...
Home News International 1500-കളിലെ ശവക്കുഴിയിൽ പിഞ്ഞാണങ്ങൾ; ആശയ കുഴപ്പത്തിലായി പുരാവസ്‌തു ഗവേഷകർ

1500-കളിലെ ശവക്കുഴിയിൽ പിഞ്ഞാണങ്ങൾ; ആശയ കുഴപ്പത്തിലായി പുരാവസ്‌തു ഗവേഷകർ

വൈൻ കപ്പാണെന്ന് കരുതിയ ഗവേഷകർക്ക് തുടർന്നുള്ള പഠനങ്ങൾ കൂടുതൽ സംശയങ്ങൾ ഉയർത്തി

278

പുരാവസ്‌തു ഖനനങ്ങളിലൂടെ മണ്‍മറഞ്ഞ ചരിത്രത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ ചില കണ്ടെത്തലുകൾ ഗവേഷകരെ അമ്പരപ്പിക്കുന്നതോടെ കൂടിയ ഇനസൈറ്റുകളും ചോദ്യങ്ങളുമാണ് പിറവിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് 2018ൽ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ സ്ക്രെംബി ഗ്രാമത്തിൽ നടന്ന പുരാവസ്‌തു ഖനനത്തിൽ കണ്ടെത്തിയ നാല് വർണ്ണ പിഞ്ഞാണങ്ങൾ.

എഡി 480 മുതൽ 540 വരെയുള്ള ആംഗ്ലോ- സാക്‌സൺ കാലഘട്ടത്തിൽ പെട്ട 49 ശവകുഴികളുള്ള ഒരു സെമിത്തേരിയിൽ നിന്നാണ് ഈ പിഞ്ഞാണങ്ങൾ ലഭിച്ചത്. കൗമാരക്കാരിയായ ഒരു യുവതിയുടെ തലയുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയ പിഞ്ഞാണങ്ങളോടൊപ്പം രണ്ട് സാധാരണ സൂചിപ്പതക്കങ്ങളും അവിടെ ഉണ്ടായിരുന്നു.

ആദ്യ നോട്ടത്തില്‍ ഇത് വൈൻ കപ്പാണെന്ന് കരുതിയ ഗവേഷകർക്ക് തുടർന്നുള്ള പഠനങ്ങൾ കൂടുതൽ സംശയങ്ങൾ ഉയർത്തി. 2.2 ഇഞ്ച് നീളമുള്ള 280 മില്ലി ദ്രാവകം ഉൾക്കൊള്ളുന്ന ഈ പിഞ്ഞാണങ്ങൾ ചെമ്പും അലോയിയും ചേർന്ന് നിർമ്മിച്ചതായിരുന്നു. പാത്രങ്ങളുടെ പ്രായം പരിശോധിച്ചപ്പോൾ 1800 വർഷങ്ങൾക്ക് മുമ്പുള്ളവ ആണെന്ന് വ്യക്തമായി. ഇത് ഒരു യുവതിയുടെ മരണത്തിന് 300 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്.

പിന്നീടുള്ള പഠനങ്ങളിൽ പിഞ്ഞാണങ്ങളിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരുന്നുവെന്ന് കണ്ടെത്തി. ഇത് ഉപയോഗത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. ചുവപ്പ്, അക്വാമറൈൻ, കടുംനീല- പർപ്പിൾ എന്നീ നിറങ്ങളിലെ ഇനാമലുകളുള്ള പാത്രങ്ങളിൽ ചന്ദ്രനും ഹൃദയ ചിഹ്നങ്ങളും അടയാളപ്പെടുത്തിയിരുന്നു. പാത്രങ്ങൾ റോമൻ സാമ്രാജ്യ കാലത്ത് ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതി ആയിരിക്കാമെന്ന് ഗവേഷകർ കരുതുന്നു. ഇവ കുടിവെള്ളത്തിനായോ മറ്റേതെങ്കിലും പ്രത്യേക ആവശ്യത്തിനായോ ഉപയോഗിച്ചിരുന്നുവെന്നും ആണ് ഗവേഷണത്തിന്‍റെ നിഗമനം.

പെൺകുട്ടിയ്ക്ക് ഈ പാത്രങ്ങളുമായി എന്തെങ്കിലും പ്രത്യേക ബന്ധമുണ്ടായിരുന്നോ എന്നോ, അവയുടെ ഉപയോഗം സമയകാലത്ത് വ്യത്യസ്‌തമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. “അപ്പോഴത്തെ പ്രാദേശിക സമൂഹത്തിൽ യുവതി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തിയായിരിക്കാമെന്നാണ് മറ്റൊരു സാധ്യത,” -എന്ന് ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ഗവേഷകനായ ഹഗ് വിൽമോട്ട് അഭിപ്രായപ്പെടുന്നു.

റോമൻ കാലഘട്ടത്തിൽ മൃഗക്കൊഴുപ്പ് സൗന്ദര്യ വർധകത്തിനായി ഉപയോഗിച്ചിരുന്നതായും ബൈസൻറൈൻ വൈദ്യ ശാസ്ത്രത്തിൽ ഇത് ഒരു ഔഷധക്കൂട്ടിൽ ഉൾപ്പെട്ടിരുന്നതായും തെളിവുകൾ ഉണ്ട്. അതേസമയം, ശവകുഴിയിൽ നിന്ന് ലഭിച്ച അസ്ഥികൂടങ്ങളിൽ ഡിഎൻഎ പരിശോധന അടക്കമുള്ള വിശദമായ പഠനങ്ങൾ നടത്തി യുവതിയുടെ ജീവിതശൈലിയും സാമൂഹിക നിലയുമെല്ലാം വെളിവാക്കാൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

വാർത്തയിലെ ചിത്രം: സങ്കൽപികം മാത്രം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.