പാകിസ്ഥാനിലേക്കുള്ള യാത്ര, ആദിലിനെ പഹല്‍ഗാം ആക്രമണത്തിൻ്റെ സൂത്രധാരനാക്കി?

ബെയ്‌സരണ്‍ മേഖലയിലാണ് ആദിലിൻ്റെ സമീപകാല നീക്കങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്

അനന്ത്‌നാഗില്‍ നിന്നുള്ള ആദില്‍ ഹുസൈന്‍ തോക്കര്‍ ലഷ്‌കര്‍ ഇ-തൊയ്ബ കമാന്‍ഡര്‍മാരായ സൈഫുള്ള കസൂരി, അബു മൂസ എന്നിവരുടെ ഒത്താശയോടെയാണ് കാശ്‌മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്‌തിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വാലി മുഹമ്മദ് തോക്കറിൻ്റെ മകനാണ് ആദില്‍ ഹുസൈന്‍.

ഏപ്രില്‍ 22ന് ബെയ്‌സരണില്‍ നടന്ന ഭീകര ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇത് രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി. ഇതിനെതിരെ ശക്തമായ നടപടികളാണ് ഭാരത സര്‍ക്കാര്‍ കൈകൊണ്ടത്. പാക്കിസ്ഥാനെ സാമ്പത്തികമായി തകര്‍ക്കുന്ന സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള നടപടികള്‍ തിരിച്ചടിക്കാനായി ഇന്ത്യ സ്വീകരിച്ചു.

പഹല്‍ഗാം ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്‍ ആദില്‍ ഹുസൈനെയും സഹായികളെയും കണ്ടെത്തുന്നതിനുള്ള വ്യാപകമായ തിരച്ചിലിലാണ് ഇന്ത്യന്‍ സൈന്യവും അന്വേഷണ ഉദ്യോഗസ്ഥരും. 2018ല്‍ തെക്കന്‍ കാശ്‌മീരില്‍ നടന്ന തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതോടെയാണ് ആദില്‍ ഹുസൈന്‍ തോക്കര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോള്‍ 20 വയസ്സാണ് ഇയാൾക്ക്.

2018ല്‍ തൻ്റെ കൗമാര പ്രായത്തില്‍ തന്നെ വാഗ അതിര്‍ത്തി വഴി അംഗീകൃത യാത്രാ രേഖ (വാലിഡ് ട്രാവല്‍ ഡോക്യുമെന്റ്) ഉപയോഗിച്ച് ആദില്‍ പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. പിന്നീട് ആദിലിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താമസിയാതെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയില്‍ അദ്ദേഹം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

2024ല്‍ രജൗരി പൂഞ്ച് പ്രദേശത്ത് അദ്ദേഹത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം ആദ്യം അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികള്‍ക്കൊപ്പം ആദിലിനെ വീണ്ടും കണ്ടിരുന്നുവെന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു.

2024ല്‍ നിയന്ത്രണ രേഖയിലൂടെ അയാള്‍ ഇന്ത്യയിലേക്ക് വീണ്ടും നുഴഞ്ഞു കയറിയതായും ജമ്മു മേഖലയിലെ ദോഡ, കിഷ്ത്വര്‍ പ്രദേശങ്ങളില്‍ സജീവമായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ബെയ്‌സരണ്‍ മേഖലയിലാണ് ആദിലിൻ്റെ സമീപകാല നീക്കങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്. ഭീകരവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായാണ് ആദില്‍ ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രവര്‍ത്തിക്കുന്നത് പഹല്‍ഗാം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിൻ്റെയും ലഷ്‌കര്‍ ഇ-തൊയ്ബയുടെയും നിയന്ത്രണത്തിലാണ്.

കൊക്കര്‍നാഗ് ഗഡൂര്‍ ഭീകര ആക്രമണത്തില്‍ ഉള്‍പ്പെട്ട, കൊല്ലപ്പെട്ട തീവ്രവാദി കമാന്‍ഡര്‍ ഉസൈറിൻ്റെ അടുത്ത സഹായി ആയിരുന്നു ആദിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎസ് നിര്‍മ്മിത എം-4 റൈഫിളും എകെ 47 ഉം 56 ഉം ഉപയോഗിച്ചാണ് ആദില്‍ ഉള്‍പ്പെടുന്ന നാലോ അഞ്ചോ ഭീകരരുടെ സംഘം പഹല്‍ഗാമില്‍ ആക്രമണം നടത്തിയതെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിന് ദൃക്‌സാക്ഷികളായ വിനോദ സഞ്ചാരികള്‍ ആദിലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ ആയുധങ്ങളുമായി ബെയ്‌സരണ്‍ താഴ്‌വരയെ ചുറ്റപ്പെട്ടുകിടക്കുന്ന ഇടതൂര്‍ന്ന പൈന്‍മര കാടുകളിലേക്ക് അപ്രത്യക്ഷരായി. നാല് ഭീകരര്‍ സൈനിക വേഷത്തിലാണ് ആക്രമണം നടത്തിയത്.

പുറത്തുനിന്നെത്തിയ ഭീകര്‍ക്ക് പുറമേ ലഷ്‌കര്‍ ഇ-തൊയ്ബയുമായി ബന്ധമുള്ള അനന്ത്‌നാഗ് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും ആക്രമണത്തില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ആദിലിൻ്റെ വീട് വ്യാഴാഴ്‌ച അധികൃതര്‍ തകര്‍ത്തിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...