ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയെ മുൻനിർത്തിയാണ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ, എൻഡിഎയിലെ മറ്റ് നിരവധി ഉന്നത നേതാക്കൾ എന്നിവർ പങ്കെടുത്തു. എൻഡിഎ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
“ഞാൻ, നിതീഷ് കുമാർ, ദൈവത്താൽ സത്യം ചെയ്യുന്നു… കോടിക്കണക്കിന് ബിഹാറികളുടെ അചഞ്ചലമായ വിശ്വാസത്തിൻ്റെയും ആത്മ വിശ്വാസത്തിൻ്റെയും പ്രതീകമാണ് ഈ വാചകം. ഇന്ന്, പട്‌നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്തിൽ നിന്ന്, ഈ ശബ്‌ദം ഒരിക്കൽ കൂടി പ്രതിധ്വനിക്കും. ബീഹാർ വികസനത്തിൻ്റെ ഒരു പുതിയ യാത്ര ആരംഭിക്കും,” -എന്ന് നേരത്തെ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് കുമാർ പറഞ്ഞു.
പട്‌നയിലെ ഗാന്ധി മൈതാനിയിൽ സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവോൺ കുമാർ, മംഗൾ പാണ്ഡെ, ദിലീപ് ജയ്‌സ്വാൾ, അശോക് ചൗധരി എന്നിവർ ബീഹാർ മന്ത്രിസഭയിലെ സംസ്ഥാന മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.
മന്ത്രിസഭയിൽ സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ബിജെപിയുടെ മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്‌തു.



