്കാൻ വന്നില്ലേ എന്ന പരിഹാസക്കാർക്ക് കൂടിയുള്ള ഉത്തരമാണ്. ഇന്ത്യയും വിശപ്പിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കാലത്ത് ഇതേ പരിഹാസക്കാർ തന്നെ ചെങ്കൊടി പിടിക്കും.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News