വാഷിംഗ്ടണ്‍: ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി) നിന്നും പടിയിറങ്ങിയതിന് പിന്നാലെ നടന്ന വിടവാങ്ങല്‍ ചടങ്ങിന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് എത്തിയത് മുഖത്ത് കറുത്ത പാടുകളുമായി. മസ്‌കിൻ്റെ മുഖത്തെ പാട് വലിയ തരത്തിലുളള ഊഹാപോഹങ്ങള്‍ ഉയരാന്‍ കാരണമായി. ഇതേക്കുറിച്ചുളള ചോദ്യത്തിന് മസ്‌ക് നല്‍കിയത് വളരെ രസകരമായ മറുപടിയാണ്. മകന്‍ ഇടിച്ചതിൻ്റെ പാടാണ് മുഖത്ത് എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഞാന്‍ എൻ്റെ മകന്‍ എക്‌സിനൊപ്പം കളിച്ചു കൊണ്ടിരിക്കുക ആയിരുന്നു. തമാശക്ക് ഞാന്‍ അവനോട് എൻ്റെ മുഖത്ത് ഇടിക്കൂ എന്ന് പറഞ്ഞു. അവന്‍ ഞാന്‍ പറഞ്ഞത് അതുപോലെ അനുസരിച്ചു. എൻ്റെ മുഖത്ത് ഇടിച്ചു. ഒരു അഞ്ചു വയസുകാരൻ്റെ ഇടിക്ക് ഇത്രയും ആഘാതമുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. അവന്‍ ഇടിച്ച സമയത്ത് വേദനയൊന്നും ഇല്ലായിരുന്നു. പക്ഷെ, ഇപ്പോഴത് മുഖത്ത് പാടായി മാറി’, -ഇലോണ്‍ മസ്‌ക് പറഞ്ഞു.
ഡോജിൻ്റെ മേധാവിയായുളള അവസാന ദിനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മസ്‌ക് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാരിൻ്റെയും ഡോജിൻ്റെയും സുഹൃത്തും ഉപദേഷ്‌ടാവുമായി തുടരുമെന്ന് മസ്‌ക് അറിയിച്ചു. 2024ല്‍ ട്രംപിനായുളള തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇലോണ്‍ മസ്‌ക് ലഹരി ഉപയോഗിച്ചിരുന്നു എന്ന ന്യൂയോര്‍ക്ക് ടൈംസിൻ്റെ ആരോപണമാണ് ഇപ്പോള്‍ മസ്‌കിൻ്റെ മുഖത്തെ പാട് ചര്‍ച്ചയാകാന്‍ കാരണമായത്.
ഇലോണ്‍ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം പരിധി കടന്നു; മൂത്രസഞ്ചിയെ വരെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. മസ്‌കിൻ്റെ മുഖത്തെ പാടിനെ കുറിച്ചുളള ചോദ്യത്തിന് താനത് ശ്രദ്ധിച്ചില്ലെന്ന് ആയിരുന്നു ട്രംപിൻ്റെ മറുപടി. എക്‌സിനെ അറിയാമെങ്കില്‍ അവനത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും ട്രംപ് പറഞ്ഞു.
ഡോജ് മേധാവിയായി മസ്‌ക് വൈറ്റ് ഹൗസിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മകന്‍ എക്‌സ് നിരന്തരം അവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ട്രംപ് വാർത്താ സമ്മേളനം നടക്കവെ അഞ്ചു വയസുകാരൻ്റെ പ്രവർത്തികളും നേരത്തെ വാർത്തയായിരുന്നു.



