9 October 2024

നിരവധി മലയാളികള്‍, ഇസ്രയേല്‍ അതിര്‍ത്തി മേഖലയിൽ; സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ

ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്

ടെൽ അവീവ്: സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷം നിലനിൽക്കുന്നെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് മലയാളികൾ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ഇസ്രായേലിലെ ഹോട്ടലിൽ ഇരുന്നൂറിലധികം മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. അവർ നിലവിൽ സുരക്ഷിതരാണ്. കുർബാനയിൽ പങ്കെടുക്കുമ്പോൾ സൈറണുകൾ കേട്ടതായും ബെത്‌ലഹേമിലെ ഹോട്ടലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും മുംബൈയിൽ നിന്നുള്ള ഒരു തീർഥാടക സംഘത്തിൻ്റെ ഭാഗമായ ജോയ് പറഞ്ഞു. അവരുടെ യാത്രാ പദ്ധതിപ്രകാരം, സംഘം തിങ്കളാഴ്ച ഈജിപ്തിലേക്ക് പോകേണ്ടതായിരുന്നു.

ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. അരമണിക്കൂറിൽ നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള അയച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം തെക്കൻ ലെബനനിലേക്ക് കൂടുതൽ കരസേനയെ നിയോ​ഗിച്ചതായാണ് ഇസ്രയേലിൻ്റെ വാ​ദം. ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായും ഇസ്രയേൽ പറഞ്ഞു.

ഹൈഫയിൽ ഹിസ്ബുള്ള ആക്രമണം ശക്തമായ സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടണമെന്നും പ്രദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇസ്രയേൽ സർക്കാർ അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ 180ഓളം റോക്കറ്റുകൾ ഹിസ്ബുള്ള വർഷിച്ചതായും ഇസ്രയേൽ സർക്കാർ അറിയിച്ചു.

ആഴ്‌ചകളായി ഇസ്രയേലിൻ്റെ വ്യോമാക്രമണം ശക്തമായിട്ടും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിട്ടും ഹിസ്ബുള്ളയുടെ ആയുധശേഖരത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ഹിസ്ബുള്ള ആക്ടിം​ഗ് ലീഡർ ഷെയ്ഖ് നയിം കാസിം പറഞ്ഞു. മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ ഇസ്രയേൽ പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ സംഘർഷത്തിന് പിന്നാലെ ഹിസ്ബുള്ള ഒരുപാട് വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് ആരോപിച്ചിരുന്നു. ഹസൻ നസറള്ളയുൾപ്പടെയുള്ളവരെ തങ്ങൾ വകവരുത്തിയെന്നും നിരവധി തീവ്രവാദികളെ കൊന്നൊടുക്കിയെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ​ഗാസ യുദ്ധത്തിൻ്റെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആവശ്യം ഇസ്രയേൽ തള്ളിയിട്ടുണ്ട്. മെയ് മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് നൽകാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറായ കരീംഖാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Share

More Stories

ഇന്ത്യയിൽ ആർഎസ്എസിനെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ

0
| സയിദ് അബി ആർഎസ് എസ് എന്നും ആശയപരമായി ദൃഢതയും ലക്ഷ്യവുമുള്ള സംഘടനയാണ്. പ്രത്യക്ഷമായി അധികാരത്തിലേക്കോ ഭരണത്തിലേക്കോ അതിന്റെ നേതൃനിര പ്രവേശിക്കുന്നില്ല.അതിൽ പ്രവർത്തിച്ചവരെയും പ്രാദേശിക നേതൃത്വം വഹിച്ചവരെയും ജനാധിപത്യഭരണഇടങ്ങളിൽ കാണാം. എന്നാൽ ആശയപരമായി ഒരു...

ജിദ്ദ ടവർ 2028ൽ പൂർത്തിയാക്കും; ഒരു കിലോമീറ്ററിലധികം ഉയരമുള്ള അംബരചുംബി

0
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദ ടവറിന്‍റെ നിർമാണം, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്‌ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനി ആണ് നിർമാണ...

ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് താഴുന്നു; ഗംഗയും ഗുരുതര ആശങ്ക ഉയർത്തുന്നു, റിപ്പോർട്ട്‌ ഇതാണ്

0
ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തുവിട്ട റിപ്പോർട്ട് ആഗോള ജലസ്രോതസ്സുകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഗുരുതരമായ ആശങ്ക ഉയർത്തുന്നു. 2023ൽ ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് അഭൂതപൂർവമായതു പോലെ താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 33...

എഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഭയപ്പെടണം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

0
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകന്‍ ജോഫ്രി ഇ ഹിൻ്റെൺ. എഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിൻ്റെൺ പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിൻ്റെണ്‍...

ഫിലിപ് നോയെല്‍ ബേക്കർ; ഒളിമ്പിക് മെഡലും നോബേല്‍ പുരസ്‌കാരവും ലഭിച്ച ഒരേയൊരാള്‍

0
ലോകത്തില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിൽ ഒന്നാണ് നോബേല്‍ പുരസ്‌കാരം. ശാസ്ത്രം, സമാധാനം ഉൾപ്പെടെയുള്ള ഓരോ മേഖലയിലും തനതായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഒളിമ്പിക് മെഡല്‍ എന്നാല്‍ കായികരംഗത്തെ ഏറ്റവും വിശേഷപ്പെട്ട...

അമേരിക്കൻ സർക്കാർ നടത്തുന്ന മാധ്യമത്തിന് വിലക്കേർപ്പെടുത്തി ആഫ്രിക്കൻ രാജ്യം

0
രാജ്യത്തിൻ്റെ സായുധ സേനയുടെയും അയൽരാജ്യമായ മാലിയിലെ അമേരിക്കയുടെ എതിരാളികളുടെയും മനോവീര്യം തകർക്കുന്ന ഒരു പ്രോഗ്രാം സംപ്രേക്ഷണം ചെയ്‌തുവെന്നാരോപിച്ച് വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് (VOA) ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ ഹയർ കൗൺസിൽ ഫോർ...

Featured

More News