9 March 2026

‘പാകിസ്ഥാനിൽ ദുരഭിമാനക്കൊല’; ദമ്പതിമാരെ മരുഭൂമിയിൽ എത്തിച്ച് വെടിവച്ചു കൊന്നത് ഗോത്ര നേതാവ്, പതിനാല് പേർ അറസ്റ്റിൽ

ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി

തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒരു ഗോത്ര നേതാവ് ഉൾപ്പെടെ പതിമൂന്ന് പേരെ പാകിസ്ഥാൻ അധികൃതർ അറസ്റ്റ് ചെയ്‌തു. വാഹനത്തിൽ നിന്ന് പിടിച്ചിറക്കി ഇവരെ വെടിവക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ദക്ഷിണേഷ്യയിൽ ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ദുരഭിമാനക്കൊല’യുടെ മറ്റൊരു സംഭവമാണിതെന്ന് പലരും വിശേഷിപ്പിച്ചു.

ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി. അവിഹിത ബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണ്‌ സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവർഷം പാകിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായി മനുഷ്യാവകാശ കമ്മിഷൻ പറയുന്നു.

വിഷയം അന്വേഷിച്ചു വരികയാണെന്നും കൊലപാതകങ്ങളിൽ സംശയിക്കപ്പെടുന്ന ബാനുവിൻ്റെ സഹോദരൻ ഉൾപ്പെടെ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബലൂചിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥനായ സയ്യിദ് സുബൂർ ആഗ പറഞ്ഞു.

വിജനമായ ഒരു പ്രദേശത്ത് വാഹനങ്ങൾക്ക് ചുറ്റും ആയുധധാരികളായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടിയിരിക്കുന്നതായി കൊലപാതകങ്ങളുടെ വൈറലായ വീഡിയോകൾ കാണിക്കുന്നു. മണലിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശരീരത്തിലേക്ക് പോലും വെടി വെയ്‌ക്കുന്നതും കാണാം. സംഭവത്തിൽ എട്ട് പ്രതികളുടെ പേരുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ഉൾപ്പെട്ട തിരിച്ചറിയാത്ത 15 പ്രതികളുടെ പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമായും പാകിസ്ഥാനിലും ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ദുരഭിമാന കൊലപാതകങ്ങൾ പലപ്പോഴും കുടുംബം, ഗോത്രം അല്ലെങ്കിൽ ജാതി എന്നിവയുടെ പേരിൽ ഉണ്ടാകുന്ന അപമാനത്തിൽ നിന്നാണ് ഉണ്ടാകുന്നത് ആണ്. പ്രത്യേകിച്ച് പ്രണയ വിവാഹങ്ങളിൽ. പങ്കാളികൾ അവരുടെ കുടുംബങ്ങളുടെയോ ഗോത്രത്തിൻ്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പലപ്പോഴും പല ക്രൂര കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം കൊലപാതകങ്ങളിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Share

More Stories

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

Featured

More News