1 March 2025

‘മകൻ്റെ മൊഴിയിൽ സത്യമില്ല, കടം 65 ലക്ഷമില്ല’: അഫാൻ്റെ പിതാവ് റഹീം

അഫാനെ ഇവിടെ കൊണ്ടുവരാം, നല്ല ജോലിയൊക്കെ നോക്കാം എന്നൊക്കെ കരുതി ഇരുന്നതായിരുന്നു

സാമ്പത്തിക ബാധ്യതയെ കുറിച്ച് മകൻ പൊലീസിന് നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റ പിതാവ് അബ്ദുറഹീം. നല്ലതു​പോലെ നടന്നു വന്നിരുന്ന ബിസിനസിൽ കോവിഡിനുശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചതെന്ന് റഹീം പറഞ്ഞു. അഫാനെ ഗൾഫിൽ കൊണ്ടുവന്ന് നല്ല ജോലിയൊക്കെ നോക്കാം എന്ന് കരുതി ഇരുന്നതായിരുന്നു. എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും റഹീം പറഞ്ഞു.‌

‘കഫീലിൻ്റ അടുത്തു നിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നു. മാസം 6000 റിയാൽ വീതം കഫീലിന് നൽകണം. നല്ല​പോലെ കാശുണ്ടാക്കിയിരുന്ന ആളാണ് ഞാൻ. വലിയ വീടൊക്കെ വെച്ചു. വസ്‌തുവൊക്കെ വാങ്ങി. ബന്ധുക്കളുമായൊക്കെ നല്ല സഹവർത്തിത്വത്തിൽ പോകുകയായിരുന്നു. ​കൊറോണക്കുശേഷം കുറച്ച് ബാധ്യതകൾ വന്നു. തുടർന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്‌ത്‌ ദിവസവും അടച്ചു കൊണ്ടിരുന്നു. യമനികളുടെ അടുക്കൽ നിന്നാണ് ഞാൻ കാശ് വാങ്ങിയത്. കടയുടെ ലൈസൻസ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നത്.’ -നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദമാമിൽ വച്ച് ‘മാധ്യമ’ത്തോട് റഹീം പറഞ്ഞു.

‘പൈസ വാങ്ങി കച്ചവടം ചെയ്‌ത്‌ കാശ് അടക്കുന്നുണ്ടെങ്കിലും കച്ചവടം കുറഞ്ഞു വരികയായിരുന്നു. എങ്ങനെയെങ്കിലും ​മേക്കപ്പ് ചെയ്‌ത്‌ പോകാനായിരുന്നു ശ്രമം. കഫീലിന് കൊടുക്കണം, നമ്മുടെ കാര്യങ്ങൾ നടക്കണം, വീട്ടിലേക്ക് അയക്കണം തുടങ്ങിയ ബാധ്യതകൾക്കിടയിലും കച്ചവടം ചെയ്‌തു കൊണ്ടേയിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അടുത്തടുത്ത് ഞാൻ രണ്ടുതവണ കാശെടുത്തു. 30,000 റിയാലാണ് എടുത്തത്. അതിൽ കുറച്ച് അടച്ചു. ഞാൻ ജാമ്യം നിന്ന ഒരു പാലക്കാട്ടുകാരൻ ഉണ്ടായിരുന്നു. അവൻ പെട്ടെന്ന് നാട്ടിൽ പോയപ്പോൾ ആ ബാധ്യത കൂടി എനിക്കായി. എനിക്ക് അവനും അവന് ഞാനും പരസ്‌പരം ജാമ്യം നിന്നാണ് പണമെടുത്തത്. അവൻ വരാതായതോടെ അതും ഞാൻ അടക്കേണ്ടിവന്നു. ഏകദേശം 28000 റിയാൽ ഈ യമനിക്ക് കൊടുക്കാനുണ്ട്.’

‘നാട്ടിൽ 65 ലക്ഷം രൂപ കടമുണ്ടെന്ന് മോൻ പൊലീസിന് മൊഴി കൊടുത്തത് ഒരിക്കലും സത്യമല്ല. നാട്ടിൽ അഞ്ചുലക്ഷത്തോളം രൂപ കടവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ലോണുമുണ്ട്. വീടുവിൽക്കാൻ ശ്രമിച്ചത് ഈ കടങ്ങ​ളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും നാട്ടിൽ പോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വർഷം ജോലി ചെയ്‌ത്‌ കടങ്ങളൊക്കെ വീട്ടി നല്ലതുപോലെ മുമ്പോട്ടുപോവുക എന്ന ചിന്തയിലാണ്…’

‘അഫാനെ ഇവിടെ കൊണ്ടുവരാം, നല്ല ജോലിയൊക്കെ നോക്കാം എന്നൊക്കെ കരുതി ഇരുന്നതായിരുന്നു. എവിടെയാണ് അവന് പിഴച്ചതെന്ന് എന്നോട് ചോദിച്ചാൽ സത്യമായും എനിക്കറിയില്ല. രണ്ടുമാസം മുമ്പ് കഴക്കൂട്ടത്ത് വെള്ളത്തിൻ്റ വണ്ടി ഓടിക്കാൻ ​പോയിരുന്നു. രാവിലെ പോയാൽ രാത്രി 10-11 മണിയാകും വരാൻ. പിന്നീട് ഫുഡ് ഡെലിവറിക്ക് പോകുമായിരുന്നു. കാശുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ. വാപ്പ അയച്ചില്ലേലും വീട്ടിലെ കാര്യങ്ങൾ നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചവനായിരുന്നു. അതിനിടയിൽ കൂട്ടുകാരുമായി കൂടി മറ്റെന്തെങ്കിലും ചെയ്തോ എന്നൊന്നും എനിക്കറിയില്ല.

അവൻ ഒരു കുട്ടിയുമായി ​പ്രേമത്തിലാണെന്ന് ഭാര്യ ഒരുദിവസം പറഞ്ഞിരുന്നു. അവൻ ഒരു​ പെണ്ണിനെ ബൈക്കിൻ്റ പുറകിലിരുത്തി കറങ്ങുകയാണെന്ന് സഹോദരിയുടെ മകളും പറഞ്ഞു. അതൊക്കെ ഈ കാലത്ത് സംഭവിക്കുന്നതല്ലേ, വിട്ടേക്ക് എന്ന് പൊസീറ്റിവായാണ് ഞാൻ മറുപടി പറഞ്ഞത്…’ -റഹീം പറയുന്നു.

Share

More Stories

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം: രേവന്ത് റെഡ്ഡി

0
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ പാർട്ടി അംഗങ്ങളോട് വിശ്രമിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭ്യർത്ഥിച്ചു. ഗാന്ധി ഭവനിൽ നടന്ന വിപുലീകൃത തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) യോഗത്തിൽ സംസാരിക്കവെ, കഠിനാധ്വാനം ചെയ്യുന്നവർക്ക്...

അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 47 വയസുകാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി

0
ന്യുഡൽഹി: ഒരു സ്വകാര്യ ആശുപത്രിയിൽ 47 വയസുകാരന് അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 15 വർഷമായി വിട്ടുമാറാത്ത വൃക്ക രോഗത്തോട് മല്ലിടുന്ന ദേവേന്ദ്ര ബാർലെവാർ എന്ന ആളെയാണ് ഫരീദാബാദിലെ അമൃത...

എമർജൻസി സേവനങ്ങള്‍ക്ക് പൊലീസിനെ 112ല്‍ വിളിക്കാം; ഇനിമുതൽ 100ല്‍ അല്ല

0
പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ ഇനിമുതൽ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിൻ്റ ഭാഗമായുള്ള ERSS (Emergency...

ലക്ഷക്കണക്കിന് രൂപ ചെലവുള്ള ‘അപൂർവ രോഗ ഹോര്‍മോണ്‍ ചികിത്സ’ സൗജന്യമായി ഇനി കേരളത്തിൽ

0
കേരളത്തിലെ സംസ്ഥാന കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള...

ഐപിഎല്ലുമായി പിഎസ്എൽ ഏറ്റുമുട്ടുന്നു; ഷെഡ്യൂൾ പുറത്തിറക്കി പിസിബി ബിസിസിഐയെ വെല്ലുവിളിക്കുമ്പോൾ

0
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടുത്തിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025ൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-നൊപ്പം നടക്കും. ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക്...

റഹീം നാട്ടിൽ ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ; കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന

0
വിദേശത്ത് നിന്നുമെത്തിയ വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധുവീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്‌നാൻ, ഉമ്മ ആസിയാബി,...

Featured

More News